ചിങ്ങവനം: പതിറ്റാണ്ടുകൾക്കു മുന്പു കൃഷിയിറക്കാൻ പാട്ടത്തിനെടുത്ത ഭൂമി സ്വകാര്യ വ്യക്തി മുറിച്ചുവിറ്റതു വാങ്ങാൻ ഇടയായവർക്കു വർഷങ്ങൾക്കു ശേഷം ഇരുട്ടടി. വർഷങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറങ്ങിക്കൊടുക്കാനുള്ള കോടതി വിധിയാണ് ഈ കുടുംബങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
സ്ഥലത്തിന്റെ യഥാർഥ ഉടമകൾ കോടതിയെ സമീപിച്ചതോടെയാണു തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്നു 43 കുടുംബങ്ങൾ തിരിച്ചറിഞ്ഞത്. ഉടമകളിൽനിന്നു പാട്ടത്തിനെടുത്ത സ്ഥലം സ്വകാര്യവ്യക്തി പട്ടയം തരപ്പെടുത്തി ഈ കുടുംബങ്ങൾക്കു വിൽക്കുകയായിരുന്നു. കോട്ടയം പാക്കിൽ, 15ൽപടിക്ക് സമീപം നെടുംപറന്പിൽ കൊച്ചുതോപ്പിൽ 43 കുടുംബങ്ങളാണു കോടതിവിധിയെത്തുടർന്നു കുടിയിറക്കു ഭീഷണി നേരിടുന്നത്. ഇറങ്ങിക്കൊടുക്കണമെന്ന ഉത്തരവുമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ എത്തിയതോടെ പലർക്കും ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.
പണം മുടക്കി വാങ്ങിയ സ്ഥലം ആധാരം രജിസ്റ്റർ ചെയ്തു വസ്തു പേരിൽ കൂട്ടി, വർഷാവർഷം കരവുമടച്ചു. വഞ്ചനയും ചതിയും തിരിച്ചറിയാതെ പാവപ്പെട്ട കുടുംബങ്ങൾ നിയമാനുസരണമായി വാങ്ങിയ വസ്തുവിൽ പതിറ്റാണ്ടുകൾ താമസിച്ചു കഴിഞ്ഞപ്പോഴാണു കോടതി വിധി ഇടിത്തീ പോലെയെത്തിയത്.
മഹാരാഷ്ട്ര ഗവർണറായിരുന്ന പി.വി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള 2.80 ഏക്കർ വസ്തു പാക്കിൽ സ്വദേശിക്കു കൃഷിക്കായി പാട്ടത്തിനു കൊടുത്തതാണെന്നു പറയുന്നു. വർഷങ്ങൾക്ക് ശേഷം പി.വി. ചെറിയാൻ മരിച്ചു. തുടർന്ന് 93ൽ ഈ വസ്തുവിനു പാട്ടത്തിനെടുത്തയാൾ പട്ടയം കൈവശപ്പെടുത്തിയെന്നാണ് പരാതി. പിന്നീടു ഇയാൾ ഈ സ്ഥലം മക്കൾക്ക് എഴുതിക്കൊടുത്തു. വൈകാതെ ഇദ്ദേഹവും മരിച്ചു. തുടർന്ന് മക്കൾ ഈ സ്ഥലം പലർക്കായി തീറാധാരം ചെയ്തു വിൽപന നടത്തുകയായിരുന്നത്രേ.
എന്നാൽ, 1970 മുതൽ സ്ഥലത്തില്ലാതിരുന്ന, സ്ഥലത്തിന്റെ യഥാർഥ അനന്തരാവകാശികൾ 87ൽ സമർപ്പിച്ച കേസ് സെഷൻസ് കോടതിയിൽ പ്രതിഭാഗം വിജയിച്ചു. തുടർന്ന് ഹൈക്കോടതിയിലും പിന്നീടു സുപ്രീംകോടതിയിലും വാദിഭാഗം ജയിച്ചു. ഇതോടെയാണ് ഒഴിപ്പിക്കലിനു കളമൊരുങ്ങിയിരിക്കുന്നത്. എന്നാൽ, കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും വസ്തു വാങ്ങിയവർ അറിഞ്ഞില്ലെന്നാണ് പറയുന്നത്. കേസു നടക്കുന്പോഴും പട്ടയം കൈവശപ്പെടുത്തി, പിന്നീടു തീറാധാരം നടത്തി വസ്തു പലർക്കായി വിറ്റിരുന്നുവത്രേ. വാങ്ങിയ വസ്തുവിൽ, കടം വാങ്ങിയും ആധാരം ബാങ്കിൽ പണയം വച്ചുമൊക്കെയാണ് പലരും വീടുണ്ടാക്കിയത്.
