തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2017-18 വർഷത്തെ ഫീസ് നിശ്ചയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി ഇന്നലെ പുറപ്പെടുവിച്ചു. 24 സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും 85 ശതമാനം മെരിറ്റ് സീറ്റിൽ 5.5 ലക്ഷം രൂപയും 15 ശതമാനം എൻആർഐ ക്വോട്ടയിൽ 20 ലക്ഷം രൂപയും ഫീസ് നിശ്ചയിച്ചാണ് ഉത്തരവ്.
മെരിറ്റിൽ 15 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. എൻആർഐ ക്വോട്ടയിൽ ഈ വർഷം വർധിപ്പിച്ചു നൽകിയ അഞ്ച് ലക്ഷം രൂപ മെരിറ്റിൽ ബിപിഎൽ വിദ്യാർഥികൾക്ക് അഞ്ച് ലക്ഷം രൂപ വീതം സ്കോളർഷിപ്പായി നൽകണമെന്ന നിർദേശവും ഉത്തരവിലുണ്ട്. ഇതു പ്രകാരം ഓരോ ബാച്ചിലെയും 15 കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇളവ് ലഭിക്കും. എസ്സി, എസ്ടി വിഭാഗത്തിലുള്ള വിദ്യാർഥികളുടെ ഫീസ് സർക്കാർ വഹിക്കണമെന്നും നിർദേശമുണ്ട്.
രാജേന്ദ്രബാബു കമ്മിറ്റിയുടെ ഫീസ് ഉത്തരവ് ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. അതേസമയം ഉത്തരവ് അംഗീകരിക്കില്ലെന്നു മറ്റു സ്വകാര്യ കോളജുകൾ അടങ്ങുന്ന അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.
ഏകീകൃത ഫീസ് ഘടന വന്നതോടെ കഴിഞ്ഞ തവണത്തെ 50 ശതമാനം മെരിറ്റ് സീറ്റ് 85 ശതമാനമായി ഉയർന്നു. 35 ശതമാനം മാനേജ്മെന്റ് സീറ്റിൽ കഴിഞ്ഞ തവണ വിദ്യാർഥികൾ 11 ലക്ഷം രൂപ വാർഷിക ഫീസ് നൽകിയാണ് പ്രവേശിച്ചത്. മാനേജ്മെന്റ് സീറ്റുകൾ ഇല്ലാതായതോടെ 35 ശതമാനം സീറ്റുകളിൽ ഫീസ് ഈ വർഷം പകുതിയായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ തവണ 50 ശതമാനം മെരിറ്റിന്റെ 20 ശതമാനം ബിപിഎൽ/എസ്ഇബിസി സീറ്റുകളിൽ 25,000 രൂപയും 30 ശതമാനം മെരിറ്റ്- 2.5 ലക്ഷവും 35 ശതമാനം മാനേജ്മെന്റിൽ- 11 ലക്ഷവും 15 ശതമാനം എആർഐ സീറ്റിൽ -15 ലക്ഷം രൂപയുമായിരുന്നു വാർഷിക ഫീസ്. ഇത്തവണ എൻആർഐ ഒഴികെയുള്ള സീറ്റുകളിൽ രണ്ടുതരം ഫീസ് നിശ്ചയിക്കാൻ പാടില്ലെന്ന സുപ്രീംകോടതി നിർദേശം വന്നതോടെയാണ് ഏകീകൃത ഫീസ് വേണ്ടിവന്നത്.
അതേസമയം കെഎസ്യു, എസ്എഫ്ഐ, എഐഎസ്എഫ് അടക്കമുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
മെരിറ്റിൽ 15 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. എൻആർഐ ക്വോട്ടയിൽ ഈ വർഷം വർധിപ്പിച്ചു നൽകിയ അഞ്ച് ലക്ഷം രൂപ മെരിറ്റിൽ ബിപിഎൽ വിദ്യാർഥികൾക്ക് അഞ്ച് ലക്ഷം രൂപ വീതം സ്കോളർഷിപ്പായി നൽകണമെന്ന നിർദേശവും ഉത്തരവിലുണ്ട്. ഇതു പ്രകാരം ഓരോ ബാച്ചിലെയും 15 കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇളവ് ലഭിക്കും. എസ്സി, എസ്ടി വിഭാഗത്തിലുള്ള വിദ്യാർഥികളുടെ ഫീസ് സർക്കാർ വഹിക്കണമെന്നും നിർദേശമുണ്ട്.
രാജേന്ദ്രബാബു കമ്മിറ്റിയുടെ ഫീസ് ഉത്തരവ് ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. അതേസമയം ഉത്തരവ് അംഗീകരിക്കില്ലെന്നു മറ്റു സ്വകാര്യ കോളജുകൾ അടങ്ങുന്ന അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.
ഏകീകൃത ഫീസ് ഘടന വന്നതോടെ കഴിഞ്ഞ തവണത്തെ 50 ശതമാനം മെരിറ്റ് സീറ്റ് 85 ശതമാനമായി ഉയർന്നു. 35 ശതമാനം മാനേജ്മെന്റ് സീറ്റിൽ കഴിഞ്ഞ തവണ വിദ്യാർഥികൾ 11 ലക്ഷം രൂപ വാർഷിക ഫീസ് നൽകിയാണ് പ്രവേശിച്ചത്. മാനേജ്മെന്റ് സീറ്റുകൾ ഇല്ലാതായതോടെ 35 ശതമാനം സീറ്റുകളിൽ ഫീസ് ഈ വർഷം പകുതിയായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ തവണ 50 ശതമാനം മെരിറ്റിന്റെ 20 ശതമാനം ബിപിഎൽ/എസ്ഇബിസി സീറ്റുകളിൽ 25,000 രൂപയും 30 ശതമാനം മെരിറ്റ്- 2.5 ലക്ഷവും 35 ശതമാനം മാനേജ്മെന്റിൽ- 11 ലക്ഷവും 15 ശതമാനം എആർഐ സീറ്റിൽ -15 ലക്ഷം രൂപയുമായിരുന്നു വാർഷിക ഫീസ്. ഇത്തവണ എൻആർഐ ഒഴികെയുള്ള സീറ്റുകളിൽ രണ്ടുതരം ഫീസ് നിശ്ചയിക്കാൻ പാടില്ലെന്ന സുപ്രീംകോടതി നിർദേശം വന്നതോടെയാണ് ഏകീകൃത ഫീസ് വേണ്ടിവന്നത്.
അതേസമയം കെഎസ്യു, എസ്എഫ്ഐ, എഐഎസ്എഫ് അടക്കമുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.