കോഴിക്കോട്: പുതുവൈപ്പിൽ ഐഒസി പ്ലാന്റിനെതിരേ സമരം ചെയ്ത ജനങ്ങളെ പോലീസ് മർദിച്ചത് തെറ്റായ നടപടിയെന്ന് ഡിജിപി ജേക്കബ് തോമസ്. ജനകീയ സമരത്തെ തല്ലിച്ചതയ്ക്കുന്നത് ഏത് പോലീസ് ഉദ്യോഗസ്ഥനായാലും ശരിയായ നടപടിയല്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളെ ആര് ആക്രമിച്ചാലും തെറ്റാണ്. പോലീസ് ജനങ്ങളെ കാണേണ്ടത് സഹോദരങ്ങളായിട്ടാണ്. തിരിച്ചു ജനങ്ങളും അങ്ങനെ പോലീസിനെ കാണണം. പുതുവൈപ്പ് സമരം ജനങ്ങളുടെ വികാരമായി കണക്കാക്കേണ്ടിയിരുന്നു. ജനവികാരം ഉള്‍ക്കൊള്ളാന്‍ പോലീസിന് കഴിയണമായിരുന്നു. സമരം നടത്തുകയായിരുന്ന ജനങ്ങളെ ലാത്തിചാര്‍ജ് ചെയ്ത ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി ശരിയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരു പോലീസുകാരനും അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സര്‍ക്കാര്‍ വകുപ്പുകളിലെ കെടുകാര്യസ്ഥത പരിഹരിക്കാന്‍ ഇടപെടുമെന്നും തെറ്റായ നടപടികള്‍ കൈകൊള്ളുന്ന പോലിസുകാരെ വിളിച്ചു വരുത്തി പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുവൈപ്പില്‍ നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് ക്രമസമാധാന ചുമതലയുള്ള ഡിജിപി സെന്‍കുമാറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു പോലീസിന്റെ നടപടിക്കെതിരേ ജേക്കബ് തോമസ് പരസ്യമായി രംഗത്തെത്തിയത്.
ജനങ്ങളെ ആര് ആക്രമിച്ചാലും തെറ്റാണ്. പോലീസ് ജനങ്ങളെ കാണേണ്ടത് സഹോദരങ്ങളായിട്ടാണ്. തിരിച്ചു ജനങ്ങളും അങ്ങനെ പോലീസിനെ കാണണം. പുതുവൈപ്പ് സമരം ജനങ്ങളുടെ വികാരമായി കണക്കാക്കേണ്ടിയിരുന്നു. ജനവികാരം ഉള്‍ക്കൊള്ളാന്‍ പോലീസിന് കഴിയണമായിരുന്നു. സമരം നടത്തുകയായിരുന്ന ജനങ്ങളെ ലാത്തിചാര്‍ജ് ചെയ്ത ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി ശരിയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരു പോലീസുകാരനും അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സര്‍ക്കാര്‍ വകുപ്പുകളിലെ കെടുകാര്യസ്ഥത പരിഹരിക്കാന്‍ ഇടപെടുമെന്നും തെറ്റായ നടപടികള്‍ കൈകൊള്ളുന്ന പോലിസുകാരെ വിളിച്ചു വരുത്തി പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുവൈപ്പില്‍ നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് ക്രമസമാധാന ചുമതലയുള്ള ഡിജിപി സെന്‍കുമാറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു പോലീസിന്റെ നടപടിക്കെതിരേ ജേക്കബ് തോമസ് പരസ്യമായി രംഗത്തെത്തിയത്.