തിരുവനന്തപുരം: ജൂലൈ ഒന്നിനു ചരക്കു സേവന നികുതി (ജിഎസ്ടി) നിലവിൽ വരുന്നതോടെ അവശ്യ സാധനങ്ങൾ അടക്കമുള്ള ഭൂരിഭാഗത്തിന്റെയും വിലകുറയുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എന്നാൽ, രാജ്യം ജിഎസ്ടിയിലേക്കു മാറുന്നതിന്റെ പേരിൽ വൻ തോതിൽ വില കൂട്ടാനുള്ള വൻകിട കുത്തകകളുടെ നീക്കത്തിൽ സംസ്ഥാനത്തിന് ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് അറിയാനായി ജിഎസ്ടി നടപ്പാക്കുമ്പോഴുള്ള സാധനങ്ങളുടെ മുഴുവൻ വിലവിവരവും സംസ്ഥാനം പ്രസിദ്ധീകരിക്കും. നിലവിലെ വില, ഇപ്പോഴത്തെ നികുതി, ജിഎസ്ടി നടപ്പാക്കുമ്പോൾ നികുതി ചേർത്തുള്ള സാധന വില എന്നിവ അടക്കമാകും സംസ്ഥാനം പ്രസിദ്ധീകരിക്കുക. ജിഎസ്ടി നടപ്പാക്കുമ്പോൾ രാജ്യത്ത് ഒരു ലക്ഷം കോടി മുതൽ ഒന്നര ലക്ഷം കോടി വരെ രൂപയാണു നികുതിയിൽ കുറവുണ്ടാകുന്നതെന്നാണു കണക്കാക്കിയിട്ടുള്ളത്. ഈ തുക കുത്തകകൾ തട്ടിയെടുക്കാതെ, ഇതിന്റെ ആനുകൂല്യം ജനങ്ങളിൽ എത്തിക്കാനാണു ശ്രമിക്കുന്നത്.
ഇപ്പോൾ തന്നെ നികുതി കുറയുമെന്നു കണ്ടു ചില നിർമാണക്കാരും വിതരണക്കാരും വിലയിൽ 40 ശതമാനം വരെ മാർജിൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിക്കേണ്ടതുണ്ട്. ചരക്കു സേവന നികുതിയുടെ ആനുകൂല്യം ജനങ്ങൾക്കു നൽകാതെ കൊള്ളലാഭമുണ്ടാക്കുന്നതു തടയുന്നതിനുള്ള വ്യവസ്ഥകളും ജിഎസ്ടി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ നികുതി സാധാരണക്കാർക്കും ഒപ്പം കേരളത്തിനും വലിയ തിരിച്ചടിയാകും.
നിലവിൽ വിവിധ നികുതികൾക്കു മേലെയാണു വാറ്റ് വരുന്നത്. ചരക്കു സേവന നികുതി വരുന്നതോടെ പുറമേ കാണാത്ത ഇത്തരം നികുതികൾ ഇല്ലാതാകുകയും ഒറ്റ നികുതി മാത്രമായി മാറുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഒട്ടുമിക്ക സാധനങ്ങൾക്കും വിലക്കുറവുണ്ടാകും. ജിഎസ്ടിയുടെ മറവിൽ അമിതലാഭം കൊയ്യുന്ന കമ്പനികളെ വിളിച്ചുവരുത്തി വിശദീകരണം തേടാനും രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥ നിലവിലെ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുളള അഥോറിറ്റിയും രൂപീകരിച്ചു.
വിലക്കുറവുണ്ടാകുമെങ്കിലും പുതിയ നികുതി സമ്പ്രദായം സാധാരണക്കാർക്കു ചില തിരിച്ചടികളും നൽകുന്നുണ്ട്. മുമ്പ് 60 ലക്ഷം വരെ വിറ്റുവരവുള്ള ഹോട്ടലുകൾ അര ശതമാനം നികുതി നൽകിയാൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ അതു മാറി. ഹോട്ടലുകൾ അഞ്ചു ശതമാനം നികുതി നൽകണം. കൂടുതൽ ഹോട്ടലുകളുളള കേരളത്തിന് ഇതു വലിയ തിരിച്ചടിയാകും. ഇതിൽ ഇളവ് വരുത്തണമെന്നു ശക്തമായി വാദിച്ചതാണ്. എന്നാൽ, ആദ്യഘട്ടങ്ങളിൽ വലിയ ഇളവുകൾ നൽകിയതുകൊണ്ടു കേന്ദ്രം ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനായുള്ള കേരളത്തിന്റെ വാദം തുടരും.
