പത്തനംതിട്ട: സെൽഫി എടുക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് പ്ലസ്ടു വിദ്യാർഥി മരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം പട്ടംകുളത്തിൽ വീട്ടിൽ റഹീം - ഷംലാ ബീവി ദന്പതികളുടെ മകൻ റഫീഖ് റഹീമാണ് (17) മരിച്ചത്.
ഇന്നലെ രാവിലെ 11ന് ഇലന്തൂർ പൂക്കോട് പട്ടൻതറ പാറക്കുളത്തിലാണ് അപകടം നടന്നത്. സുഹൃത്ത്് പെരിങ്ങമല സ്വദേശി ഷെമീർഖാനുമായി (17) ചേർന്ന് സെൽഫി എടുക്കുന്നതിനിടെ കുളത്തിന്റെ തിട്ട ഇടിഞ്ഞ് റഫീഖ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഷെമീർ നിലവിളിച്ച് കുളത്തിലേക്കു ചാടി. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. നീന്തൽ വശമില്ലാത്ത ഷെമീർഖാൻ വെള്ളത്തിൽ കിടന്ന് വെപ്രാളപ്പെടുന്നതു കണ്ട് നാട്ടുകാർ ആദ്യം ഷെമീർഖാനെ രക്ഷപ്പെടുത്തി. ഒരാൾ കൂടിയുണ്ടെന്ന് അപ്പോഴാണ് നാട്ടുകാർ അറിഞ്ഞത്. തുടർന്ന് നടന്ന തെരച്ചിലിലാണ് റഫീഖിനെ കണ്ടെത്തിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ 11ന് ഇലന്തൂർ പൂക്കോട് പട്ടൻതറ പാറക്കുളത്തിലാണ് അപകടം നടന്നത്. സുഹൃത്ത്് പെരിങ്ങമല സ്വദേശി ഷെമീർഖാനുമായി (17) ചേർന്ന് സെൽഫി എടുക്കുന്നതിനിടെ കുളത്തിന്റെ തിട്ട ഇടിഞ്ഞ് റഫീഖ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഷെമീർ നിലവിളിച്ച് കുളത്തിലേക്കു ചാടി. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. നീന്തൽ വശമില്ലാത്ത ഷെമീർഖാൻ വെള്ളത്തിൽ കിടന്ന് വെപ്രാളപ്പെടുന്നതു കണ്ട് നാട്ടുകാർ ആദ്യം ഷെമീർഖാനെ രക്ഷപ്പെടുത്തി. ഒരാൾ കൂടിയുണ്ടെന്ന് അപ്പോഴാണ് നാട്ടുകാർ അറിഞ്ഞത്. തുടർന്ന് നടന്ന തെരച്ചിലിലാണ് റഫീഖിനെ കണ്ടെത്തിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.