തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം കാലവർഷം സംസ്ഥാനത്ത് ശക്തിപ്പെട്ടു. രണ്ടു ദിവസമായി ശക്തമായ മഴയാണു ലഭിക്കുന്നത്. വരുംദിവസങ്ങളിൽ മഴ കൂടുതൽ ശക്തിയാർജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
തിരുവാതിര ഞാറ്റുവേലക്കാലമായതോടെയാണു സംസ്ഥാനത്തു മഴ കൂടുതൽ ശക്തിയാർജിച്ചത്. തിരിമുറിയാതെ പെയ്യുന്ന മഴയും തീവെയിലും മാറിമാറി വരുന്നതാണ് ഈ ഞാറ്റുവേലക്കാലത്തിന്റെ പ്രത്യേകത. ഞാറ്റുവേലക്കാലം ആരംഭിച്ചതോട ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു. ഇതുവരെ മഴമാറിനിന്ന പ്രദേശങ്ങളിലും പരക്കെ മഴ ലഭിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ്. 15 സെന്റിമീറ്റർ മഴയാണ്.
നേരത്തേ എത്തിയ കാലവർഷം ഇക്കുറി തിമിർത്തു പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നെങ്കിലും തുടക്കത്തിൽ ശക്തികാട്ടിയ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമാവുകയായിരുന്നു. കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്നാണ് വിശദീകരിക്കുന്നത്.
മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ മഴക്കുറവ് 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 540 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്തിനു ലഭിക്കേണ്ടത്. ലഭിച്ചത് 435 മില്ലിമീറ്റർ മാത്രമാണ്. ഈ കാലവർഷക്കാലത്ത് എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലും.
തിരുവാതിര ഞാറ്റുവേലക്കാലമായതോടെയാണു സംസ്ഥാനത്തു മഴ കൂടുതൽ ശക്തിയാർജിച്ചത്. തിരിമുറിയാതെ പെയ്യുന്ന മഴയും തീവെയിലും മാറിമാറി വരുന്നതാണ് ഈ ഞാറ്റുവേലക്കാലത്തിന്റെ പ്രത്യേകത. ഞാറ്റുവേലക്കാലം ആരംഭിച്ചതോട ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു. ഇതുവരെ മഴമാറിനിന്ന പ്രദേശങ്ങളിലും പരക്കെ മഴ ലഭിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ്. 15 സെന്റിമീറ്റർ മഴയാണ്.
നേരത്തേ എത്തിയ കാലവർഷം ഇക്കുറി തിമിർത്തു പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നെങ്കിലും തുടക്കത്തിൽ ശക്തികാട്ടിയ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമാവുകയായിരുന്നു. കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്നാണ് വിശദീകരിക്കുന്നത്.
മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ മഴക്കുറവ് 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 540 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്തിനു ലഭിക്കേണ്ടത്. ലഭിച്ചത് 435 മില്ലിമീറ്റർ മാത്രമാണ്. ഈ കാലവർഷക്കാലത്ത് എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലും.