കൊച്ചി: കണ്ണൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞ അധ്യയനവർഷം നടത്തിയ പ്രവേശനം റദ്ദാക്കിയ പ്രവേശന മേൽനോട്ട സമിതിയുടെ ഉത്തരവിൽ സുപ്രീം കോടതി ഇടപെടാത്ത സാഹചര്യത്തിൽ ഹൈക്കോടതിക്ക് ഈവിഷയം പരിഗണിക്കാൻ കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കണ്ണൂർ മെഡിക്കൽ കോളജിലും പാലക്കാട് കരുണ മെഡിക്കൽ കോളജിലും 2016-17 അധ്യയന വർഷം നടത്തിയ പ്രവേശനമാണ് മേൽനോട്ട സമിതി റദ്ദാക്കിയത്.
ഇതിനെതിരേ നൽകിയ ഹർജിയിൽ സുപ്രീം കോടതി കരുണാ മെഡിക്കൽ കോളജിന്റെ കാര്യം മാത്രമാണ് പരിഗണിച്ചതെന്നും കണ്ണൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ തങ്ങൾക്ക് പ്രവേശനത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര സ്വദേശിനി പൂജ, തലശേരി സ്വദേശിനി അനുപ്രിയ തുടങ്ങിയവർ നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്.
എന്നാൽ രണ്ടു മെഡിക്കൽ കോളജുകളിലെയും പ്രവേശനം സംബന്ധിച്ച ഹർജികൾ ഒരുമിച്ച് പരിഗണിച്ച സുപ്രീം കോടതി കണ്ണൂർ മെഡിക്കൽ കോളജിന്റെ കാര്യം പരിഗണിച്ചില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയുടെ വിധി ഈ വിഷയത്തിൽ അന്തിമ തീർപ്പാണെന്നും ഹൈക്കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.
ഇതിനെതിരേ നൽകിയ ഹർജിയിൽ സുപ്രീം കോടതി കരുണാ മെഡിക്കൽ കോളജിന്റെ കാര്യം മാത്രമാണ് പരിഗണിച്ചതെന്നും കണ്ണൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ തങ്ങൾക്ക് പ്രവേശനത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര സ്വദേശിനി പൂജ, തലശേരി സ്വദേശിനി അനുപ്രിയ തുടങ്ങിയവർ നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്.
എന്നാൽ രണ്ടു മെഡിക്കൽ കോളജുകളിലെയും പ്രവേശനം സംബന്ധിച്ച ഹർജികൾ ഒരുമിച്ച് പരിഗണിച്ച സുപ്രീം കോടതി കണ്ണൂർ മെഡിക്കൽ കോളജിന്റെ കാര്യം പരിഗണിച്ചില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയുടെ വിധി ഈ വിഷയത്തിൽ അന്തിമ തീർപ്പാണെന്നും ഹൈക്കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.