തിരുവനന്തപുരം: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളും 2017 -18 ലെ വാർഷിക പദ്ധതി തയാറാക്കി ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരം നേടി. സംസ്ഥാനത്തൊട്ടാകെയുളള ഗ്രാമപഞ്ചായത്തുകളുടെ 1,49,605 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
രണ്ട് ദശാബ്ദക്കാലമായുളള വികേന്ദ്രീകൃതാസൂത്രണത്തിന്റെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ 100 ശതമാനം ഗ്രാമപഞ്ചായത്തുകളും ജൂണ്‍ 19നകം വാർഷിക പദ്ധതികൾക്ക് അംഗീകാരം നേടുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സാന്പത്തിക വർഷം പകുതിയായാലും പദ്ധതി നിർവഹണം ആരംഭിക്കാൻ കഴിയാതിരുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. പദ്ധതി നിർവഹണത്തിന് ഇനി പഞ്ചായത്തുകൾക്ക് ഒൻപത് മാസം ലഭിക്കും.
പ്രാദേശിക ആസൂത്രണ സമിതി രൂപീകരണം, വികസന രേഖ തയ്യാറാക്കൽ, ഗ്രാമസഭകളും ഊരുക്കൂട്ടങ്ങളും യോഗം ചേരൽ, വികസന സെമിനാർ എന്നീ ഘട്ടങ്ങളിലൂടെയാണ് വാർഷിക പദ്ധതികൾ തയാറാക്കിയതെന്ന് അഡീഷണൽ പഞ്ചായത്ത് ഡയറക്ടർ അറിയിച്ചു.
രണ്ട് ദശാബ്ദക്കാലമായുളള വികേന്ദ്രീകൃതാസൂത്രണത്തിന്റെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ 100 ശതമാനം ഗ്രാമപഞ്ചായത്തുകളും ജൂണ്‍ 19നകം വാർഷിക പദ്ധതികൾക്ക് അംഗീകാരം നേടുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സാന്പത്തിക വർഷം പകുതിയായാലും പദ്ധതി നിർവഹണം ആരംഭിക്കാൻ കഴിയാതിരുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. പദ്ധതി നിർവഹണത്തിന് ഇനി പഞ്ചായത്തുകൾക്ക് ഒൻപത് മാസം ലഭിക്കും.
പ്രാദേശിക ആസൂത്രണ സമിതി രൂപീകരണം, വികസന രേഖ തയ്യാറാക്കൽ, ഗ്രാമസഭകളും ഊരുക്കൂട്ടങ്ങളും യോഗം ചേരൽ, വികസന സെമിനാർ എന്നീ ഘട്ടങ്ങളിലൂടെയാണ് വാർഷിക പദ്ധതികൾ തയാറാക്കിയതെന്ന് അഡീഷണൽ പഞ്ചായത്ത് ഡയറക്ടർ അറിയിച്ചു.