തൃശൂർ: കോടതി വിധിയനുസരിച്ചു ഭരണം ഏറ്റെടുക്കാനെത്തിയ ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണ സമിതി അംഗങ്ങൾക്ക് ഓഫീസിനകത്തു പ്രവേശിക്കാനായില്ല. അഡ്മിനിസ്ട്രേറ്റർ ഓഫീസ് പൂട്ടിയതുമൂലമായിരുന്നു ഇത്.
തെക്കൻ ജില്ലകളിലെ ഇന്ത്യൻ കോഫി ഹൗസുകളുടെ ഉടമകളായ ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൂട്ടിയിട്ട ഓഫീസിനു പുറത്ത് പ്രസിഡന്റ് ഇ.എസ്. ജോജി, സെക്രട്ടറി എസ്.എസ്. അനിൽകുമാർ എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും കാത്തുനിന്നു. പോലീസും സ്ഥലത്തെത്തി.
ക്രമക്കേടുകൾ ആരോപിച്ചു ഫെബ്രുവരി 25 നാണു സംഘം ഭരണസമിതിയെ പിരിച്ചുവിട്ടത്. എന്നാൽ ക്രമക്കേടുകൾ തെളിയിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. ഭരണ സമിതിയുടെ കാലാവധി ജൂൺ മാസത്തോടെ പൂർത്തിയായെന്നു സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ വാദിച്ചു.
എന്നാൽ എല്ലാ സഹകരണ സംഘങ്ങളുടേയും കാലാവധി അഞ്ചു വർഷമാക്കി നീട്ടിക്കൊണ്ട് 2013ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഭരണസമിതി ഹാജരാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാലാവധി 2019 ജൂണ്‍ മാസത്തോടെ മാത്രമേ അവസാനിക്കൂ.
തെക്കൻ ജില്ലകളിലെ ഇന്ത്യൻ കോഫി ഹൗസുകളുടെ ഉടമകളായ ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൂട്ടിയിട്ട ഓഫീസിനു പുറത്ത് പ്രസിഡന്റ് ഇ.എസ്. ജോജി, സെക്രട്ടറി എസ്.എസ്. അനിൽകുമാർ എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും കാത്തുനിന്നു. പോലീസും സ്ഥലത്തെത്തി.
ക്രമക്കേടുകൾ ആരോപിച്ചു ഫെബ്രുവരി 25 നാണു സംഘം ഭരണസമിതിയെ പിരിച്ചുവിട്ടത്. എന്നാൽ ക്രമക്കേടുകൾ തെളിയിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. ഭരണ സമിതിയുടെ കാലാവധി ജൂൺ മാസത്തോടെ പൂർത്തിയായെന്നു സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ വാദിച്ചു.
എന്നാൽ എല്ലാ സഹകരണ സംഘങ്ങളുടേയും കാലാവധി അഞ്ചു വർഷമാക്കി നീട്ടിക്കൊണ്ട് 2013ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഭരണസമിതി ഹാജരാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാലാവധി 2019 ജൂണ്‍ മാസത്തോടെ മാത്രമേ അവസാനിക്കൂ.