കൊച്ചി : ബിജെപി ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിൽ പങ്കെടുത്തു കേരള കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം മാണി. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങിലാണു മാണി പങ്കെടുത്തത്.
ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടകനായ പരിപാടിക്കെത്തിയ അദ്ദേഹത്തെ താമരപ്പൂക്കൾകൊണ്ട് നിർമിച്ച ബൊക്കെ നൽകിയാണു സംഘാടകർ സ്വീകരിച്ചത്. ഇതേക്കുറിച്ചു മാണി പ്രസംഗത്തിനിടെ പരാമർശിച്ചു. സാധാരണ എല്ലായിടത്തുനിന്നും റോസാപ്പൂക്കൾ കൊണ്ടുള്ള ബൊക്കെയാണ് ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കൾ കൊണ്ടുള്ള ബൊക്കെയാണു ലഭിച്ചതെന്ന പ്രത്യേകതയുണ്ടെന്നു പ്രസംഗത്തിനിടെ പറഞ്ഞു. പരിപാടിക്കു ശേഷം മാധ്യമ പ്രവർത്തകർ താമരപ്പൂ ലഭിച്ചതിനെക്കുറിച്ചും കേരള കോണ്‍ഗ്രസിന്റെ എൻഡിഎ പ്രവേശനത്തെ കുറിച്ചു ചോദിച്ചപ്പോഴും മാണി കൂടുതലൊന്നും പ്രതികരിക്കാൻ തയാറായില്ല. മാണിക്ക് താമരപ്പൂ നൽകിയതിലോ ഈ പരിപാടിയിൽ പങ്കെടുത്തതിലോ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പറഞ്ഞു. മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്തയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടകനായ പരിപാടിക്കെത്തിയ അദ്ദേഹത്തെ താമരപ്പൂക്കൾകൊണ്ട് നിർമിച്ച ബൊക്കെ നൽകിയാണു സംഘാടകർ സ്വീകരിച്ചത്. ഇതേക്കുറിച്ചു മാണി പ്രസംഗത്തിനിടെ പരാമർശിച്ചു. സാധാരണ എല്ലായിടത്തുനിന്നും റോസാപ്പൂക്കൾ കൊണ്ടുള്ള ബൊക്കെയാണ് ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കൾ കൊണ്ടുള്ള ബൊക്കെയാണു ലഭിച്ചതെന്ന പ്രത്യേകതയുണ്ടെന്നു പ്രസംഗത്തിനിടെ പറഞ്ഞു. പരിപാടിക്കു ശേഷം മാധ്യമ പ്രവർത്തകർ താമരപ്പൂ ലഭിച്ചതിനെക്കുറിച്ചും കേരള കോണ്‍ഗ്രസിന്റെ എൻഡിഎ പ്രവേശനത്തെ കുറിച്ചു ചോദിച്ചപ്പോഴും മാണി കൂടുതലൊന്നും പ്രതികരിക്കാൻ തയാറായില്ല. മാണിക്ക് താമരപ്പൂ നൽകിയതിലോ ഈ പരിപാടിയിൽ പങ്കെടുത്തതിലോ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പറഞ്ഞു. മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്തയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു.