തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസും ഭാര്യ ഡെയ്സിയും തമിഴ്നാട് രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 100 ഏക്കർ മാവിൻതോട്ടം വാങ്ങിയെന്ന പരാതിയിൽ കഴന്പില്ലെന്നു വിജിലൻസ് റിപ്പോർട്ട്. കണ്ണൂർ ഡിസിസി സെക്രട്ടറി സത്യൻ നരവൂരിന്റെ പരാതി തള്ളണമെന്നു നിർദേശിക്കുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് വിജിലൻസ് എസ്പി കെ. ജയകുമാർ, വിജിലൻസ് ഡയറക്ടർക്ക് ഇന്നലെ കൈമാറി.
ഇതു സംബന്ധിച്ചു പരാതിക്കാരൻ സമർപ്പിച്ചത് ഇന്റർനെറ്റിൽ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുത്ത ഏതാനും ഫോട്ടോ കോപ്പികൾ മാത്രമായിരുന്നു. ഭൂമി രജിസ്റ്റർ ചെയ്തെന്നു വ്യക്തമാക്കുന്ന രേഖയിൽ ഏതെങ്കിലും ഓഫീസിന്റെ സീലോ മറ്റ് ആധികാരികമായ രേഖകളോ ഇല്ലായിരുന്നു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നേരത്തേ തള്ളിയ കേസിനു വിരുദ്ധമായി കൂടുതലായി ഒരു തെളിവു പോലും ഹാജരാക്കാൻ പരാതിക്കാരനു സാധിച്ചിട്ടില്ലെന്നും എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പരാതി തള്ളിയതായി തന്നെ ഔദ്യോഗികമായി വിജിലൻസ് അറിയിച്ചിട്ടില്ലെന്ന് പരാതിക്കാരനായ സത്യൻ നരവൂർ ദീപികയോടു പറഞ്ഞു.
ജേക്കബ് തോമസിന്റെയും ഭാര്യ ഡെയ്സിയുടെയും പേരിൽ 50 ഏക്കർ ഭൂമി വീതം 2001 നവംബർ 15നു തമിഴ്നാട് രാജപാളയത്തു രജിസ്റ്റർ ചെയ്തതെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസമാണു എസ്പി കെ. ജയകുമാർ മുൻപാകെ സത്യൻ മൊഴി നൽകിയത്.
രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50 ഏക്കറിലെ അൽഫോണ്‍സോ മാവിൻതോട്ടം വാങ്ങിയത് ജേക്കബ്തോമസ് സ്വത്തുവിവരത്തിൽ മറച്ചുവച്ചെന്നായിരുന്നു നേരത്തേയുള്ള ആരോപണം.
അഗ്രോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഉടമസ്ഥന്മാർ വിദേശത്തായിരുന്നതിനാൽ അവരുടെ പണമുപയോഗിച്ച് അടിയന്തര സാഹചര്യത്തിൽ സ്വന്തം പേരിൽ ജേക്കബ് തോമസ് ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് നേരത്തെയുള്ള വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതു സംബന്ധിച്ചു പരാതിക്കാരൻ സമർപ്പിച്ചത് ഇന്റർനെറ്റിൽ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുത്ത ഏതാനും ഫോട്ടോ കോപ്പികൾ മാത്രമായിരുന്നു. ഭൂമി രജിസ്റ്റർ ചെയ്തെന്നു വ്യക്തമാക്കുന്ന രേഖയിൽ ഏതെങ്കിലും ഓഫീസിന്റെ സീലോ മറ്റ് ആധികാരികമായ രേഖകളോ ഇല്ലായിരുന്നു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നേരത്തേ തള്ളിയ കേസിനു വിരുദ്ധമായി കൂടുതലായി ഒരു തെളിവു പോലും ഹാജരാക്കാൻ പരാതിക്കാരനു സാധിച്ചിട്ടില്ലെന്നും എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പരാതി തള്ളിയതായി തന്നെ ഔദ്യോഗികമായി വിജിലൻസ് അറിയിച്ചിട്ടില്ലെന്ന് പരാതിക്കാരനായ സത്യൻ നരവൂർ ദീപികയോടു പറഞ്ഞു.
ജേക്കബ് തോമസിന്റെയും ഭാര്യ ഡെയ്സിയുടെയും പേരിൽ 50 ഏക്കർ ഭൂമി വീതം 2001 നവംബർ 15നു തമിഴ്നാട് രാജപാളയത്തു രജിസ്റ്റർ ചെയ്തതെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസമാണു എസ്പി കെ. ജയകുമാർ മുൻപാകെ സത്യൻ മൊഴി നൽകിയത്.
രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50 ഏക്കറിലെ അൽഫോണ്‍സോ മാവിൻതോട്ടം വാങ്ങിയത് ജേക്കബ്തോമസ് സ്വത്തുവിവരത്തിൽ മറച്ചുവച്ചെന്നായിരുന്നു നേരത്തേയുള്ള ആരോപണം.
അഗ്രോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഉടമസ്ഥന്മാർ വിദേശത്തായിരുന്നതിനാൽ അവരുടെ പണമുപയോഗിച്ച് അടിയന്തര സാഹചര്യത്തിൽ സ്വന്തം പേരിൽ ജേക്കബ് തോമസ് ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് നേരത്തെയുള്ള വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.