വിനോദസഞ്ചാരമേഖലയിൽ പൊതുവേ നികുതി കുറയുകയാണു ചെയ്യുന്നത്. എന്നാൽ, വളം, കീടനാശിനി പോലുള്ളവയുടെ വിലയിൽ വർധനയുണ്ടാകും. രാജ്യത്തു പല നിരക്കുകളിലുണ്ടായിരുന്ന നികുതി നിരക്കുകളുടെ ശരാശരി എടുത്താണ് ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു ചില സാധനങ്ങൾക്ക് ഇവിടെ നികുതി കുറവുണ്ടായിരുന്നതിന് ജിഎസ്ടിയിൽ വർധനയുണ്ടാകാം. ജിഎസ്ടി വരുന്നതോടെ കയറ്റുമതിക്കു കൂടുതൽ ഗുണമുണ്ടാകും. അതോടൊപ്പം സംസ്ഥാനാന്തര വ്യാപാരത്തിലുണ്ടായിരുന്ന തർക്കങ്ങളും ഇല്ലാതാകും. വ്യാപാരത്തിനു ഗുണകരമാകുന്നതുകൊണ്ട് ഉൽപാദനം വർധിക്കും. അതുകൊണ്ടു വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നു കരുതാനാകില്ല.
ജിഎസ്ടിക്കു ചെക്ക്പോസ്റ്റുകൾ ആവശ്യമില്ല. ഇ- വേ ബിൽ സമ്പ്രദായം കേരളം നടപ്പാക്കിയിട്ടുണ്ട്. ഇത് ഉപയോഗിക്കാം. ചരക്കിന്റെ വിവരങ്ങൾ അടങ്ങുന്ന ബിൽ അപ്ലോഡ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഇ- ഡിക്ലറേഷൻ ചെക്ക്പോസ്റ്റുകളിൽ കാണിച്ചാൽ മതിയാകും. ഡ്രൈവർമാർ വണ്ടിയിൽ നിന്നിറങ്ങേണ്ടതില്ല. നികുതി വാണിജ്യ ചെക്ക്പോസ്റ്റുകളിൽ ചരക്കു നീക്കത്തിന് ഒരു തടസവുമുണ്ടാവില്ല.
എന്നാൽ, ഇതു പൂർണമായി നടപ്പാക്കുന്നതിനു നാലുമാസമെങ്കിലുമെടുക്കും. അതിനാൽ അത്രയും കാലം നിലവിലെ സംവിധാനം തുടരും. ജിഎസ്ടി വരുന്നതോടെ നികുതിവെട്ടിപ്പു പൂർണമായി തടയാനാകുമെന്നു കരുതുന്നില്ല. എന്നാൽ, ഗണ്യമായി കുറയ്ക്കാനാകും. മുഴുവൻ ശൃംഖലയും വിചാരിച്ചാൽ മാത്രമേ നികുതിവെട്ടിപ്പു നടക്കുകയുള്ളു. വാഹനങ്ങൾ കടന്നുപോകുന്ന വഴികളിൽ വ്യാപകമായി കാമറകൾ സ്ഥാപിക്കും. സംശയം തോന്നുന്നവ പരിശോധിക്കും. കഴിയുന്നത്ര നികുതി വെട്ടിപ്പ് ഇല്ലാതാക്കി പദ്ധതി നടപ്പാക്കാനാണു ശ്രമമെന്നും മന്ത്രി അറിയിച്ചു.
ജനങ്ങൾക്ക് അറിയാനായി ജിഎസ്ടി നടപ്പാക്കുമ്പോഴുള്ള സാധനങ്ങളുടെ മുഴുവൻ വിലവിവരവും സംസ്ഥാനം പ്രസിദ്ധീകരിക്കും. നിലവിലെ വില, ഇപ്പോഴത്തെ നികുതി, ജിഎസ്ടി നടപ്പാക്കുമ്പോൾ നികുതി ചേർത്തുള്ള സാധന വില എന്നിവ അടക്കമാകും സംസ്ഥാനം പ്രസിദ്ധീകരിക്കുക. ജിഎസ്ടി നടപ്പാക്കുമ്പോൾ രാജ്യത്ത് ഒരു ലക്ഷം കോടി മുതൽ ഒന്നര ലക്ഷം കോടി വരെ രൂപയാണു നികുതിയിൽ കുറവുണ്ടാകുന്നതെന്നാണു കണക്കാക്കിയിട്ടുള്ളത്. ഈ തുക കുത്തകകൾ തട്ടിയെടുക്കാതെ, ഇതിന്റെ ആനുകൂല്യം ജനങ്ങളിൽ എത്തിക്കാനാണു ശ്രമിക്കുന്നത്.
ഇപ്പോൾ തന്നെ നികുതി കുറയുമെന്നു കണ്ടു ചില നിർമാണക്കാരും വിതരണക്കാരും വിലയിൽ 40 ശതമാനം വരെ മാർജിൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിക്കേണ്ടതുണ്ട്. ചരക്കു സേവന നികുതിയുടെ ആനുകൂല്യം ജനങ്ങൾക്കു നൽകാതെ കൊള്ളലാഭമുണ്ടാക്കുന്നതു തടയുന്നതിനുള്ള വ്യവസ്ഥകളും ജിഎസ്ടി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ നികുതി സാധാരണക്കാർക്കും ഒപ്പം കേരളത്തിനും വലിയ തിരിച്ചടിയാകും.
