കോട്ടയം: കോഴിക്കോട് ചെന്പനോട വില്ലേജ് ഓഫീസ് വരാന്തയിൽ കർഷകൻ ആത്മഹത്യ ചെയ്തത് വില്ലേജ് അധികൃതരുടെ അനാസ്ഥമൂലമെന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര സമിതി. കാരണക്കാരായ ഉദ്യോസ്ഥന്മാരുടെ മേൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
നികുതി സ്വീകരിക്കുന്നതിലുള്ള അധികൃതരുടെ അലംഭാവവും ഒരു സെന്റ് സ്ഥലം അളക്കാൻ 1000 രൂപ വേണമെന്ന നിലപാടും പ്രതിഷേധാർഹമാണെന്നും കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടയം കേന്ദ്രകാര്യാലയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വി.വി. അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, കേന്ദ്ര ജനറൽ സെക്രട്ടരി ബിജു പറയന്നിലം, ജോസുകുട്ടി മാടപ്പള്ളി, ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ഡേവിഡ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര എന്നിവർ പ്രസംഗിച്ചു.
നികുതി സ്വീകരിക്കുന്നതിലുള്ള അധികൃതരുടെ അലംഭാവവും ഒരു സെന്റ് സ്ഥലം അളക്കാൻ 1000 രൂപ വേണമെന്ന നിലപാടും പ്രതിഷേധാർഹമാണെന്നും കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടയം കേന്ദ്രകാര്യാലയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വി.വി. അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, കേന്ദ്ര ജനറൽ സെക്രട്ടരി ബിജു പറയന്നിലം, ജോസുകുട്ടി മാടപ്പള്ളി, ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ഡേവിഡ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര എന്നിവർ പ്രസംഗിച്ചു.