24 വർഷം മുന്പ് നാല് സെന്റ് വസ്തു വാങ്ങി വീടു വച്ച വിധവയായ 72കാരി വിലാസിനി മുതൽ കബളിപ്പിക്കപ്പെട്ടവർ നിരവധി. വീടു പണിയാനുള്ള ആഗ്രഹം കൊണ്ട് നാലു സെന്റിന് ആകെ കിട്ടുമായിരുന്ന 40,000 രൂപയ്ക്കു ബാങ്കിൽ പണയപ്പെടുത്തി ലഭിച്ച പണത്തിന് അടിത്തറ മാത്രമേ തീർക്കാനായുള്ളൂ. പിന്നീട് ജോലിക്കുനിന്ന കുടുംബത്തിൽ നിന്നും മനസറിഞ്ഞു നൽകിയ പണംകൊണ്ടാണ് പണി പൂർത്തിയായത്. കടം വാങ്ങിയ തുകയിൽ ഇനി 22,000 രൂപ തിരിച്ചടയ്ക്കാനുമുണ്ട്. ഇവിടെനിന്ന് ഒഴിഞ്ഞു കൊടുക്കണമെന്നു പറഞ്ഞാൽ ഇനി എന്തു ചെയ്യും. ഇതു തന്നെയാണ് പലരുടെയും അവസ്ഥ.
ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം കോടതിയിൽ കെട്ടി വച്ചിട്ടുണ്ടെന്നും പരാതി ഇല്ലാതെ ഒഴിഞ്ഞു കൊടുക്കണമെന്നുമാണ് ഇവർക്കു ലഭിച്ച അറിയിപ്പെന്നാണ് സൂചന. ഒരു ലക്ഷം രൂപകൊണ്ട് എന്തു ചെയ്യാനാണെന്നാണ് ഈ കുടുംബങ്ങൾ ചോദിക്കുന്നത്. അധികാരികളും കോടതികളും ഈ മനുഷ്യാവകാശ പ്രശ്നത്തിൽ ഇടപെടണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
സ്ഥലത്തിന്റെ യഥാർഥ ഉടമകൾ കോടതിയെ സമീപിച്ചതോടെയാണു തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്നു 43 കുടുംബങ്ങൾ തിരിച്ചറിഞ്ഞത്. ഉടമകളിൽനിന്നു പാട്ടത്തിനെടുത്ത സ്ഥലം സ്വകാര്യവ്യക്തി പട്ടയം തരപ്പെടുത്തി ഈ കുടുംബങ്ങൾക്കു വിൽക്കുകയായിരുന്നു. കോട്ടയം പാക്കിൽ, 15ൽപടിക്ക് സമീപം നെടുംപറന്പിൽ കൊച്ചുതോപ്പിൽ 43 കുടുംബങ്ങളാണു കോടതിവിധിയെത്തുടർന്നു കുടിയിറക്കു ഭീഷണി നേരിടുന്നത്. ഇറങ്ങിക്കൊടുക്കണമെന്ന ഉത്തരവുമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ എത്തിയതോടെ പലർക്കും ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.
പണം മുടക്കി വാങ്ങിയ സ്ഥലം ആധാരം രജിസ്റ്റർ ചെയ്തു വസ്തു പേരിൽ കൂട്ടി, വർഷാവർഷം കരവുമടച്ചു. വഞ്ചനയും ചതിയും തിരിച്ചറിയാതെ പാവപ്പെട്ട കുടുംബങ്ങൾ നിയമാനുസരണമായി വാങ്ങിയ വസ്തുവിൽ പതിറ്റാണ്ടുകൾ താമസിച്ചു കഴിഞ്ഞപ്പോഴാണു കോടതി വിധി ഇടിത്തീ പോലെയെത്തിയത്.
