കൊച്ചി: ബാങ്ക് വായ്പക്കായി വ്യാജ രേഖകൾ നൽകിയ സംഭവത്തിൽ തൃശൂരിലെ വസ്ത്ര വ്യാപാര സ്ഥാപനമായ മരിയ സിൽക്സ് ഉടമകൾക്കെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എസ്ബിഐയുടെ തൃശൂർ റീജണൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന, വഞ്ചന തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
സ്ഥാപന ഉടമകൾ ഈരാറ്റുപേട്ടയിലെ 121 ഏക്കർ സ്ഥലം പണയപ്പെടുത്തി വായ്പ എടുത്തശേഷം പണം തിരിച്ചടച്ചില്ല. തുടർന്ന് ബാങ്ക് വസ്തു ജപ്തി ചെയ്യുന്നതിന് മുന്പായി വാല്യുവേഷൻ എടുത്തപ്പോഴാണ് രേഖകൾ വ്യാജമാണെന്നു ബോധ്യപ്പെട്ടത്. ബാങ്കിന് നാല് കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചെന്നു പരാതിയൽ പറയുന്നു. കൃത്രിമം നടത്താൻ കൂട്ടുനിന്ന എസ്ബിഐ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
സ്ഥാപന ഉടമകൾ ഈരാറ്റുപേട്ടയിലെ 121 ഏക്കർ സ്ഥലം പണയപ്പെടുത്തി വായ്പ എടുത്തശേഷം പണം തിരിച്ചടച്ചില്ല. തുടർന്ന് ബാങ്ക് വസ്തു ജപ്തി ചെയ്യുന്നതിന് മുന്പായി വാല്യുവേഷൻ എടുത്തപ്പോഴാണ് രേഖകൾ വ്യാജമാണെന്നു ബോധ്യപ്പെട്ടത്. ബാങ്കിന് നാല് കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചെന്നു പരാതിയൽ പറയുന്നു. കൃത്രിമം നടത്താൻ കൂട്ടുനിന്ന എസ്ബിഐ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.