കോഴിക്കോട്: മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ട പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നടക്കാവ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമിച്ച കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ. പ്രദീപ് കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ നടക്കാവ് ഗവണ്മെന്റ് സ്കൂൾ ഇന്ത്യയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി മാറിയത് പ്രശംസനീയമാണ്. എന്നാൽ സർക്കാർ സ്കൂളുകളൊടൊപ്പം തന്നെ സർക്കാരിന് ഉത്തരവാദിത്വമുള്ളതാണ് എയ്ഡഡ് സ്കൂളുകളും.
കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകൾ മാറ്റിനിർത്തിയാൽ ഭൂരിഭാഗം സ്കൂളുകളുടെയും അവസ്ഥ ദയനീയമാണ്. ഇവയും മെച്ചപ്പെടേണ്ടതുണ്ട്. മികച്ച സൗകര്യത്തിൽ പഠിക്കുക എന്നത് എല്ലാ കുട്ടികളുടെയും അവകാശമാണ്. നടക്കാവിലെ വിദ്യാർഥികളെ പോലെ എല്ലാ സ്കൂളുകളിലെ വിദ്യാർഥികൾക്കും ആത്മവിശ്വാസത്തോടെ തങ്ങൾ പഠിക്കുന്നത് മികവിന്റെ കേന്ദ്രങ്ങളിലാണ് എന്ന് പറയാൻ സാധിക്കണം. ഇക്കൊല്ലം പൊതുവിദ്യാലയങ്ങളിലെ രണ്ട് മുതൽ ഒന്പത് വരെയുള്ള ക്ളാസുകളിൽ 1,45,000 കുട്ടികളാണ് അഡ്മിഷൻ നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ നേട്ടമാണ്.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രാതിനിധ്യം ഇനിയും വർധിക്കണമെന്നും വിദ്യാഭ്യാസത്തെ കടച്ചവടമായി കാണുന്ന പ്രവണത അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ നന്മക്കായി പ്രവർത്തിക്കുന്ന എംഎൽഎ പ്രദീപ്കുമാറിനെ അദ്ദേഹം പ്രശംസിച്ചു.
നടക്കാവ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമിച്ച കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ. പ്രദീപ് കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ നടക്കാവ് ഗവണ്മെന്റ് സ്കൂൾ ഇന്ത്യയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി മാറിയത് പ്രശംസനീയമാണ്. എന്നാൽ സർക്കാർ സ്കൂളുകളൊടൊപ്പം തന്നെ സർക്കാരിന് ഉത്തരവാദിത്വമുള്ളതാണ് എയ്ഡഡ് സ്കൂളുകളും.
കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകൾ മാറ്റിനിർത്തിയാൽ ഭൂരിഭാഗം സ്കൂളുകളുടെയും അവസ്ഥ ദയനീയമാണ്. ഇവയും മെച്ചപ്പെടേണ്ടതുണ്ട്. മികച്ച സൗകര്യത്തിൽ പഠിക്കുക എന്നത് എല്ലാ കുട്ടികളുടെയും അവകാശമാണ്. നടക്കാവിലെ വിദ്യാർഥികളെ പോലെ എല്ലാ സ്കൂളുകളിലെ വിദ്യാർഥികൾക്കും ആത്മവിശ്വാസത്തോടെ തങ്ങൾ പഠിക്കുന്നത് മികവിന്റെ കേന്ദ്രങ്ങളിലാണ് എന്ന് പറയാൻ സാധിക്കണം. ഇക്കൊല്ലം പൊതുവിദ്യാലയങ്ങളിലെ രണ്ട് മുതൽ ഒന്പത് വരെയുള്ള ക്ളാസുകളിൽ 1,45,000 കുട്ടികളാണ് അഡ്മിഷൻ നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ നേട്ടമാണ്.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രാതിനിധ്യം ഇനിയും വർധിക്കണമെന്നും വിദ്യാഭ്യാസത്തെ കടച്ചവടമായി കാണുന്ന പ്രവണത അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ നന്മക്കായി പ്രവർത്തിക്കുന്ന എംഎൽഎ പ്രദീപ്കുമാറിനെ അദ്ദേഹം പ്രശംസിച്ചു.