തിരുവനന്തപുരം: ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കർണാടകത്തിൽ നഴ്സിംഗ് കോഴ്സുകൾ നടത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി എംഎൽഎ കർണാടക മെഡിക്കൽ എഡ്യൂക്കേഷൻ മന്ത്രി ഡോ. ശരണ പ്രകാശ് രുദ്രപ്പ പട്ടീലിന് കത്തയച്ചു.
കർണാടക സർക്കാരിന്റെ 2016 ഡിസംബർ 14ലെയും 2017 മേയ് 17ലെയും ഉത്തരവു പ്രകാരം നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹയർ സ്റ്റഡീസിന്റെയും അംഗീകാരം മതി. ഐഎൻസിയുടെ അംഗീകാരം ഇല്ലെങ്കിൽ കർണാടകത്തിൽനിന്നു പഠിച്ചിറങ്ങുന്ന നഴ്സുമാർക്ക് മറ്റ് സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ലഭിക്കില്ല. കർണാടകത്തിൽ പഠിക്കുന്ന കുട്ടികളിൽ 70 ശതമാനത്തിലധികം കേരളത്തിൽനിന്നുള്ളവരാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ബാങ്ക് വായ്പയെടുത്താണ് മിക്ക കുട്ടികളും നഴ്സിംഗ് പഠിക്കുന്നത്. ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭിക്കില്ല. ഇപ്പോൾ രണ്ട്, മൂന്ന്, നാല് വർഷങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് ബാങ്ക് വായ്പയുടെ തുടർന്നുള്ള ഗഡുക്കൾ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
കർണാടക സർക്കാരിന്റെ 2016 ഡിസംബർ 14ലെയും 2017 മേയ് 17ലെയും ഉത്തരവു പ്രകാരം നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹയർ സ്റ്റഡീസിന്റെയും അംഗീകാരം മതി. ഐഎൻസിയുടെ അംഗീകാരം ഇല്ലെങ്കിൽ കർണാടകത്തിൽനിന്നു പഠിച്ചിറങ്ങുന്ന നഴ്സുമാർക്ക് മറ്റ് സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ലഭിക്കില്ല. കർണാടകത്തിൽ പഠിക്കുന്ന കുട്ടികളിൽ 70 ശതമാനത്തിലധികം കേരളത്തിൽനിന്നുള്ളവരാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ബാങ്ക് വായ്പയെടുത്താണ് മിക്ക കുട്ടികളും നഴ്സിംഗ് പഠിക്കുന്നത്. ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭിക്കില്ല. ഇപ്പോൾ രണ്ട്, മൂന്ന്, നാല് വർഷങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് ബാങ്ക് വായ്പയുടെ തുടർന്നുള്ള ഗഡുക്കൾ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.