കൊച്ചി: പ്രവാസി മലയാളികൾക്കു വേണ്ടി 2016ൽ സ്ഥാപിച്ച പ്രവാസി കമ്മീഷനിൽ തസ്തിക സൃഷ്ടിച്ചു ജീവനക്കാരെ നിയമിക്കാത്തതു കമ്മീഷന്റെ പ്രവർത്തനം തടസപ്പെടുത്തുന്നതിനു തുല്യമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും സർക്കാർ തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാത്തത് ഖേദകരമാണെന്നു മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
പ്രവാസി കമ്മീഷന് ആവശ്യമായ സ്ഥിരം സ്റ്റാഫിനെ നിയമിക്കുന്ന കാര്യങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ കമ്മീഷന്റെ അധ്യക്ഷനും അംഗങ്ങൾക്കും ശന്പളം നൽകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കമ്മീഷന്റെ പ്രവർത്തനത്തിന് ആവശ്യമായ തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രവാസി വകുപ്പിന്റെ ശിപാർശ ധനവകുപ്പിന്റെ പരിഗണയിലാണെന്നും ധനവകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ധനകാര്യ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ശക്തമായ നടപടികൾ ഉണ്ടാകുന്നതിനുവേണ്ടിയാണു പ്രവാസി കമ്മീഷൻ. ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായിരുന്ന ജസ്റ്റീസ് ഭവദാസനെ കമ്മീഷൻ അധ്യക്ഷനായും സർക്കാർ നിയമിച്ചിരുന്നു. പ്രവാസി കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച പത്രവാർത്തയെത്തുടർന്നു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
പ്രവാസി കമ്മീഷന് ആവശ്യമായ സ്ഥിരം സ്റ്റാഫിനെ നിയമിക്കുന്ന കാര്യങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ കമ്മീഷന്റെ അധ്യക്ഷനും അംഗങ്ങൾക്കും ശന്പളം നൽകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കമ്മീഷന്റെ പ്രവർത്തനത്തിന് ആവശ്യമായ തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രവാസി വകുപ്പിന്റെ ശിപാർശ ധനവകുപ്പിന്റെ പരിഗണയിലാണെന്നും ധനവകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ധനകാര്യ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ശക്തമായ നടപടികൾ ഉണ്ടാകുന്നതിനുവേണ്ടിയാണു പ്രവാസി കമ്മീഷൻ. ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായിരുന്ന ജസ്റ്റീസ് ഭവദാസനെ കമ്മീഷൻ അധ്യക്ഷനായും സർക്കാർ നിയമിച്ചിരുന്നു. പ്രവാസി കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച പത്രവാർത്തയെത്തുടർന്നു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.