കൊച്ചി: വാഗമണ്‍ സിമി ക്യാന്പ് കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന 11 പ്രതികൾ തങ്ങളെ ഭോപ്പാൽ ജയിലിൽനിന്നു കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇൻഡോർ ബോംബ് സ്ഫോടനക്കേസ്, അഹമ്മദാബാദ് സ്ഫോടനക്കേസ്, പാനായിക്കുളം കേസ് തുടങ്ങിയവയിലും ഇവർ പ്രതികളാണ്.
ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, ഷിബിലി, ആലുവ സ്വദേശി മുഹമ്മദ് അൻസാർ, ബംഗളൂരു സ്വദേശികളായ ഹാഫിസ് ഹുസൈൻ, മുഹമ്മദ് യാസിർ, മിർസ അഹമ്മദ് ബേഗ്, മധ്യപ്രദേശിൽനിന്നുള്ള സഫ്ദർ ഹുസൈൻ, അമിൽ പർവേസ്, കമ്രാൻ സിദ്ദിഖി, കമറുദ്ദീൻ നഗോറി, മുംബയ് അന്ധേരി സ്വദേശി മുഹമ്മദ് അബു ഫൈസൽ ഖാൻ എന്നിവരാണ് ഹർജി നൽകിയിട്ടുള്ളത്.
പാനായിക്കുളത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി യോഗം ചേർന്ന കേസിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന ഷാദുലിയേയും മുഹമ്മദ് അൻസാറിനേയും അഹമ്മദാബാദ് സ്ഫോടനക്കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലേക്കു മാറ്റിയിരുന്നു. മറ്റു പ്രതികളും ഇതേ കേസിൽ സബർമതി ജയിലിലുണ്ടായിരുന്നു. വാഗമണ്‍ കേസിൽ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ വിചാരണ തുടരുന്നതിനിടെ മധ്യപ്രദേശിലെ ഇൻഡോർ സ്ഫോടനക്കേസിൽ ഇവരെ കോടതി ശിക്ഷിച്ചു. തുടർന്നു പ്രതികളെ ഭോപ്പാൽ ജയിലിലേക്കു മാറ്റി. വളരെ ക്രൂരമായ പീഡനമാണ് ഭോപ്പാൽ ജയിലിൽ നേരിടേണ്ടി വരുന്നതെന്നും ജയിൽ പുള്ളികൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ നിഷേധിച്ചെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.
ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, ഷിബിലി, ആലുവ സ്വദേശി മുഹമ്മദ് അൻസാർ, ബംഗളൂരു സ്വദേശികളായ ഹാഫിസ് ഹുസൈൻ, മുഹമ്മദ് യാസിർ, മിർസ അഹമ്മദ് ബേഗ്, മധ്യപ്രദേശിൽനിന്നുള്ള സഫ്ദർ ഹുസൈൻ, അമിൽ പർവേസ്, കമ്രാൻ സിദ്ദിഖി, കമറുദ്ദീൻ നഗോറി, മുംബയ് അന്ധേരി സ്വദേശി മുഹമ്മദ് അബു ഫൈസൽ ഖാൻ എന്നിവരാണ് ഹർജി നൽകിയിട്ടുള്ളത്.
പാനായിക്കുളത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി യോഗം ചേർന്ന കേസിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന ഷാദുലിയേയും മുഹമ്മദ് അൻസാറിനേയും അഹമ്മദാബാദ് സ്ഫോടനക്കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലേക്കു മാറ്റിയിരുന്നു. മറ്റു പ്രതികളും ഇതേ കേസിൽ സബർമതി ജയിലിലുണ്ടായിരുന്നു. വാഗമണ്‍ കേസിൽ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ വിചാരണ തുടരുന്നതിനിടെ മധ്യപ്രദേശിലെ ഇൻഡോർ സ്ഫോടനക്കേസിൽ ഇവരെ കോടതി ശിക്ഷിച്ചു. തുടർന്നു പ്രതികളെ ഭോപ്പാൽ ജയിലിലേക്കു മാറ്റി. വളരെ ക്രൂരമായ പീഡനമാണ് ഭോപ്പാൽ ജയിലിൽ നേരിടേണ്ടി വരുന്നതെന്നും ജയിൽ പുള്ളികൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ നിഷേധിച്ചെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.