മങ്കൊന്പ്/എഡിൻബറ: സ്കോട്ട്ലൻഡിൽ കാണാതായ യുവമലയാളി വൈദികനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ.മാർട്ടിൻ സേവ്യർ സിഎംഐ (32)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാൽകിർക്ക് പള്ളിയിൽനിന്നും 25- 30 കിലോമീറ്റർ അകലെയുള്ള ഡൻബാർ കടൽക്കരയിലാണു മൃതദേഹം കാണപ്പെട്ടത്. പോലീസ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
വാരാന്ത്യമായതിനാൽ പോസ്റ്റ്മോർട്ടം ചൊവ്വാഴ്ചയോടെയേ നടക്കുകയുള്ളെന്നാണു ലഭിക്കുന്ന വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്നു സ്കോട്ട്ലൻഡ് പോലീസ് അറിയിച്ചു. ഉപരിപഠ നത്തിനും ശുശ്രൂഷയ്ക്കുമായി ഏതാനും മാസം മുന്പാണ് ഫാ. മാർട്ടിൻ എഡിൻബറയിൽ എത്തിയത്.
മാമച്ചനാണ് ഫാ.മാർട്ടിന്റെ പിതാവ്. മാതാവ് പരേതയായ മോനിമ്മ. ജയമ്മ, ലാലിച്ചൻ, ജോച്ചൻ, റോസമ്മ, റീത്താമ്മ പരേതയായ ആൻസമ്മ എന്നിവരാണ് സഹോദരങ്ങൾ.
വാരാന്ത്യമായതിനാൽ പോസ്റ്റ്മോർട്ടം ചൊവ്വാഴ്ചയോടെയേ നടക്കുകയുള്ളെന്നാണു ലഭിക്കുന്ന വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്നു സ്കോട്ട്ലൻഡ് പോലീസ് അറിയിച്ചു. ഉപരിപഠ നത്തിനും ശുശ്രൂഷയ്ക്കുമായി ഏതാനും മാസം മുന്പാണ് ഫാ. മാർട്ടിൻ എഡിൻബറയിൽ എത്തിയത്.
മാമച്ചനാണ് ഫാ.മാർട്ടിന്റെ പിതാവ്. മാതാവ് പരേതയായ മോനിമ്മ. ജയമ്മ, ലാലിച്ചൻ, ജോച്ചൻ, റോസമ്മ, റീത്താമ്മ പരേതയായ ആൻസമ്മ എന്നിവരാണ് സഹോദരങ്ങൾ.