കൊച്ചി: കോഴിക്കോട് ബൈപ്പാസ് നിലവിൽ വന്നതോടെ നഗരമധ്യത്തിലൂടെ കടന്നുപോകുന്ന പാത ദേശീയപാതയുടെ ഭാഗമല്ലാതായെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പൻവേൽ മുതൽ തൃശൂർ വരെയുള്ള ദേശീയപാത കോഴിക്കോട് ജില്ലയിൽ വടകര, പയ്യോളി, വെങ്ങളം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര വഴി കടന്നു പോകുന്നുണ്ട്. ഇതു സംബന്ധിച്ചു ദേശീയപാത നിയമപ്രകാരം 1972 ൽ ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രാമനാട്ടുകര-മലാപ്പറന്പ്-തൊണ്ടയാട് വഴി ബൈപ്പാസ് നിർമിച്ചു. 2016 ൽ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു നൽകി. 1969 വിജ്ഞാപനമനുസരിച്ച് ബൈപ്പാസ് നിലവിൽ വന്നാൽ ദേശീയപാതയിൽ ഉൾപ്പെട്ട പഴയ റോഡ് ദേശീയപാതയുടെ ഭാഗമല്ലാതാകും. പഴയ പാത സംസ്ഥാന സർക്കാരിനോ തദ്ദേശസ്ഥാപനത്തിനോ ലഭിക്കുകയും ചെയ്യും. ഇക്കാര്യം 1977 ലെ ഒരു സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതനുസരിച്ചു മാനാഞ്ചിറ-കല്ലായി-മീഞ്ചന്ത-ഫറോക്ക്-രാമനാട്ടുകര ടൗണ് പാത ദേശീയപാതയല്ലാതായെന്നും ഒരിക്കൽ ദേശീയപാതയുടെ ഭാഗമായ റോഡിനെ ഇത്തരത്തിൽ ഒഴിവാക്കൻ പ്രത്യേക വിജ്ഞാപനം വേണമെന്ന വാദം ശരിയല്ലെന്നും കേന്ദ്ര സർക്കാരിനു വേണ്ടി നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
കോഴിക്കോട് നഗരത്തിലൂടെയുള്ള ദേശീയ പാതയോരത്തെ മദ്യശാലകൾക്ക് അനുമതി നൽകിയതു ചോദ്യം ചെയ്ത് രാമനാട്ടുകര സ്വദേശി സന്തോഷ് കുമാറടക്കം അഞ്ചുപേർ നൽകിയ പൊതു താത്പര്യ ഹർജികളിലാണ് കേന്ദ്രസർക്കാരിനു വേണ്ടി ഇക്കാര്യം വ്യക്തമാക്കി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ സ്റ്റേറ്റ്മെന്റ് നൽകിയത്.
കേന്ദ്രസർക്കാരിന്റെ വിശദീകരണം ശരിയല്ലെന്നു ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. നഗരത്തിലൂടെയുള്ള പാതയുടെ സമീപം ബിവറേജസ് കോർപറേഷന്റെ ഔട്ട് ലെറ്റടക്കം അനുവദിച്ചത് നിയമവിരുദ്ധമാണ്. ഒരു പാത ദേശീയപാതയുടെ ഭാഗമല്ലാതാക്കണമെങ്കിൽ ഇതിനു പ്രത്യേക വിജ്ഞാപനമിറക്കണമെന്നും പാർലമെന്റിൽ പാസക്കണമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ദേശീയപാത അഥോറിട്ടിയുടെ നിലപാട് അറിഞ്ഞശേഷം സ്റ്റേറ്റ്മെന്റ് നൽകാമെന്ന് അഥോറിട്ടിയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ മദ്യശാലകൾ ദേശീയപാതയോരത്താണെന്ന ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർകക്ഷിയായ കലൂരിലെ മീനൂസ് ബിയർ ആൻഡ് വൈൻ പാർലറിന് നോട്ടീസ് നൽകാനും നിർദേശിച്ചു.
പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രാമനാട്ടുകര-മലാപ്പറന്പ്-തൊണ്ടയാട് വഴി ബൈപ്പാസ് നിർമിച്ചു. 2016 ൽ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു നൽകി. 1969 വിജ്ഞാപനമനുസരിച്ച് ബൈപ്പാസ് നിലവിൽ വന്നാൽ ദേശീയപാതയിൽ ഉൾപ്പെട്ട പഴയ റോഡ് ദേശീയപാതയുടെ ഭാഗമല്ലാതാകും. പഴയ പാത സംസ്ഥാന സർക്കാരിനോ തദ്ദേശസ്ഥാപനത്തിനോ ലഭിക്കുകയും ചെയ്യും. ഇക്കാര്യം 1977 ലെ ഒരു സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതനുസരിച്ചു മാനാഞ്ചിറ-കല്ലായി-മീഞ്ചന്ത-ഫറോക്ക്-രാമനാട്ടുകര ടൗണ് പാത ദേശീയപാതയല്ലാതായെന്നും ഒരിക്കൽ ദേശീയപാതയുടെ ഭാഗമായ റോഡിനെ ഇത്തരത്തിൽ ഒഴിവാക്കൻ പ്രത്യേക വിജ്ഞാപനം വേണമെന്ന വാദം ശരിയല്ലെന്നും കേന്ദ്ര സർക്കാരിനു വേണ്ടി നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
കോഴിക്കോട് നഗരത്തിലൂടെയുള്ള ദേശീയ പാതയോരത്തെ മദ്യശാലകൾക്ക് അനുമതി നൽകിയതു ചോദ്യം ചെയ്ത് രാമനാട്ടുകര സ്വദേശി സന്തോഷ് കുമാറടക്കം അഞ്ചുപേർ നൽകിയ പൊതു താത്പര്യ ഹർജികളിലാണ് കേന്ദ്രസർക്കാരിനു വേണ്ടി ഇക്കാര്യം വ്യക്തമാക്കി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ സ്റ്റേറ്റ്മെന്റ് നൽകിയത്.
കേന്ദ്രസർക്കാരിന്റെ വിശദീകരണം ശരിയല്ലെന്നു ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. നഗരത്തിലൂടെയുള്ള പാതയുടെ സമീപം ബിവറേജസ് കോർപറേഷന്റെ ഔട്ട് ലെറ്റടക്കം അനുവദിച്ചത് നിയമവിരുദ്ധമാണ്. ഒരു പാത ദേശീയപാതയുടെ ഭാഗമല്ലാതാക്കണമെങ്കിൽ ഇതിനു പ്രത്യേക വിജ്ഞാപനമിറക്കണമെന്നും പാർലമെന്റിൽ പാസക്കണമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ദേശീയപാത അഥോറിട്ടിയുടെ നിലപാട് അറിഞ്ഞശേഷം സ്റ്റേറ്റ്മെന്റ് നൽകാമെന്ന് അഥോറിട്ടിയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ മദ്യശാലകൾ ദേശീയപാതയോരത്താണെന്ന ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർകക്ഷിയായ കലൂരിലെ മീനൂസ് ബിയർ ആൻഡ് വൈൻ പാർലറിന് നോട്ടീസ് നൽകാനും നിർദേശിച്ചു.