തിരുവനന്തപുരം: ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി ചുരുക്കുകയും അനുമതിയുടെ കാലാവധി അഞ്ചു വർഷമായി ഉയർത്തുകയും ചെയ്ത സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലെത്തി നിൽക്കുന്ന കേരളത്തെ കൂടുതൽ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങളിലേക്കു തള്ളിവിടുന്ന നടപടിയാണിത്. യാതൊരു നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ അനധികൃത ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്പോഴാണു നടപടി. ജനജീവിതം ദുഃസഹമാക്കുന്ന ക്വാറികൾക്കെതിരേ സംസ്ഥാനത്തിന്റെ പല ഭാഗത്തും ശക്തമായ സമരങ്ങൾ നടന്നുവരികയാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള പല വിദഗ്ധ സമിതികളുടെയും റിപ്പോർട്ടുകൾ ഉയർത്തുന്ന ആശങ്കകളും മുന്നറിയിപ്പുകളും പാടേ അവഗണിച്ചുള്ള തീരുമാണിത്. ഹരിതകേരളം പരിപാടിയുമായി മുന്നോട്ടു പോകുന്നു എന്ന് അവകാശപ്പെടുന്ന സർക്കാർ തന്നെ പരിസ്ഥിതി നാശത്തിലേക്ക് നാടിനെ എത്തിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് തികഞ്ഞ വിരോധാഭാസവും വിചിത്രവുമാണ്.
പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര പരിശോധന സത്യസന്ധമായി നടത്താതെ ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനം എത്രയും വേഗത്തിൽ പിൻവലിക്കണമെന്നും കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, കെ രാജു, എ.സി. മൊയ്തീൻ എന്നിവർക്കും നൽകിയിട്ടുണ്ട്.
പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലെത്തി നിൽക്കുന്ന കേരളത്തെ കൂടുതൽ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങളിലേക്കു തള്ളിവിടുന്ന നടപടിയാണിത്. യാതൊരു നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ അനധികൃത ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്പോഴാണു നടപടി. ജനജീവിതം ദുഃസഹമാക്കുന്ന ക്വാറികൾക്കെതിരേ സംസ്ഥാനത്തിന്റെ പല ഭാഗത്തും ശക്തമായ സമരങ്ങൾ നടന്നുവരികയാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള പല വിദഗ്ധ സമിതികളുടെയും റിപ്പോർട്ടുകൾ ഉയർത്തുന്ന ആശങ്കകളും മുന്നറിയിപ്പുകളും പാടേ അവഗണിച്ചുള്ള തീരുമാണിത്. ഹരിതകേരളം പരിപാടിയുമായി മുന്നോട്ടു പോകുന്നു എന്ന് അവകാശപ്പെടുന്ന സർക്കാർ തന്നെ പരിസ്ഥിതി നാശത്തിലേക്ക് നാടിനെ എത്തിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് തികഞ്ഞ വിരോധാഭാസവും വിചിത്രവുമാണ്.
പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര പരിശോധന സത്യസന്ധമായി നടത്താതെ ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനം എത്രയും വേഗത്തിൽ പിൻവലിക്കണമെന്നും കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, കെ രാജു, എ.സി. മൊയ്തീൻ എന്നിവർക്കും നൽകിയിട്ടുണ്ട്.