തിരുവനന്തപുരം: അയിത്തത്തിന്റെ പേരിൽ നാട്ടിൽ ഒറ്റപ്പെടൽ നേരിടുന്ന പാലക്കാട് മുതലമട പഞ്ചായത്തിലെ ചക്ലിയ സമുദായാംഗങ്ങളോടോപ്പം മന്ത്രി ജി. സുധാകരൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ തലസ്ഥാന നഗരിയിൽ സമപന്തി ഭോജനം നടത്തി. വലിയശാല വണികവൈശ്യ സംഘം ഹാളിലായിരുന്നു ഭോജനം നടന്നത്.
മുതലമട ഗ്രാമപഞ്ചായത്തിലെ ഗോവിന്ദപുരം അംബേദ്കർ കോളനിയിലെ അയിത്താചരണം അവസാനിപ്പിക്കാൻ കേരള സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സമപന്തിഭോജനം ഉദ്ഘാടനം നിർവഹിച്ചു പറഞ്ഞു.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യൻകാളിയും വൈകുണ്ഠ സ്വാമിയും അയിത്തത്തിനെതിരേ പോരാടി വിജയിച്ചവരാണ്. എന്നാൽ, ഇന്ന് ഗോവിന്ദപുരം കോളനിയിൽ നിന്ന് ഉടലെടുക്കുന്ന സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ജാതിവിവേചനവും അയിത്തവും ഭരണഘടന നിരോധിച്ചിട്ടുള്ളതാണ്. അംബേദ്കറുടെ പേരിലുള്ള കോളനിയിൽ ഇനിയും അയിത്തവുമായി വന്ന് ആരെയും കബളിപ്പിച്ചു നിർത്താനാകില്ല. കർശന നിയമ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അംബേദ്കർ കോളനിയിലെ സംഭവങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചതായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജാതി, മതം, ഭാഷ, പ്രാദേശികം തുടങ്ങിയ ഒന്നിന്റെ പേരിലും ഒരാളെയും മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ഭരണഘടന അതിന് ആരെയും അനുവദിക്കുന്നില്ല. ഭരണഘടന നടപ്പാക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. എല്ലാവർക്കും തുല്യനീതി ലഭ്യമാക്കണം. ആരെങ്കിലും ഇതിനെതിരാണെങ്കിൽ മറുപടി പറയേണ്ടിവരുമെന്നും ഉമ്മൻ ചാണ്ടി മുന്നറിയിപ്പു നൽകി.
ഐ.ബി. സതീഷ്കുമാർ എംഎൽഎ, കേരള കാമരാജ് കോണ്ഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ കാമരാജ് കോണ്ഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എസ്. കുട്ടപ്പൻ ചെട്ടിയാർ, ബി. സുഭാഷ് ബോസ്, പി. രാമഭദ്രൻ, ചക്കിലിയ സമുദായ സമരസമിതി പ്രസിഡന്റ് ശിവരാജ്, സമുദായ നേതാക്കളായ കണ്ണപ്പൻ, ശിവ തുടങ്ങിയവർ പ്രസംഗിച്ചു.
മുതലമട ഗ്രാമപഞ്ചായത്തിലെ ഗോവിന്ദപുരം അംബേദ്കർ കോളനിയിലെ അയിത്താചരണം അവസാനിപ്പിക്കാൻ കേരള സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സമപന്തിഭോജനം ഉദ്ഘാടനം നിർവഹിച്ചു പറഞ്ഞു.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യൻകാളിയും വൈകുണ്ഠ സ്വാമിയും അയിത്തത്തിനെതിരേ പോരാടി വിജയിച്ചവരാണ്. എന്നാൽ, ഇന്ന് ഗോവിന്ദപുരം കോളനിയിൽ നിന്ന് ഉടലെടുക്കുന്ന സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ജാതിവിവേചനവും അയിത്തവും ഭരണഘടന നിരോധിച്ചിട്ടുള്ളതാണ്. അംബേദ്കറുടെ പേരിലുള്ള കോളനിയിൽ ഇനിയും അയിത്തവുമായി വന്ന് ആരെയും കബളിപ്പിച്ചു നിർത്താനാകില്ല. കർശന നിയമ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അംബേദ്കർ കോളനിയിലെ സംഭവങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചതായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജാതി, മതം, ഭാഷ, പ്രാദേശികം തുടങ്ങിയ ഒന്നിന്റെ പേരിലും ഒരാളെയും മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ഭരണഘടന അതിന് ആരെയും അനുവദിക്കുന്നില്ല. ഭരണഘടന നടപ്പാക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. എല്ലാവർക്കും തുല്യനീതി ലഭ്യമാക്കണം. ആരെങ്കിലും ഇതിനെതിരാണെങ്കിൽ മറുപടി പറയേണ്ടിവരുമെന്നും ഉമ്മൻ ചാണ്ടി മുന്നറിയിപ്പു നൽകി.
ഐ.ബി. സതീഷ്കുമാർ എംഎൽഎ, കേരള കാമരാജ് കോണ്ഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ കാമരാജ് കോണ്ഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എസ്. കുട്ടപ്പൻ ചെട്ടിയാർ, ബി. സുഭാഷ് ബോസ്, പി. രാമഭദ്രൻ, ചക്കിലിയ സമുദായ സമരസമിതി പ്രസിഡന്റ് ശിവരാജ്, സമുദായ നേതാക്കളായ കണ്ണപ്പൻ, ശിവ തുടങ്ങിയവർ പ്രസംഗിച്ചു.