കണ്ണൂർ: വൈദിക വിദ്യാർഥികൾക്കൊപ്പം ബാസ്കറ്റ് ബോള്‍ കളിക്കുന്നതിനിടെ ഒഡീഷയിൽ കുഴഞ്ഞുവീണു മരിച്ച റവ.ഡോ. തോമസ് വടക്കുംകര(49)യുടെ സംസ്കാരം നാളെ വൈകുന്നേരം നാലിന് ഒഡീഷയിലെ ജാർസഗുഡ എസ്വിഡി സെമിത്തേരിയിൽ നടക്കും.
ഒഡീഷയിലെ സാമ്പല്‍പൂര്‍ എസ്വിഡി മേജര്‍ സെമിനാരിയില്‍ റെക്ടറായ ഫാ. വടക്കുംകര വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെയാണ് മരിച്ചത്. കണ്ണൂർ ജില്ലയിലെ കാപ്പിമലയിലെ പരേതനായ വടക്കുംകര സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അപ്പച്ചന്, അച്ചാമ്മ, ജോസഫ്, ബേബി, സേവ്യര്‍, ബാബു, മനോജ്, ജെസി. 1996 ല്‍ എസ്വിഡി സഭയില്‍ വൈദികനായി. ഒഡീഷയിലെ സാമ്പല്‍പൂര്‍ രൂപതയില്‍ സേവനം ചെയ്തശേഷം റോമില്‍ ഉപരിപഠനത്തിന് പോകുകയും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പഠനത്തിനുശേഷം തിരിച്ചെത്തി സെമിനാരി റെക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
ഒഡീഷയിലെ സാമ്പല്‍പൂര്‍ എസ്വിഡി മേജര്‍ സെമിനാരിയില്‍ റെക്ടറായ ഫാ. വടക്കുംകര വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെയാണ് മരിച്ചത്. കണ്ണൂർ ജില്ലയിലെ കാപ്പിമലയിലെ പരേതനായ വടക്കുംകര സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അപ്പച്ചന്, അച്ചാമ്മ, ജോസഫ്, ബേബി, സേവ്യര്‍, ബാബു, മനോജ്, ജെസി. 1996 ല്‍ എസ്വിഡി സഭയില്‍ വൈദികനായി. ഒഡീഷയിലെ സാമ്പല്‍പൂര്‍ രൂപതയില്‍ സേവനം ചെയ്തശേഷം റോമില്‍ ഉപരിപഠനത്തിന് പോകുകയും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പഠനത്തിനുശേഷം തിരിച്ചെത്തി സെമിനാരി റെക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.