തൊടുപുഴ: ഇടുക്കി പോലീസ് പിടികൂടിയ അന്തർ സംസ്ഥാന കള്ളനോട്ടു സംഘം കഴിഞ്ഞ ഏഴു മാസത്തിനിടയിൽ അച്ചടിച്ചു വിതരണം ചെയ്തതു രണ്ടു കോടിയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകളാണെന്ന് പോലീസിനു വിവരം ലഭിച്ചു.
കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായ നാലു പ്രതികളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി കർണാടകയിലെ ഹൊസൂറിലെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ അത്യാധുനിക കള്ളനോട്ടു നിർമാണ സാമഗ്രികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 16 നു ചാവക്കാടു സ്വദേശി അഫ്സറിനെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റു ചെയ്ത പ്രതികളുടെ എണ്ണം പത്തായി. ഇവരിൽ നിന്നും 42 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇതുവരെ പിടിച്ചെടുത്തത്.
കേസിൽ ഇരുപതോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും 200 കോടി രൂപ അച്ചടിക്കാനായിരുന്നു പദ്ധതിയെന്നും ഇടുക്കി എസ്പി പി.ജി.വേണുഗോപാൽ പറഞ്ഞു. പിടിയിലാകാനുള്ളവരിൽ ഇവരുടെ സഹായികളായ യുവതികളുമുണ്ട്. പത്തു വർഷമായി ഇവർ കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ തമിഴ്നാട് മധുര ജില്ലയിൽ ശ്രീറാം നഗർ സ്ട്രീറ്റിൽ അൻപ് സെൽവം (രാജു ഭായ്-48), നെടുങ്കണ്ടം മൈനർ സിറ്റി കിഴക്കേതിൽ വീട്ടിൽ സുനിൽ കുമാർ (രമേശ് -39), അണക്കര പുറ്റടി അച്ചൻകാനം കടിയൻകുന്നിൽ രവീന്ദ്രൻ (കുഞ്ഞൂഞ്ഞ്), ചാവക്കാട് പുന്നയൂർ അകലാട് പടിഞ്ഞാറേയിൽ ഷിഹാബുദ്ദീൻ (ഫൈസു-43), കരുനാഗപ്പള്ളി ആദിനാട് അന്പാടിയിൽ കൃഷ്ണകുമാർ (44) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്.
കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായ നാലു പ്രതികളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി കർണാടകയിലെ ഹൊസൂറിലെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ അത്യാധുനിക കള്ളനോട്ടു നിർമാണ സാമഗ്രികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 16 നു ചാവക്കാടു സ്വദേശി അഫ്സറിനെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റു ചെയ്ത പ്രതികളുടെ എണ്ണം പത്തായി. ഇവരിൽ നിന്നും 42 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇതുവരെ പിടിച്ചെടുത്തത്.
കേസിൽ ഇരുപതോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും 200 കോടി രൂപ അച്ചടിക്കാനായിരുന്നു പദ്ധതിയെന്നും ഇടുക്കി എസ്പി പി.ജി.വേണുഗോപാൽ പറഞ്ഞു. പിടിയിലാകാനുള്ളവരിൽ ഇവരുടെ സഹായികളായ യുവതികളുമുണ്ട്. പത്തു വർഷമായി ഇവർ കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ തമിഴ്നാട് മധുര ജില്ലയിൽ ശ്രീറാം നഗർ സ്ട്രീറ്റിൽ അൻപ് സെൽവം (രാജു ഭായ്-48), നെടുങ്കണ്ടം മൈനർ സിറ്റി കിഴക്കേതിൽ വീട്ടിൽ സുനിൽ കുമാർ (രമേശ് -39), അണക്കര പുറ്റടി അച്ചൻകാനം കടിയൻകുന്നിൽ രവീന്ദ്രൻ (കുഞ്ഞൂഞ്ഞ്), ചാവക്കാട് പുന്നയൂർ അകലാട് പടിഞ്ഞാറേയിൽ ഷിഹാബുദ്ദീൻ (ഫൈസു-43), കരുനാഗപ്പള്ളി ആദിനാട് അന്പാടിയിൽ കൃഷ്ണകുമാർ (44) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്.