മഹാരാഷ്ട്ര ഗവർണറായിരുന്ന പി.വി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള 2.80 ഏക്കർ വസ്തു പാക്കിൽ സ്വദേശിക്കു കൃഷിക്കായി പാട്ടത്തിനു കൊടുത്തതാണെന്നു പറയുന്നു. വർഷങ്ങൾക്ക് ശേഷം പി.വി. ചെറിയാൻ മരിച്ചു. തുടർന്ന് 93ൽ ഈ വസ്തുവിനു പാട്ടത്തിനെടുത്തയാൾ പട്ടയം കൈവശപ്പെടുത്തിയെന്നാണ് പരാതി. പിന്നീടു ഇയാൾ ഈ സ്ഥലം മക്കൾക്ക് എഴുതിക്കൊടുത്തു. വൈകാതെ ഇദ്ദേഹവും മരിച്ചു. തുടർന്ന് മക്കൾ ഈ സ്ഥലം പലർക്കായി തീറാധാരം ചെയ്തു വിൽപന നടത്തുകയായിരുന്നത്രേ.
എന്നാൽ, 1970 മുതൽ സ്ഥലത്തില്ലാതിരുന്ന, സ്ഥലത്തിന്റെ യഥാർഥ അനന്തരാവകാശികൾ 87ൽ സമർപ്പിച്ച കേസ് സെഷൻസ് കോടതിയിൽ പ്രതിഭാഗം വിജയിച്ചു. തുടർന്ന് ഹൈക്കോടതിയിലും പിന്നീടു സുപ്രീംകോടതിയിലും വാദിഭാഗം ജയിച്ചു. ഇതോടെയാണ് ഒഴിപ്പിക്കലിനു കളമൊരുങ്ങിയിരിക്കുന്നത്. എന്നാൽ, കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും വസ്തു വാങ്ങിയവർ അറിഞ്ഞില്ലെന്നാണ് പറയുന്നത്. കേസു നടക്കുന്പോഴും പട്ടയം കൈവശപ്പെടുത്തി, പിന്നീടു തീറാധാരം നടത്തി വസ്തു പലർക്കായി വിറ്റിരുന്നുവത്രേ. വാങ്ങിയ വസ്തുവിൽ, കടം വാങ്ങിയും ആധാരം ബാങ്കിൽ പണയം വച്ചുമൊക്കെയാണ് പലരും വീടുണ്ടാക്കിയത്.
24 വർഷം മുന്പ് നാല് സെന്റ് വസ്തു വാങ്ങി വീടു വച്ച വിധവയായ 72കാരി വിലാസിനി മുതൽ കബളിപ്പിക്കപ്പെട്ടവർ നിരവധി. വീടു പണിയാനുള്ള ആഗ്രഹം കൊണ്ട് നാലു സെന്റിന് ആകെ കിട്ടുമായിരുന്ന 40,000 രൂപയ്ക്കു ബാങ്കിൽ പണയപ്പെടുത്തി ലഭിച്ച പണത്തിന് അടിത്തറ മാത്രമേ തീർക്കാനായുള്ളൂ. പിന്നീട് ജോലിക്കുനിന്ന കുടുംബത്തിൽ നിന്നും മനസറിഞ്ഞു നൽകിയ പണംകൊണ്ടാണ് പണി പൂർത്തിയായത്. കടം വാങ്ങിയ തുകയിൽ ഇനി 22,000 രൂപ തിരിച്ചടയ്ക്കാനുമുണ്ട്. ഇവിടെനിന്ന് ഒഴിഞ്ഞു കൊടുക്കണമെന്നു പറഞ്ഞാൽ ഇനി എന്തു ചെയ്യും. ഇതു തന്നെയാണ് പലരുടെയും അവസ്ഥ.
ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം കോടതിയിൽ കെട്ടി വച്ചിട്ടുണ്ടെന്നും പരാതി ഇല്ലാതെ ഒഴിഞ്ഞു കൊടുക്കണമെന്നുമാണ് ഇവർക്കു ലഭിച്ച അറിയിപ്പെന്നാണ് സൂചന. ഒരു ലക്ഷം രൂപകൊണ്ട് എന്തു ചെയ്യാനാണെന്നാണ് ഈ കുടുംബങ്ങൾ ചോദിക്കുന്നത്. അധികാരികളും കോടതികളും ഈ മനുഷ്യാവകാശ പ്രശ്നത്തിൽ ഇടപെടണമെന്ന് ഇവർ ആവശ്യപ്പെടുന്നു.