തിരുവനന്തപുരം: ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്കു വിദേശ മദ്യ വിൽപനയ്ക്ക് അംഗീകാരം നൽകുന്നതും മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസാക്കി ഉയർത്തിക്കൊണ്ടുള്ളതുമായ വിദേശ മദ്യ ചട്ട ഭേദഗതി വിജ്ഞാപനം ഇന്നു പുറത്തിറങ്ങിയേക്കും. എക്സൈസ് വകുപ്പു തയാറാക്കിയ വിജ്ഞാപനത്തിൽ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു.
ബാറുകളുടെ പ്രവർത്തന സമയം രാത്രി 11 വരെയാക്കി ഉയർത്തിയതും ചട്ട ഭേദഗതിയിലുണ്ട്. ദേശീയപാതയോരത്തുള്ള ബിയർ- വൈൻ പാർലറുകൾ അതേ താലൂക്കിലെ മറ്റൊരു പ്രദേശത്തേയ്ക്കു മാറ്റി സ്ഥാപിക്കാൻ കഴിയുന്ന വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രമാണു വിദേശ മദ്യ വിൽപന ലൈസൻസ് ഉള്ളത്.
എൽഡിഎഫ് സർക്കാരിന്റെ മദ്യ നയത്തിൽ ഇതിൽ ത്രീസ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ചിരുന്നു.
കള്ളുമായി ബന്ധപ്പെട്ട ചട്ട ഭേദഗതി ഇപ്പോൾ പുറത്തിറങ്ങില്ല. സ്റ്റാർ ഹോട്ടലുകളിൽ കള്ളു വിളമ്പുന്നതിനു ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കള്ളുമായി ബന്ധപ്പെട്ട ചട്ട ഭേദഗതി ഇപ്പോൾ പുറത്തിറക്കാൻ കഴിയാത്തത്.
പുതിയ മദ്യ നയം ജൂലൈ ഒന്നിനു നിലവിൽ വരും.
ബാറുകളുടെ പ്രവർത്തന സമയം രാത്രി 11 വരെയാക്കി ഉയർത്തിയതും ചട്ട ഭേദഗതിയിലുണ്ട്. ദേശീയപാതയോരത്തുള്ള ബിയർ- വൈൻ പാർലറുകൾ അതേ താലൂക്കിലെ മറ്റൊരു പ്രദേശത്തേയ്ക്കു മാറ്റി സ്ഥാപിക്കാൻ കഴിയുന്ന വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രമാണു വിദേശ മദ്യ വിൽപന ലൈസൻസ് ഉള്ളത്.
എൽഡിഎഫ് സർക്കാരിന്റെ മദ്യ നയത്തിൽ ഇതിൽ ത്രീസ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ചിരുന്നു.
കള്ളുമായി ബന്ധപ്പെട്ട ചട്ട ഭേദഗതി ഇപ്പോൾ പുറത്തിറങ്ങില്ല. സ്റ്റാർ ഹോട്ടലുകളിൽ കള്ളു വിളമ്പുന്നതിനു ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കള്ളുമായി ബന്ധപ്പെട്ട ചട്ട ഭേദഗതി ഇപ്പോൾ പുറത്തിറക്കാൻ കഴിയാത്തത്.
പുതിയ മദ്യ നയം ജൂലൈ ഒന്നിനു നിലവിൽ വരും.