കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പൾസർ സുനി നടൻ ദിലീപിന് എഴുതിയതായി സംശയിക്കുന്ന കത്ത് പുറത്തായി.
സുനി റിമാൻഡിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിൽനിന്ന് എഴുതിയതുപോലുള്ളതാണു കത്ത്. ജയിലിന്റെ സീൽ കത്തിലുണ്ട്. കേസിൽപ്പെട്ടതോടെ തന്റെ ജീവിതം അവസാനിച്ചെ ന്നും തന്നെ വിശ്വസിച്ച് ഒപ്പംനിന്ന അഞ്ചുപേരെ രക്ഷിക്കണമെന്നും കത്തിൽ എഴുതിയിരിക്കുന്നു.
പിടിയിലായശേഷം ആരും തിരിഞ്ഞുനോക്കിയില്ല. ഒരു അഭിഭാഷകനെപ്പോലും തന്റെയടുത്തേക്കു വിട്ടില്ല. തനിക്കിപ്പോൾ പൈസയാണ് ആവശ്യം. തീരുമാനം ഉടൻ അറിയണം. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള സിനിമകളുടെ കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ല. കത്ത് എഴുതാനുള്ള സാഹചര്യം മനസിലാക്കണം. തരാമെന്നു പറഞ്ഞ പണം മുഴുവനായും ഇപ്പോൾ തരണ്ട. അഞ്ചുമാസം കൊണ്ടു തന്നാൽ മതി.
പലരും വന്നു നീ ബലിയാടാകേണ്ട കാര്യമില്ലെന്നും പിന്നിലുള്ള ആളുടെ പേര് വ്യക്തമാക്കിയാൽ ആക്രമിക്കപ്പെട്ട നടി പോലും മാപ്പുതരുമെന്നും പറയുന്നുണ്ട്. തന്റെയടുത്തേക്ക് ഉടൻ ഒരാളെ അയയ്ക്കുകയോ ജയിലിലെ എന്റെ നന്പറിലേക്കു 300 രൂപ മണിഓർഡർ അയയ്ക്കുകയോ ചെയ്യണം.
പണം കിട്ടിക്കഴിഞ്ഞാൽ ഇപ്പോഴും തന്നെ ഉപേക്ഷിച്ചിട്ടില്ലെന്നു വിശ്വസിച്ചോളാമെന്നും പണത്തിന് ആവശ്യമുള്ളതുകൊണ്ടാണു ബുദ്ധിമുട്ടിക്കുന്നതെന്നും കത്തിൽ എഴുതിയിട്ടുണ്ട്.
കത്തെഴുതാനുള്ള പേപ്പർ സുനി ജയിലിൽനിന്നു വാങ്ങിയതാണെന്നു ജയിൽ അധികൃതർ പറയുന്നുണ്ട്. കത്തിന്റെ വിശ്വാസ്യതയെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഭീഷണിക്കു പിന്നിൽ എന്നെ തകർക്കാൻ ശ്രമിക്കുന്നവർ: ദിലീപ്
കൊച്ചി: തന്നെ തകർക്കാൻ ശ്രമിക്കുന്ന ചിലരാണു ഭീഷണിക്കു പിന്നിലെന്നു നടൻ ദിലീപ്. പൾസർ സുനി ജയിലിൽനിന്ന് അയച്ചതായി പുറത്തുവന്ന കത്തു താൻ നേരത്തെ കണ്ടിരുന്നതാണ്. തന്റെ ഒപ്പമുള്ള ഒരാളുടെ വാട്സ് ആപ്പിൽനിന്നാണു കത്ത് ലഭിച്ചത്. തന്റെ അനുഭവം മലയാള സിനിമയിൽ മറ്റാർക്കും ഉണ്ടാകരുത്. സിനിമാരംഗത്തുതന്നെയുള്ളവരാണു തന്നെ കുടുക്കാൻ രംഗത്തുള്ളതെന്ന വിഷ്ണുവിന്റെ വാക്കുകൾ വിശ്വസിക്കുന്നില്ല. തനിക്കാരോടും ശത്രുതയില്ലെന്നും പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് ഇതുവരെ നേരിട്ടതെന്നും ദിലീപ് പറയുന്നു.
