തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസും ഭാര്യ ഡെയ്സിയും തമിഴ്നാട് രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 100 ഏക്കർ മാവിൻതോട്ടം വാങ്ങിയതായി പരാതിക്കാരനായ കണ്ണൂർ ഡിസിസി സെക്രട്ടറി സത്യൻ നരവൂർ വിജിലൻസിനു മൊഴി നൽകി. ജേക്കബ് തോമസിന്റെയും ഭാര്യ ഡെയ്സിയുടെയും പേരിൽ 50 ഏക്കർ ഭൂമി വീതമാണു വാങ്ങിയത്. 2001 നവംബർ 15നു ഭൂമി രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ സഹിതമാണു മൊഴി നൽകിയത്.
ഇന്നലെ രാവിലെ 11നോടെ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം രണ്ട് എസ്പി കെ. ജയകുമാർ മുമ്പാകെയാണു മൊഴി നൽകിയത്. മൊഴി രേഖപ്പെടുത്തൽ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നു എസ്പി ജയകുമാർ പരാതിക്കാരനായ സത്യൻ നരവൂരിലെ അറിയിച്ചതായാണു സൂചന. രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50 ഏക്കർ അൽഫോണ്‍സോ മാവിൻതോട്ടം വാങ്ങിയത് ജേക്കബ്തോമസ് സ്വത്തുവിവരം നൽകിയിപ്പോൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം.
ഇന്നലെ രാവിലെ 11നോടെ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം രണ്ട് എസ്പി കെ. ജയകുമാർ മുമ്പാകെയാണു മൊഴി നൽകിയത്. മൊഴി രേഖപ്പെടുത്തൽ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നു എസ്പി ജയകുമാർ പരാതിക്കാരനായ സത്യൻ നരവൂരിലെ അറിയിച്ചതായാണു സൂചന. രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50 ഏക്കർ അൽഫോണ്‍സോ മാവിൻതോട്ടം വാങ്ങിയത് ജേക്കബ്തോമസ് സ്വത്തുവിവരം നൽകിയിപ്പോൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം.