കോട്ടയം: പ്ലസ് ടു അധ്യാപക തസ്തിക അനുവദിക്കുന്നതിൽ എയ്ഡഡ് സ്കൂളുകളോട് സർക്കാർ പുലർത്തുന്നത് കടുത്ത വിവേചനമെന്ന് എയ്ഡഡ് സ്കുൾ മാനേജേഴ്സ് അസോസിയേഷൻ. 2014-15 അധ്യയന വർഷത്തിൽ പ്ലസ് ടു കോഴ്സ് അനുവദിച്ച സ്കൂളുകളിൽ, സർക്കാർ സ്കൂളുകളിൽ മാത്രം നിയമനം നടത്തുകയും എയ്ഡഡ് സ്കൂളുകളിലെ നിയമനം വൈകിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്.
പ്ലസ് ടു കോഴ്സുകളിൽ അഡ്മിഷന് വിദ്യാർഥികളുടെ തിരക്ക് വർധിച്ചിരിക്കെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ഈ വേർതിരിവ് പ്രതികൂലമായി ബാധിക്കുമെന്നും പ്ലസ് ടു കോഴ്സ് തുടങ്ങി മൂന്നു വർഷമായിട്ടും സ്ഥിരാധ്യാപകരെ ലഭിക്കാനുള്ള വിദ്യാർഥികളുടെ അവകാശത്തെ നിഷേധിക്കലുമാണെന്നും അസോസിയേഷൻ പ്രസിഡന്റ് ഫാ. വർക്കി ആറ്റുപുറവും ജനറൽ സെക്രട്ടറി ഫാ. സഖറിയാസ് ഇല്ലിക്കമുറിയും പ്രസ്താവിച്ചു.
പ്ലസ് ടു കോഴ്സുകളിൽ അഡ്മിഷന് വിദ്യാർഥികളുടെ തിരക്ക് വർധിച്ചിരിക്കെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ഈ വേർതിരിവ് പ്രതികൂലമായി ബാധിക്കുമെന്നും പ്ലസ് ടു കോഴ്സ് തുടങ്ങി മൂന്നു വർഷമായിട്ടും സ്ഥിരാധ്യാപകരെ ലഭിക്കാനുള്ള വിദ്യാർഥികളുടെ അവകാശത്തെ നിഷേധിക്കലുമാണെന്നും അസോസിയേഷൻ പ്രസിഡന്റ് ഫാ. വർക്കി ആറ്റുപുറവും ജനറൽ സെക്രട്ടറി ഫാ. സഖറിയാസ് ഇല്ലിക്കമുറിയും പ്രസ്താവിച്ചു.