പള്ളുരുത്തി: ഇടക്കൊച്ചി കണ്ണേങ്ങാട്ട് ഹഡ്സൺ ഹെയ്ൽ എന്ന വസ്ത്രവ്യാപാര സ്ഥാപന ഉടമ ബാലസുബ്രഹ്മണ്യത്തിന്റെ കൈ വെട്ടിയ കേസിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേർ മൈസൂരുവിൽ പിടിയിലായി.
ഏലൂർ മഞ്ഞുമ്മൽ സ്വദേശിയും നിലവിൽ ചേരാനല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന കൂനംപറമ്പ് രാധാകൃഷ്ണൻ (ആശാൻ-36), ചേരാനെല്ലൂർ മൂലയ്ക്കാപ്പള്ളി ഉണ്ണി എന്ന ഷിജിത്ത് (35), ഏലൂർ ആഞ്ഞിലിക്കാട് വിനു (28) എന്നിവരാണു പിടിയിലായത്.
മൈസൂരു പാണ്ഡവപുരത്തുനിന്ന് ഇന്നലെ പുലർച്ചയോടെ പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ നൽകിയ ആളുൾപ്പെടെ ഏതാനും പേർ കൂടി ഇനി പിടിയിലാകാനുണ്ട്. കഴിഞ്ഞ 20നു നടന്ന ആക്രമണത്തിൽ കടയുടമ ബാലസുബ്രഹ്മണ്യത്തിന്റെ കൈ വെട്ടേറ്റ് അറ്റു തൂങ്ങിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ രാധാകൃഷ്ണനും ഒളിവിലുള്ള മറ്റൊരാളും ചേർന്നാണ് ബാലസുബ്രഹ്മണ്യത്തെ വെട്ടിയതെന്നു പോലീസ് പറഞ്ഞു. രാധാകൃഷ്ണൻ രണ്ട് കൊലക്കേസുൾപ്പെടെ 16 കേസിൽ പ്രതിയാണ്. ഉണ്ണി രണ്ടു കൊലപാതക കേസുൾപ്പെടെ പത്ത് കേസിലും വിനു ആറ് കേസിലും പ്രതിയാണ്.
ഏലൂർ മഞ്ഞുമ്മൽ സ്വദേശിയും നിലവിൽ ചേരാനല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന കൂനംപറമ്പ് രാധാകൃഷ്ണൻ (ആശാൻ-36), ചേരാനെല്ലൂർ മൂലയ്ക്കാപ്പള്ളി ഉണ്ണി എന്ന ഷിജിത്ത് (35), ഏലൂർ ആഞ്ഞിലിക്കാട് വിനു (28) എന്നിവരാണു പിടിയിലായത്.
മൈസൂരു പാണ്ഡവപുരത്തുനിന്ന് ഇന്നലെ പുലർച്ചയോടെ പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ നൽകിയ ആളുൾപ്പെടെ ഏതാനും പേർ കൂടി ഇനി പിടിയിലാകാനുണ്ട്. കഴിഞ്ഞ 20നു നടന്ന ആക്രമണത്തിൽ കടയുടമ ബാലസുബ്രഹ്മണ്യത്തിന്റെ കൈ വെട്ടേറ്റ് അറ്റു തൂങ്ങിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ രാധാകൃഷ്ണനും ഒളിവിലുള്ള മറ്റൊരാളും ചേർന്നാണ് ബാലസുബ്രഹ്മണ്യത്തെ വെട്ടിയതെന്നു പോലീസ് പറഞ്ഞു. രാധാകൃഷ്ണൻ രണ്ട് കൊലക്കേസുൾപ്പെടെ 16 കേസിൽ പ്രതിയാണ്. ഉണ്ണി രണ്ടു കൊലപാതക കേസുൾപ്പെടെ പത്ത് കേസിലും വിനു ആറ് കേസിലും പ്രതിയാണ്.