വൈക്കം: വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ നാലംഗകുടുംബത്തിലെ മൂന്നു പേർ മരിച്ചു. തലയാഴം ചില്ലയക്കൽ സുരേഷ് (45) ഭാര്യ സോജ (38)മൂത്തമകൻ സൂരജ് (14) എന്നിവരാണു മരിച്ചത്. ഇളയമകൻ ശ്രീഹരി (11) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ ആറോടെ സുരേഷിന്റെ വീട്ടിൽനിന്നു കൂട്ടനിലവിളി കേട്ടാണു പരിസരവാസികൾ വീടിനടുത്തേക്ക് ഓടിയെത്തിയത്. അടച്ചിട്ടിരുന്ന മുറി ചവിട്ടിത്തുറന്ന് അകത്തു ചെന്നപ്പോഴാണ് കുടുബത്തിലെ നാലംഗങ്ങളും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്. നാലു പേരെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. മുറിക്കു സമീപം പെട്രോളിന്റെ കാൻ പോലീസ് കണ്ടെടുത്തു. സുരേഷിന്റെ ഇളയ മകൻ ശ്രീഹരിക്കു സംസാരിക്കാൻ കഴിയുന്നുണ്ട്. വൈക്കം ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി സുരേഷിന്റെയും ശ്രീ ഹരിയുടെയും മൊഴിയെടുത്തു.
വീടിനോടു ചേർന്നു ചായക്കട നടത്തി വരുന്ന സുരേഷ് തലയാഴത്തെ സഹകരണ ബാങ്കിൽ സ്ഥലം പണയംവച്ചു മൂന്ന് ലക്ഷം രൂപ കടം എടുത്തിരുന്നത് കുടിശികയായി നടപടിയായപ്പോൾ സഹോദരങ്ങളാണു ബാധ്യത തീർത്തതെന്നു പറയപ്പെടുന്നു. ഏതാനും മാസം മുന്പ് വീട്ടൂകാർ അറിയാതെ ഇദ്ദേഹം വീണ്ടും വായ്പ എടുത്തതായും ബ്ലേഡ് പലിശക്കു പണം കടമെടു ത്തതായും പറയപ്പെടുന്നു.
സുരേഷിന്റെയും സോജയുടെയും സുരജിന്റയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്മോർച്ചറിയിൽ. വൈക്കം പോലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ പുലർച്ചെ ആറോടെ സുരേഷിന്റെ വീട്ടിൽനിന്നു കൂട്ടനിലവിളി കേട്ടാണു പരിസരവാസികൾ വീടിനടുത്തേക്ക് ഓടിയെത്തിയത്. അടച്ചിട്ടിരുന്ന മുറി ചവിട്ടിത്തുറന്ന് അകത്തു ചെന്നപ്പോഴാണ് കുടുബത്തിലെ നാലംഗങ്ങളും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്. നാലു പേരെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. മുറിക്കു സമീപം പെട്രോളിന്റെ കാൻ പോലീസ് കണ്ടെടുത്തു. സുരേഷിന്റെ ഇളയ മകൻ ശ്രീഹരിക്കു സംസാരിക്കാൻ കഴിയുന്നുണ്ട്. വൈക്കം ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി സുരേഷിന്റെയും ശ്രീ ഹരിയുടെയും മൊഴിയെടുത്തു.
വീടിനോടു ചേർന്നു ചായക്കട നടത്തി വരുന്ന സുരേഷ് തലയാഴത്തെ സഹകരണ ബാങ്കിൽ സ്ഥലം പണയംവച്ചു മൂന്ന് ലക്ഷം രൂപ കടം എടുത്തിരുന്നത് കുടിശികയായി നടപടിയായപ്പോൾ സഹോദരങ്ങളാണു ബാധ്യത തീർത്തതെന്നു പറയപ്പെടുന്നു. ഏതാനും മാസം മുന്പ് വീട്ടൂകാർ അറിയാതെ ഇദ്ദേഹം വീണ്ടും വായ്പ എടുത്തതായും ബ്ലേഡ് പലിശക്കു പണം കടമെടു ത്തതായും പറയപ്പെടുന്നു.
സുരേഷിന്റെയും സോജയുടെയും സുരജിന്റയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്മോർച്ചറിയിൽ. വൈക്കം പോലീസ് അന്വേഷണം തുടങ്ങി.