കോഴിക്കോട്: ചെന്പനോട വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ കർഷകൻ ജോയിയുടെ സ്ഥലം സംബന്ധിച്ച് വൻ തിരിമറികൾ നടന്നതായി കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതിയംഗവുമായ പി.സി. തോമസ്. കരം എടുക്കാതിരുന്നു എന്നു മാത്രമല്ല ജോയിയുടെ ഭാര്യ മോളിയുടെ പേരിലുള്ള ഒരേക്കർ സ്ഥലത്തുനിന്ന 20 സെന്റു വെട്ടിച്ചുരുക്കിയതായും കാണുന്നതായി അദ്ദേഹം പറഞ്ഞു.
വില്ലേജ് റിക്കാർഡുകളിൽ തിരിമറി കാട്ടിയതിലൂടെ ജോയി കുടുംബമായി താമസിച്ചുപോന്ന വീടിരിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണം ഒരേക്കറിൽനിന്ന് 80 സെന്റായി ചുരുങ്ങിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? റീസർവെ നന്പരുകളിലും പിശക് കാണുന്നുണ്ട് - ജോയിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ പി.സി. തോമസ് പറഞ്ഞു.
വില്ലേജ് റിക്കാർഡുകളിൽ തിരിമറി കാട്ടിയതിലൂടെ ജോയി കുടുംബമായി താമസിച്ചുപോന്ന വീടിരിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണം ഒരേക്കറിൽനിന്ന് 80 സെന്റായി ചുരുങ്ങിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? റീസർവെ നന്പരുകളിലും പിശക് കാണുന്നുണ്ട് - ജോയിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ പി.സി. തോമസ് പറഞ്ഞു.