സുനി റിമാൻഡിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിൽനിന്ന് എഴുതിയതുപോലുള്ളതാണു കത്ത്. ജയിലിന്റെ സീൽ കത്തിലുണ്ട്. കേസിൽപ്പെട്ടതോടെ തന്റെ ജീവിതം അവസാനിച്ചെ ന്നും തന്നെ വിശ്വസിച്ച് ഒപ്പംനിന്ന അഞ്ചുപേരെ രക്ഷിക്കണമെന്നും കത്തിൽ എഴുതിയിരിക്കുന്നു.
പിടിയിലായശേഷം ആരും തിരിഞ്ഞുനോക്കിയില്ല. ഒരു അഭിഭാഷകനെപ്പോലും തന്റെയടുത്തേക്കു വിട്ടില്ല. തനിക്കിപ്പോൾ പൈസയാണ് ആവശ്യം. തീരുമാനം ഉടൻ അറിയണം. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള സിനിമകളുടെ കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ല. കത്ത് എഴുതാനുള്ള സാഹചര്യം മനസിലാക്കണം. തരാമെന്നു പറഞ്ഞ പണം മുഴുവനായും ഇപ്പോൾ തരണ്ട. അഞ്ചുമാസം കൊണ്ടു തന്നാൽ മതി.
പലരും വന്നു നീ ബലിയാടാകേണ്ട കാര്യമില്ലെന്നും പിന്നിലുള്ള ആളുടെ പേര് വ്യക്തമാക്കിയാൽ ആക്രമിക്കപ്പെട്ട നടി പോലും മാപ്പുതരുമെന്നും പറയുന്നുണ്ട്. തന്റെയടുത്തേക്ക് ഉടൻ ഒരാളെ അയയ്ക്കുകയോ ജയിലിലെ എന്റെ നന്പറിലേക്കു 300 രൂപ മണിഓർഡർ അയയ്ക്കുകയോ ചെയ്യണം.
പണം കിട്ടിക്കഴിഞ്ഞാൽ ഇപ്പോഴും തന്നെ ഉപേക്ഷിച്ചിട്ടില്ലെന്നു വിശ്വസിച്ചോളാമെന്നും പണത്തിന് ആവശ്യമുള്ളതുകൊണ്ടാണു ബുദ്ധിമുട്ടിക്കുന്നതെന്നും കത്തിൽ എഴുതിയിട്ടുണ്ട്.
കത്തെഴുതാനുള്ള പേപ്പർ സുനി ജയിലിൽനിന്നു വാങ്ങിയതാണെന്നു ജയിൽ അധികൃതർ പറയുന്നുണ്ട്. കത്തിന്റെ വിശ്വാസ്യതയെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഭീഷണിക്കു പിന്നിൽ എന്നെ തകർക്കാൻ ശ്രമിക്കുന്നവർ: ദിലീപ്
കൊച്ചി: തന്നെ തകർക്കാൻ ശ്രമിക്കുന്ന ചിലരാണു ഭീഷണിക്കു പിന്നിലെന്നു നടൻ ദിലീപ്. പൾസർ സുനി ജയിലിൽനിന്ന് അയച്ചതായി പുറത്തുവന്ന കത്തു താൻ നേരത്തെ കണ്ടിരുന്നതാണ്. തന്റെ ഒപ്പമുള്ള ഒരാളുടെ വാട്സ് ആപ്പിൽനിന്നാണു കത്ത് ലഭിച്ചത്. തന്റെ അനുഭവം മലയാള സിനിമയിൽ മറ്റാർക്കും ഉണ്ടാകരുത്. സിനിമാരംഗത്തുതന്നെയുള്ളവരാണു തന്നെ കുടുക്കാൻ രംഗത്തുള്ളതെന്ന വിഷ്ണുവിന്റെ വാക്കുകൾ വിശ്വസിക്കുന്നില്ല. തനിക്കാരോടും ശത്രുതയില്ലെന്നും പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് ഇതുവരെ നേരിട്ടതെന്നും ദിലീപ് പറയുന്നു.