ചിങ്ങവനം: കോടതി വിധിയെത്തുടർന്നു കുടിയിറക്കു ഭീഷണി നേരിടുന്ന പാക്കിൽ പതിനഞ്ചിൽപടിക്കു സമീപം നെടുംപറന്പിൽ കൊച്ചുതോപ്പിലെ 38 ഓളം കുടുംബാംഗങ്ങൾ കോട്ടയം സബ്കോടതിയിൽ തടസ ഹർജി സമർപ്പിച്ചു.
പതിറ്റാണ്ടുകൾക്കു മുന്പു കൃഷിയിറക്കാൻ പാട്ടത്തിനെടുത്ത ഭൂമി സ്വകാര്യ വ്യക്തി മുറിച്ചുവിറ്റതു വാങ്ങാൻ ഇടയായവരാണ് കുടിയിറക്കു ഭീഷണി നേരിടുന്നത്. സ്ഥലത്തിന്റെ യഥാർഥ ഉടമകൾ കോടതിയെ സമീപിച്ചതോടെയാണു തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്നു ഈ കുടുംബങ്ങൾ തിരിച്ചറിഞ്ഞത്. ഉടമകളിൽനിന്നു പാട്ടത്തിനെടുത്ത സ്ഥലം സ്വകാര്യവ്യക്തി പട്ടയം തരപ്പെടുത്തി ഈ കുടുംബങ്ങൾക്കു വിൽക്കുകയായിരുന്നു.
പതിറ്റാണ്ടുകൾക്ക് വാങ്ങി ആധാരംചെയ്തു കരവുമടച്ചു താമസിക്കുന്നവർ മാറിക്കൊടുക്കണമെന്ന കോടതിവിധിയുമായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഇവർ ചതിക്കപ്പെട്ട വിവരം അറിയുന്നത്. മുൻ മഹാരാഷ്ട്ര ഗവർണറായിരുന്ന പി.വി. ചെറിയാന്റെ ഉടമസ്തതയിലുള്ള 2.80 ഏക്കർ ഭൂമിയാണ് പാട്ടക്കാരൻ പട്ടയം ഉണ്ടാക്കി തുണ്ടുകളായി മറിച്ചു വിറ്റതായി പരാതിയുള്ളത്. യഥാർഥ ഉടമയുടെ അനന്തരാവകാശികൾ കോടതിയിൽ കേസ് നൽകിയാണ് സ്ഥലം തിരിച്ചുപിടിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകൾക്കു മുന്പു കൃഷിയിറക്കാൻ പാട്ടത്തിനെടുത്ത ഭൂമി സ്വകാര്യ വ്യക്തി മുറിച്ചുവിറ്റതു വാങ്ങാൻ ഇടയായവരാണ് കുടിയിറക്കു ഭീഷണി നേരിടുന്നത്. സ്ഥലത്തിന്റെ യഥാർഥ ഉടമകൾ കോടതിയെ സമീപിച്ചതോടെയാണു തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്നു ഈ കുടുംബങ്ങൾ തിരിച്ചറിഞ്ഞത്. ഉടമകളിൽനിന്നു പാട്ടത്തിനെടുത്ത സ്ഥലം സ്വകാര്യവ്യക്തി പട്ടയം തരപ്പെടുത്തി ഈ കുടുംബങ്ങൾക്കു വിൽക്കുകയായിരുന്നു.
പതിറ്റാണ്ടുകൾക്ക് വാങ്ങി ആധാരംചെയ്തു കരവുമടച്ചു താമസിക്കുന്നവർ മാറിക്കൊടുക്കണമെന്ന കോടതിവിധിയുമായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഇവർ ചതിക്കപ്പെട്ട വിവരം അറിയുന്നത്. മുൻ മഹാരാഷ്ട്ര ഗവർണറായിരുന്ന പി.വി. ചെറിയാന്റെ ഉടമസ്തതയിലുള്ള 2.80 ഏക്കർ ഭൂമിയാണ് പാട്ടക്കാരൻ പട്ടയം ഉണ്ടാക്കി തുണ്ടുകളായി മറിച്ചു വിറ്റതായി പരാതിയുള്ളത്. യഥാർഥ ഉടമയുടെ അനന്തരാവകാശികൾ കോടതിയിൽ കേസ് നൽകിയാണ് സ്ഥലം തിരിച്ചുപിടിച്ചിരിക്കുന്നത്.