വൈപ്പിൻ: വൈപ്പിൻ തീരത്ത് ഇന്നലെ പുലർച്ചെ ഒന്നോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ചെറായി ബീച്ചിൽ വീട് തകർന്നു വയോധിക മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ചെറായിൽ വേറെ മൂന്നു വീടുകൾ പൂർണമായും എടവനക്കാട് ഒരു വീട് ഭാഗികമായും തകർന്നു. ചെറായി രക്തേശ്വരി ബീച്ചിനടുത്താണു കാറ്റ് കൂടുതൽ നാശം വരുത്തിയത്.
ബീച്ചിൽ ഷെഡ് കെട്ടി കച്ചവടം നടത്തിവന്ന അഞ്ചുതൈക്കൽ പരേതനായ വിജയന്റെ ഭാര്യ അംബിക (75) ആണു മരിച്ചത്. വീട്ടിൽ ഒപ്പമുണ്ടായിരുന്ന ചെറുമകൻ വിഷ്ണുദാസിനു നിസാര പരിക്കേറ്റു. വിഷ്ണു തൊട്ടടുത്ത റിസോർട്ടിലെ ജീവനക്കാരനായ വേണുവിനെ വിളിച്ചുവരുത്തി ഇയാളുടെ സഹായത്തോടെയാണു തകർന്ന വീടിനുള്ളിൽനിന്ന് അംബികയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മക്കൾ: രാജി, സതീശൻ, ഗണേശൻ, സിന്ധു. മരുമക്കൾ: രാജു, മോചി, സിന്ധു, സുബ്രഹ്മണ്യൻ. രക്ത്വേശ്വരി ബീച്ചിൽ കോർപ്പിള്ളിത്തറ സതീശൻ, സഹോദരൻ ശിവാനന്ദൻ, പടിഞ്ഞാറെ മംഗലത്ത് ശങ്കരൻകുട്ടി എന്നിവരുടെ വീടുകളും പൂർണമായി തകർന്നു. എടവനക്കാട് കടപ്പുറത്ത് പുത്തൻപുരയ്ക്കൽ ഷംസുദീന്റെ വീടു ഭാഗികമായി തകർന്നു. മരങ്ങൾ വീണു പത്തോളം വീടുകൾക്കു ചെറിയ രീതിയിൽ കേടുപാടുകളുണ്ട്.
ചെറായി ബീച്ച് റസിഡൻസിയുടെ ഓപ്പണ് ഡൈനിംഗ് ഹാളിന്റെ ഓടുമേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. ഇവിടെയുള്ള ഇരുനില ബാംബൂ ഹട്ടിന്റെ മേൽക്കൂരയിലെ ഇരുന്പ് ഷീറ്റുകൾ കാറ്റിൽ പറന്നു. ചെറായിയിൽ കൊല്ലേരിത്തറ സുരേഷിന്റെ വർക്ക് ഷോപ്പിന്റെ മേൽക്കൂര തകർന്നു വീണു.
ഗൗരീശ്വരത്തെ ഒരു മുസ് ലിം പള്ളിക്കും നാശം സംഭവിച്ചു. കിഴക്കുമാറി തയ്യിൽ മുഹമ്മദാലിയുടെ വീടിനോട് ചേർന്ന ഷെഡിനു കേടുപാടുകളുണ്ട്. എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ കയറ്റിവച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. രണ്ടു ലക്ഷത്തിന്റെ മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചു.
ബീച്ചിൽ ഷെഡ് കെട്ടി കച്ചവടം നടത്തിവന്ന അഞ്ചുതൈക്കൽ പരേതനായ വിജയന്റെ ഭാര്യ അംബിക (75) ആണു മരിച്ചത്. വീട്ടിൽ ഒപ്പമുണ്ടായിരുന്ന ചെറുമകൻ വിഷ്ണുദാസിനു നിസാര പരിക്കേറ്റു. വിഷ്ണു തൊട്ടടുത്ത റിസോർട്ടിലെ ജീവനക്കാരനായ വേണുവിനെ വിളിച്ചുവരുത്തി ഇയാളുടെ സഹായത്തോടെയാണു തകർന്ന വീടിനുള്ളിൽനിന്ന് അംബികയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മക്കൾ: രാജി, സതീശൻ, ഗണേശൻ, സിന്ധു. മരുമക്കൾ: രാജു, മോചി, സിന്ധു, സുബ്രഹ്മണ്യൻ. രക്ത്വേശ്വരി ബീച്ചിൽ കോർപ്പിള്ളിത്തറ സതീശൻ, സഹോദരൻ ശിവാനന്ദൻ, പടിഞ്ഞാറെ മംഗലത്ത് ശങ്കരൻകുട്ടി എന്നിവരുടെ വീടുകളും പൂർണമായി തകർന്നു. എടവനക്കാട് കടപ്പുറത്ത് പുത്തൻപുരയ്ക്കൽ ഷംസുദീന്റെ വീടു ഭാഗികമായി തകർന്നു. മരങ്ങൾ വീണു പത്തോളം വീടുകൾക്കു ചെറിയ രീതിയിൽ കേടുപാടുകളുണ്ട്.
ചെറായി ബീച്ച് റസിഡൻസിയുടെ ഓപ്പണ് ഡൈനിംഗ് ഹാളിന്റെ ഓടുമേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. ഇവിടെയുള്ള ഇരുനില ബാംബൂ ഹട്ടിന്റെ മേൽക്കൂരയിലെ ഇരുന്പ് ഷീറ്റുകൾ കാറ്റിൽ പറന്നു. ചെറായിയിൽ കൊല്ലേരിത്തറ സുരേഷിന്റെ വർക്ക് ഷോപ്പിന്റെ മേൽക്കൂര തകർന്നു വീണു.
ഗൗരീശ്വരത്തെ ഒരു മുസ് ലിം പള്ളിക്കും നാശം സംഭവിച്ചു. കിഴക്കുമാറി തയ്യിൽ മുഹമ്മദാലിയുടെ വീടിനോട് ചേർന്ന ഷെഡിനു കേടുപാടുകളുണ്ട്. എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ കയറ്റിവച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. രണ്ടു ലക്ഷത്തിന്റെ മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചു.