കോട്ടയം: കേരളത്തിലെ റബര്‍ ഉത്പാദക മേഖലയില്‍ നിന്നുള്ള എംപിമാരുമായി ആലോചിച്ചാണ് റബര്‍ സംബന്ധമായ എല്ലാ നടപടികളും എടുത്തതെന്ന കേന്ദ്ര വാണിജ്യ - വ്യവസായ സഹമന്ത്രി നിര്‍മ്മല സീതാരാമന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ്.
കുടുംബങ്ങളില്‍ പട്ടിണി വരെയായി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍. മന്ത്രി പറഞ്ഞത് സത്യമെങ്കില്‍ കേരളത്തിലെ പ്രധാനപ്പെട്ട റബര്‍ ഉല്പാദക മേഖലയില്‍നിന്നുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട എംപി മാര്‍ കൊടിയ വഞ്ചനയാണ് റബര്‍ കര്‍ഷകരോട് ചെയ്തിരിക്കുന്നത്. ടയര്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുവാന്‍ എംപിമാരോട് നിര്‍ദേശിച്ചു എന്ന് കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. വിദേശത്തു നിന്നുമുള്ള റബർ ഇറക്കുമതിയുടെ തോതും, ഇറക്കുമതി ചുങ്കത്തിന്റെ നിരക്കും ടയര്‍ വ്യവസായികളുടെ നിര്‍ദേശാനുസരണമാണു നടന്നതെന്ന് ഇതോടെ നിസംശയം തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ വില വിപണിയില്‍ കുത്തനെ താഴാന്‍ ഇടയായതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നുള്ള ആരോപണം ശരിയാണെന്ന് വരികയാണ്.
കേരള ജനപക്ഷം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. ഭാസ്കരന് പിളള, ജോസ് കോലോടി, മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്, ഷൈജോ ഹസന്, ആന്റണി മാര്ട്ടിന്, സെബി പറമുണ്ട, രവി മൈനാകപ്പള്ളി, കെ.ഒ. രാജന്, ജോര്‍ജ് കൊടിത്തോട്ടം, ലിസി സെബാസ്റ്റ്യന്‍, റോബിന് മൈലാടൂര്‍, സി.കെ. മുഹമ്മദ് അലി, എന്‍.എസ്. നിഷ, റിസ്വാന് കോയ എന്നിവര്‍ പ്രസംഗിച്ചു.
കുടുംബങ്ങളില്‍ പട്ടിണി വരെയായി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍. മന്ത്രി പറഞ്ഞത് സത്യമെങ്കില്‍ കേരളത്തിലെ പ്രധാനപ്പെട്ട റബര്‍ ഉല്പാദക മേഖലയില്‍നിന്നുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട എംപി മാര്‍ കൊടിയ വഞ്ചനയാണ് റബര്‍ കര്‍ഷകരോട് ചെയ്തിരിക്കുന്നത്. ടയര്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുവാന്‍ എംപിമാരോട് നിര്‍ദേശിച്ചു എന്ന് കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. വിദേശത്തു നിന്നുമുള്ള റബർ ഇറക്കുമതിയുടെ തോതും, ഇറക്കുമതി ചുങ്കത്തിന്റെ നിരക്കും ടയര്‍ വ്യവസായികളുടെ നിര്‍ദേശാനുസരണമാണു നടന്നതെന്ന് ഇതോടെ നിസംശയം തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ വില വിപണിയില്‍ കുത്തനെ താഴാന്‍ ഇടയായതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നുള്ള ആരോപണം ശരിയാണെന്ന് വരികയാണ്.
കേരള ജനപക്ഷം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. ഭാസ്കരന് പിളള, ജോസ് കോലോടി, മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്, ഷൈജോ ഹസന്, ആന്റണി മാര്ട്ടിന്, സെബി പറമുണ്ട, രവി മൈനാകപ്പള്ളി, കെ.ഒ. രാജന്, ജോര്‍ജ് കൊടിത്തോട്ടം, ലിസി സെബാസ്റ്റ്യന്‍, റോബിന് മൈലാടൂര്‍, സി.കെ. മുഹമ്മദ് അലി, എന്‍.എസ്. നിഷ, റിസ്വാന് കോയ എന്നിവര്‍ പ്രസംഗിച്ചു.