കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിരപരാധിത്വം തെളിയിക്കാൻ ഏതു പരിശോധനയ്ക്കും തയാറെന്നു നടൻ ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബ്രെയിൻ മാപ്പിംഗോ നാർക്കോ അനാലിസിസ് ടെസ്റ്റോ നുണപരിശോധനയോ തുടങ്ങി എന്തിനും തയാറാണ്. ഇതു മറ്റാരെയും കുറ്റവാളിയാക്കാനല്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ മാത്രമാണെന്നും ദിലീപ് പറയുന്നു.
ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതു വരണം എന്നു മാത്രമെ ചിന്തിച്ചിട്ടുള്ളൂ. ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. സിനിമാരംഗത്തുനിന്നുതന്നെ എന്നെ ഇല്ലായ്മചെയ്യുകയെന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ദിലീപ് ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്നപ്പോൾ പിന്തുണ നൽകിയ സലിം കുമാറിനും അജു വർഗീസിനും നന്ദി പറഞ്ഞുകൊണ്ടാണു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഈയവസരത്തിൽ അവർ നൽകിയ പിന്തുണ വളരെ വലുതാണെന്നു ദിലീപ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലെ വിവരങ്ങൾ താഴെ: ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്നു മാത്രമേ ചിന്തിച്ചിട്ടുള്ളൂ, അതിനുവേണ്ടിയേ പ്രവർത്തിച്ചിട്ടുള്ളൂ.പക്ഷേ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചുനാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയയിലൂടെയും ചില മഞ്ഞ ഓണ്ലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും ഒരുവിഭാഗം നടത്തുന്നു.
ഇപ്പോൾ ഈ ഗൂഢാലോചന നടക്കുന്നതു പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലാണ്. അവരുടെ അന്തിചർച്ചയിലൂടെ എന്നെ താറടിച്ചു കാണിക്കുക എന്നതാണു ലക്ഷ്യം. ഇവരുടെ എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായി എന്നിൽനിന്നകറ്റുക.
എന്റെ ആരാധകരെ എന്നെന്നേക്കുമായി ഇല്ലായ്മചെയ്യുക. അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയെയും തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക. എന്നെ സിനിമാരംഗത്തുനിന്നുതന്നെ ഇല്ലായ്മചെയ്യുക.
ചെയ്യാത്ത തെറ്റിന് എന്നെ ക്രൂശിക്കാൻ ശ്രമിക്കുന്നവരോടും എന്റെ രക്തത്തിനായി ദാഹിക്കുന്നവരോടും ഇവിടത്തെ മാധ്യമങ്ങളോടും പൊതുജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്കു പങ്കില്ല. എന്റെ നിരപരാധിത്വം തെളിയിക്കാൻ ബ്രെയിൻ മാപ്പിംഗോ നാർക്കോ അനാലിസിസ് ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയാറാണ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.
ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതു വരണം എന്നു മാത്രമെ ചിന്തിച്ചിട്ടുള്ളൂ. ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. സിനിമാരംഗത്തുനിന്നുതന്നെ എന്നെ ഇല്ലായ്മചെയ്യുകയെന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ദിലീപ് ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്നപ്പോൾ പിന്തുണ നൽകിയ സലിം കുമാറിനും അജു വർഗീസിനും നന്ദി പറഞ്ഞുകൊണ്ടാണു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഈയവസരത്തിൽ അവർ നൽകിയ പിന്തുണ വളരെ വലുതാണെന്നു ദിലീപ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലെ വിവരങ്ങൾ താഴെ: ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്നു മാത്രമേ ചിന്തിച്ചിട്ടുള്ളൂ, അതിനുവേണ്ടിയേ പ്രവർത്തിച്ചിട്ടുള്ളൂ.പക്ഷേ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചുനാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയയിലൂടെയും ചില മഞ്ഞ ഓണ്ലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും ഒരുവിഭാഗം നടത്തുന്നു.
ഇപ്പോൾ ഈ ഗൂഢാലോചന നടക്കുന്നതു പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലാണ്. അവരുടെ അന്തിചർച്ചയിലൂടെ എന്നെ താറടിച്ചു കാണിക്കുക എന്നതാണു ലക്ഷ്യം. ഇവരുടെ എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായി എന്നിൽനിന്നകറ്റുക.
എന്റെ ആരാധകരെ എന്നെന്നേക്കുമായി ഇല്ലായ്മചെയ്യുക. അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയെയും തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക. എന്നെ സിനിമാരംഗത്തുനിന്നുതന്നെ ഇല്ലായ്മചെയ്യുക.
ചെയ്യാത്ത തെറ്റിന് എന്നെ ക്രൂശിക്കാൻ ശ്രമിക്കുന്നവരോടും എന്റെ രക്തത്തിനായി ദാഹിക്കുന്നവരോടും ഇവിടത്തെ മാധ്യമങ്ങളോടും പൊതുജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്കു പങ്കില്ല. എന്റെ നിരപരാധിത്വം തെളിയിക്കാൻ ബ്രെയിൻ മാപ്പിംഗോ നാർക്കോ അനാലിസിസ് ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയാറാണ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.