കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജയിലിനുള്ളിൽ മൊബൈൽ ഫോണ് ഉപയോഗിച്ച സംഭവത്തിൽ കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് ആഭ്യന്തര പരിശോധന ആരംഭിച്ചു. അന്വേഷണത്തിന് തനിക്ക് മേലുദ്യോഗസ്ഥരിൽ നിന്നു നിർദേശം ലഭിച്ചിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് വി. ജയകുമാർ പറഞ്ഞു. എന്നാൽ ജയിലിനുള്ളിൽ ഇത് എങ്ങനെ സംഭവിച്ചു എന്നതു സംബന്ധിച്ച പ്രാഥമിക പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ജയിലിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറാ ദൃശ്യങ്ങൾ പരിശോധിക്കും.
സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണ് മൊബൈൽ ഫോണ് ഒളിപ്പിച്ച് ജയിലിലിനുള്ളിൽ എത്തിച്ചതെന്നും സന്ദർശക മുറിയിൽ വച്ചായിരിക്കും കൈമാറിയതെന്നുമാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന സൂചന. ഇവിടെ വിഷ്ണുവിനെ പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികമായ നിഗമനം. സന്ദർശക മുറിയിൽ മെറ്റൽ ഡിറ്റക്ടർ ഇല്ലാത്തതിനാലാണ് ആ സമയത്ത് ഇത് കണ്ടെത്താനാവാതെ പോയത്. മെറ്റൽ ഡിറ്റക്ടർ ഉള്ളത് പ്രവേശന കവാടത്തിലാണ്. ഇവിടെ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് അന്വേഷണം തുടരുകയാണ്. പൾസർ സുനി നടൻ ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് ജയിലിൽ നിന്ന് പുറത്തേക്ക് എത്തിയത് എങ്ങനെയെന്നും പരിശോധിക്കുന്നുണ്ട്. കത്ത് തയാറാക്കിയതു തടവുകാരനായ നിയമ വിദ്യാർഥിയാണെന്നാണു കരുതുന്നത്. തടവുകാർ എഴുതുന്ന കത്തിലെ വിശദാംശങ്ങൾ ജയിലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ട് രേഖപ്പെടുത്തിയ ശേഷം മാത്രമേ പുറത്തേക്ക് അയക്കാവൂ എന്നാണ് ചട്ടം. ഏപ്രിൽ 12നു എഴുതിയതെന്ന് കരുതുന്ന കത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കത്ത് എന്നാണു പുറത്തുവന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. തമിഴ്നാട് മേൽവിലാസത്തിലുള്ള സിം കാർഡും മൊബൈൽ ഫോണും അന്വേഷണ സംഘം വിഷ്ണുവിൽ നിന്നും കണ്ടെടുത്തിരുന്നു. ദിലീപിന്റെ സഹായി അപ്പുണ്ണിയെ സുനി ഭീഷണിപ്പെടുത്തിയ കോൾ ഈ ഫോണിൽനിന്നായിരുന്നു. ഫോണും സിം കാർഡും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണ് മൊബൈൽ ഫോണ് ഒളിപ്പിച്ച് ജയിലിലിനുള്ളിൽ എത്തിച്ചതെന്നും സന്ദർശക മുറിയിൽ വച്ചായിരിക്കും കൈമാറിയതെന്നുമാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന സൂചന. ഇവിടെ വിഷ്ണുവിനെ പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികമായ നിഗമനം. സന്ദർശക മുറിയിൽ മെറ്റൽ ഡിറ്റക്ടർ ഇല്ലാത്തതിനാലാണ് ആ സമയത്ത് ഇത് കണ്ടെത്താനാവാതെ പോയത്. മെറ്റൽ ഡിറ്റക്ടർ ഉള്ളത് പ്രവേശന കവാടത്തിലാണ്. ഇവിടെ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് അന്വേഷണം തുടരുകയാണ്. പൾസർ സുനി നടൻ ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് ജയിലിൽ നിന്ന് പുറത്തേക്ക് എത്തിയത് എങ്ങനെയെന്നും പരിശോധിക്കുന്നുണ്ട്. കത്ത് തയാറാക്കിയതു തടവുകാരനായ നിയമ വിദ്യാർഥിയാണെന്നാണു കരുതുന്നത്. തടവുകാർ എഴുതുന്ന കത്തിലെ വിശദാംശങ്ങൾ ജയിലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ട് രേഖപ്പെടുത്തിയ ശേഷം മാത്രമേ പുറത്തേക്ക് അയക്കാവൂ എന്നാണ് ചട്ടം. ഏപ്രിൽ 12നു എഴുതിയതെന്ന് കരുതുന്ന കത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കത്ത് എന്നാണു പുറത്തുവന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. തമിഴ്നാട് മേൽവിലാസത്തിലുള്ള സിം കാർഡും മൊബൈൽ ഫോണും അന്വേഷണ സംഘം വിഷ്ണുവിൽ നിന്നും കണ്ടെടുത്തിരുന്നു. ദിലീപിന്റെ സഹായി അപ്പുണ്ണിയെ സുനി ഭീഷണിപ്പെടുത്തിയ കോൾ ഈ ഫോണിൽനിന്നായിരുന്നു. ഫോണും സിം കാർഡും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.