കോട്ടയം: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവു പ്രകാരം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ 31 കുട്ടികളുണ്ടെങ്കിലും ആറു മുതൽ എട്ടു വരെ 36 കുട്ടികളുണ്ടെങ്കിലും രണ്ടാം ഡിവിഷൻ ലഭിക്കും. ഒന്പത്, പത്ത് ക്ലാസുകളിൽ 51 കുട്ടികളുണ്ടെങ്കിൽ മാത്രമേ രണ്ടാമത് ഡിവിഷൻ ലഭിക്കുകയുള്ളൂ. ഇത് കേന്ദ്ര നിയമത്തിന് വിരുദ്ധമാണ്.
ആയതിനാൽ അധ്യാപക വിദ്യാർഥി അനുപാതം ഒന്പത്, പത്ത് ക്ലാസുകളിൽ 46 കുട്ടികൾക്ക് രണ്ടു ഡിവിഷൻ എന്ന ക്രമത്തിൽ കുറച്ച് ഉത്തരവുണ്ടാകണമെന്ന് പിജിടിഎ സ്റ്റേറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സുധീർ ചന്ദ്രൻ, കെ.ജി. തോമസ്, സാലു മോൻ സി. കുര്യൻ, സാബു തോമസ്, ടോം ജോൺ, ചാൾസ് അലക്സ്, ഷിന്റോ ജോസ്, സെർബി അഗസ്റ്റ്യൻ, ഏബ്രഹാം ബഞ്ചമിൻ, എ.വി. മാധവൻകുഞ്ഞ്, കെ. ഷഫീർ, ഷാജി ജോസഫ്, ജോസുകുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ആയതിനാൽ അധ്യാപക വിദ്യാർഥി അനുപാതം ഒന്പത്, പത്ത് ക്ലാസുകളിൽ 46 കുട്ടികൾക്ക് രണ്ടു ഡിവിഷൻ എന്ന ക്രമത്തിൽ കുറച്ച് ഉത്തരവുണ്ടാകണമെന്ന് പിജിടിഎ സ്റ്റേറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സുധീർ ചന്ദ്രൻ, കെ.ജി. തോമസ്, സാലു മോൻ സി. കുര്യൻ, സാബു തോമസ്, ടോം ജോൺ, ചാൾസ് അലക്സ്, ഷിന്റോ ജോസ്, സെർബി അഗസ്റ്റ്യൻ, ഏബ്രഹാം ബഞ്ചമിൻ, എ.വി. മാധവൻകുഞ്ഞ്, കെ. ഷഫീർ, ഷാജി ജോസഫ്, ജോസുകുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.