നിലവിൽ വിവിധ നികുതികൾക്കു മേലെയാണു വാറ്റ് വരുന്നത്. ചരക്കു സേവന നികുതി വരുന്നതോടെ പുറമേ കാണാത്ത ഇത്തരം നികുതികൾ ഇല്ലാതാകുകയും ഒറ്റ നികുതി മാത്രമായി മാറുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഒട്ടുമിക്ക സാധനങ്ങൾക്കും വിലക്കുറവുണ്ടാകും. ജിഎസ്ടിയുടെ മറവിൽ അമിതലാഭം കൊയ്യുന്ന കമ്പനികളെ വിളിച്ചുവരുത്തി വിശദീകരണം തേടാനും രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥ നിലവിലെ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുളള അഥോറിറ്റിയും രൂപീകരിച്ചു.
വിലക്കുറവുണ്ടാകുമെങ്കിലും പുതിയ നികുതി സമ്പ്രദായം സാധാരണക്കാർക്കു ചില തിരിച്ചടികളും നൽകുന്നുണ്ട്. മുമ്പ് 60 ലക്ഷം വരെ വിറ്റുവരവുള്ള ഹോട്ടലുകൾ അര ശതമാനം നികുതി നൽകിയാൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ അതു മാറി. ഹോട്ടലുകൾ അഞ്ചു ശതമാനം നികുതി നൽകണം. കൂടുതൽ ഹോട്ടലുകളുളള കേരളത്തിന് ഇതു വലിയ തിരിച്ചടിയാകും. ഇതിൽ ഇളവ് വരുത്തണമെന്നു ശക്തമായി വാദിച്ചതാണ്. എന്നാൽ, ആദ്യഘട്ടങ്ങളിൽ വലിയ ഇളവുകൾ നൽകിയതുകൊണ്ടു കേന്ദ്രം ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനായുള്ള കേരളത്തിന്റെ വാദം തുടരും.
വിനോദസഞ്ചാരമേഖലയിൽ പൊതുവേ നികുതി കുറയുകയാണു ചെയ്യുന്നത്. എന്നാൽ, വളം, കീടനാശിനി പോലുള്ളവയുടെ വിലയിൽ വർധനയുണ്ടാകും. രാജ്യത്തു പല നിരക്കുകളിലുണ്ടായിരുന്ന നികുതി നിരക്കുകളുടെ ശരാശരി എടുത്താണ് ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു ചില സാധനങ്ങൾക്ക് ഇവിടെ നികുതി കുറവുണ്ടായിരുന്നതിന് ജിഎസ്ടിയിൽ വർധനയുണ്ടാകാം. ജിഎസ്ടി വരുന്നതോടെ കയറ്റുമതിക്കു കൂടുതൽ ഗുണമുണ്ടാകും. അതോടൊപ്പം സംസ്ഥാനാന്തര വ്യാപാരത്തിലുണ്ടായിരുന്ന തർക്കങ്ങളും ഇല്ലാതാകും. വ്യാപാരത്തിനു ഗുണകരമാകുന്നതുകൊണ്ട് ഉൽപാദനം വർധിക്കും. അതുകൊണ്ടു വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നു കരുതാനാകില്ല.
ജിഎസ്ടിക്കു ചെക്ക്പോസ്റ്റുകൾ ആവശ്യമില്ല. ഇ- വേ ബിൽ സമ്പ്രദായം കേരളം നടപ്പാക്കിയിട്ടുണ്ട്. ഇത് ഉപയോഗിക്കാം. ചരക്കിന്റെ വിവരങ്ങൾ അടങ്ങുന്ന ബിൽ അപ്ലോഡ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഇ- ഡിക്ലറേഷൻ ചെക്ക്പോസ്റ്റുകളിൽ കാണിച്ചാൽ മതിയാകും. ഡ്രൈവർമാർ വണ്ടിയിൽ നിന്നിറങ്ങേണ്ടതില്ല. നികുതി വാണിജ്യ ചെക്ക്പോസ്റ്റുകളിൽ ചരക്കു നീക്കത്തിന് ഒരു തടസവുമുണ്ടാവില്ല.
എന്നാൽ, ഇതു പൂർണമായി നടപ്പാക്കുന്നതിനു നാലുമാസമെങ്കിലുമെടുക്കും. അതിനാൽ അത്രയും കാലം നിലവിലെ സംവിധാനം തുടരും. ജിഎസ്ടി വരുന്നതോടെ നികുതിവെട്ടിപ്പു പൂർണമായി തടയാനാകുമെന്നു കരുതുന്നില്ല. എന്നാൽ, ഗണ്യമായി കുറയ്ക്കാനാകും. മുഴുവൻ ശൃംഖലയും വിചാരിച്ചാൽ മാത്രമേ നികുതിവെട്ടിപ്പു നടക്കുകയുള്ളു. വാഹനങ്ങൾ കടന്നുപോകുന്ന വഴികളിൽ വ്യാപകമായി കാമറകൾ സ്ഥാപിക്കും. സംശയം തോന്നുന്നവ പരിശോധിക്കും. കഴിയുന്നത്ര നികുതി വെട്ടിപ്പ് ഇല്ലാതാക്കി പദ്ധതി നടപ്പാക്കാനാണു ശ്രമമെന്നും മന്ത്രി അറിയിച്ചു.