പത്തനംതിട്ട: കാലവർഷത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടു മരണം. തിരുവല്ല പെരിങ്ങര മുല്ലേലിൽ പുത്തൻവീട്ടിൽ വിജയൻ (50), റാന്നി - പെരുനാട്ടിൽ ആംബുലൻസ് ഡ്രൈവർ പൊട്ടൻമൂഴി പാറയ്ക്കൽ വി. അനീഷ് കുമാർ (42) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം കടയിൽ പോയി മടങ്ങിവരുന്പോഴാണ് വിജയൻ കാൽവഴുതി വഴിയരികിൽ വെള്ളം നിറഞ്ഞുകിടന്ന കുളത്തിൽ വീണായിരുന്നു മരണം. സംസ്കാരം നടത്തി. അവിവാഹിതനാണ്.
പെരുനാട് പൊട്ടൻമൂഴി പാറയ്ക്കൽ വാസുവിന്റെ മകൻഅനീഷ് കുമാറാണ് പെരുനാട്ടിൽ ഒഴുക്കി ൽപ്പെട്ട് മരിച്ചത്. ഇന്നലെ രാവിലെ 10.15ഓടെ എരുവാറ്റുപുഴ കടവിലാണ് സംഭവം. ഇവിടെ കുളിക്കാനെത്തിയയാളാണ് അനീഷ് ഒഴുക്കിൽപെട്ടത് കണ്ടത്. നാട്ടുകാരെ വിളിച്ചു കൂട്ടി അനീഷിനെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: മോളി.
ഞായറാഴ്ച വൈകുന്നേരം കടയിൽ പോയി മടങ്ങിവരുന്പോഴാണ് വിജയൻ കാൽവഴുതി വഴിയരികിൽ വെള്ളം നിറഞ്ഞുകിടന്ന കുളത്തിൽ വീണായിരുന്നു മരണം. സംസ്കാരം നടത്തി. അവിവാഹിതനാണ്.
പെരുനാട് പൊട്ടൻമൂഴി പാറയ്ക്കൽ വാസുവിന്റെ മകൻഅനീഷ് കുമാറാണ് പെരുനാട്ടിൽ ഒഴുക്കി ൽപ്പെട്ട് മരിച്ചത്. ഇന്നലെ രാവിലെ 10.15ഓടെ എരുവാറ്റുപുഴ കടവിലാണ് സംഭവം. ഇവിടെ കുളിക്കാനെത്തിയയാളാണ് അനീഷ് ഒഴുക്കിൽപെട്ടത് കണ്ടത്. നാട്ടുകാരെ വിളിച്ചു കൂട്ടി അനീഷിനെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: മോളി.