കോട്ടയം: ജിഎസ്ടി ആയുർവേദ ചികിത്സയുടെ അടിവേരിളക്കും. അലോപ്പതിയിലെ അവശ്യ മരുന്നുകൾക്ക് അഞ്ചു ശതമാനമാണ് ജിഎസ്ടിയെങ്കിൽ ആയുർവേദ മരുന്നുകൾക്ക് 12 ശതമാനം. നിലവിൽ ആയുർവേദ മരുന്നുകൾക്ക് അഞ്ചു ശതമാനമാണു നികുതി.കർക്കടക ചികിത്സയ്ക്ക് ഉൾപ്പെടെ നിരക്കു കൂടുന്നതു രോഗികൾക്കു ജിഎസ്ടി ഭാരമാകും. കഷായം, ലേഹ്യം, അരിഷ്ടം, എണ്ണ, കുഴന്പ് തുടങ്ങിയവ യ്ക്കെല്ലാം ഉയർന്ന നിരക്കു വരും.
കേരളത്തിലെ 500 ആയുർവേദ ആശുപത്രികളിലും രണ്ടായിരത്തോളം മരുന്ന് വിതരണ ശാലകളിലുമായി 1,000 കോടിയുടെ ആയുർവേദ മരുന്ന് വർഷവും വിറ്റഴിയുന്നതായാണ് ആയുർവേദിക് മെഡിക്കൽ അസോസിയേഷന്റെ കണക്ക്. കേരളത്തിനു പുറത്തുനിന്നുള്ള വിവിധ കന്പനികളും ഏജൻസികളും ഇവിടെ 500 കോടി രൂപയുടെ ആയുർവേദ മരുന്നുകൾ വിറ്റഴിക്കുന്നുണ്ട്.
വനനിയമം കർക്കശമാക്കിയതോടെ കാട്ടിൽനിന്നു മരുന്നു ശേഖരിക്കുന്നതു ദുഷ്കരമായിട്ടുണ്ട്. പല അവശ്യമരുന്നിനങ്ങളും കേരളത്തിൽ വളരുന്നവയുമല്ല. ഇവ ഭാരിച്ച നികുതി അടച്ചു വാങ്ങേണ്ടിവരുന്പോൾ ചികിത്സയ്ക്കു ഭാരമേറും. മരുന്നുചേരുവകൾക്കൊപ്പം ചക്കര, ശർക്കര, നെയ്യ്, തേൻ, ജീരകം എന്നിവയിലും വിലവർധനയുണ്ടാകുന്ന സാഹചര്യത്തിൽ മരുന്നുവില 30 ശതമാനംവരെ ഉയർന്നേക്കുമെന്ന് ആയുർവേദിക് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജി. വിനോദ്കുമാർ പറഞ്ഞു. പ്രത്യേക പാക്കേജിൽ നടത്തുന്ന തിരുമ്മ്, ഉഴിച്ചിൽ, പഞ്ചകർമ ചികിത്സകളിൽ 20 ശതമാനത്തോളം ചെലവ് വർധിക്കാൻ സാധ്യതയുള്ളതായി ഡോ.വിനോദ്കുമാർ പറഞ്ഞു.
റെജി ജോസഫ്
കേരളത്തിലെ 500 ആയുർവേദ ആശുപത്രികളിലും രണ്ടായിരത്തോളം മരുന്ന് വിതരണ ശാലകളിലുമായി 1,000 കോടിയുടെ ആയുർവേദ മരുന്ന് വർഷവും വിറ്റഴിയുന്നതായാണ് ആയുർവേദിക് മെഡിക്കൽ അസോസിയേഷന്റെ കണക്ക്. കേരളത്തിനു പുറത്തുനിന്നുള്ള വിവിധ കന്പനികളും ഏജൻസികളും ഇവിടെ 500 കോടി രൂപയുടെ ആയുർവേദ മരുന്നുകൾ വിറ്റഴിക്കുന്നുണ്ട്.
വനനിയമം കർക്കശമാക്കിയതോടെ കാട്ടിൽനിന്നു മരുന്നു ശേഖരിക്കുന്നതു ദുഷ്കരമായിട്ടുണ്ട്. പല അവശ്യമരുന്നിനങ്ങളും കേരളത്തിൽ വളരുന്നവയുമല്ല. ഇവ ഭാരിച്ച നികുതി അടച്ചു വാങ്ങേണ്ടിവരുന്പോൾ ചികിത്സയ്ക്കു ഭാരമേറും. മരുന്നുചേരുവകൾക്കൊപ്പം ചക്കര, ശർക്കര, നെയ്യ്, തേൻ, ജീരകം എന്നിവയിലും വിലവർധനയുണ്ടാകുന്ന സാഹചര്യത്തിൽ മരുന്നുവില 30 ശതമാനംവരെ ഉയർന്നേക്കുമെന്ന് ആയുർവേദിക് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജി. വിനോദ്കുമാർ പറഞ്ഞു. പ്രത്യേക പാക്കേജിൽ നടത്തുന്ന തിരുമ്മ്, ഉഴിച്ചിൽ, പഞ്ചകർമ ചികിത്സകളിൽ 20 ശതമാനത്തോളം ചെലവ് വർധിക്കാൻ സാധ്യതയുള്ളതായി ഡോ.വിനോദ്കുമാർ പറഞ്ഞു.
റെജി ജോസഫ്