ശ്രീകണ്ഠാപുരം: ഭൂനികുതി അടച്ചുനൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. പയ്യാവൂർ വില്ലേജ് ഓഫീസർ ചെങ്ങളായിയിലെ എം.പി.സെയ്ദി (38)നെയാണ് കണ്ണൂർ വിജിലൻസ് അറസ്റ്റ് ചെയ്തത്. പൈസക്കരിയിലെ അജിത്കുമാറിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
അജിത്കുമാറിന് കുടുംബപരമായി ലഭിച്ച ഭൂമിയിൽ ഇതുവരെ നികുതിയടയ്ക്കാത്ത സ്ഥലവുമുണ്ടായിരുന്നു. ഭൂമിയുടെ നികുതിയടയ്ക്കുന്നതിനും ലൊക്കേഷൻ സർട്ടിഫിക്കറ്റിനുമായി വില്ലേജ് ഓഫീസിലെത്തിയ അജിത്കുമാറിനോട് സെയ്ദ് 60,000 രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കുമെന്നും പറഞ്ഞു. വില്ലേജ് ഓഫീസിൽ പലതവണ ചെന്നിട്ടും നികുതി സ്വീകരിച്ച് രസീത് നൽകാൻ തയാറാകാതിരുന്നതിനെത്തുടർന്ന് അജിത്കുമാർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് നിർദേശിച്ചതനുസരിച്ച് അജിത്കുമാർ പണം നൽകാമെന്ന് വില്ലേജ് ഓഫീസറെ അറിയിച്ചു. ഇതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വില്ലേജ് ഓഫീസർ ബൈക്കിൽ പൈസക്കരിയിലെത്തി. റോഡരികിൽ നിർത്തിയിട്ടിരുന്ന അജിത്കുമാറിന്റെ കാറിൽവച്ച് വിജിലൻസ് മാർക്ക് ചെയ്ത 50,000 രൂപ സെയ്ദിന് കൈമാറി. രൂപയുമായി കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് വിജലൻസ് ഡിവൈഎസ്പി എ.വി. പ്രദീപും സംഘവും സെയ്ദിനെ പിടികൂടിയത്. ഇന്ന് തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. എസ്ഐ പി. ശശിധരൻ, എഎസ്ഐമാരായ ജഗദീഷ്, മഹീന്ദ്രൻ, പങ്കജാക്ഷൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശൻ, നാരായണൻ, മധുസൂദനൻ, സുനിൽകുമാർ, സജീവൻ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
അജിത്കുമാറിന് കുടുംബപരമായി ലഭിച്ച ഭൂമിയിൽ ഇതുവരെ നികുതിയടയ്ക്കാത്ത സ്ഥലവുമുണ്ടായിരുന്നു. ഭൂമിയുടെ നികുതിയടയ്ക്കുന്നതിനും ലൊക്കേഷൻ സർട്ടിഫിക്കറ്റിനുമായി വില്ലേജ് ഓഫീസിലെത്തിയ അജിത്കുമാറിനോട് സെയ്ദ് 60,000 രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കുമെന്നും പറഞ്ഞു. വില്ലേജ് ഓഫീസിൽ പലതവണ ചെന്നിട്ടും നികുതി സ്വീകരിച്ച് രസീത് നൽകാൻ തയാറാകാതിരുന്നതിനെത്തുടർന്ന് അജിത്കുമാർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് നിർദേശിച്ചതനുസരിച്ച് അജിത്കുമാർ പണം നൽകാമെന്ന് വില്ലേജ് ഓഫീസറെ അറിയിച്ചു. ഇതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വില്ലേജ് ഓഫീസർ ബൈക്കിൽ പൈസക്കരിയിലെത്തി. റോഡരികിൽ നിർത്തിയിട്ടിരുന്ന അജിത്കുമാറിന്റെ കാറിൽവച്ച് വിജിലൻസ് മാർക്ക് ചെയ്ത 50,000 രൂപ സെയ്ദിന് കൈമാറി. രൂപയുമായി കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് വിജലൻസ് ഡിവൈഎസ്പി എ.വി. പ്രദീപും സംഘവും സെയ്ദിനെ പിടികൂടിയത്. ഇന്ന് തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. എസ്ഐ പി. ശശിധരൻ, എഎസ്ഐമാരായ ജഗദീഷ്, മഹീന്ദ്രൻ, പങ്കജാക്ഷൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശൻ, നാരായണൻ, മധുസൂദനൻ, സുനിൽകുമാർ, സജീവൻ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.