തിരുവനന്തപുരം: തമിഴ്നാട്ടിലെ വിരുദുനഗറിൽ മാവിൻതോട്ടം വാങ്ങിയതായി ഡിജിപി ജേക്കബ് തോമസിനെതിരേയുള്ള പരാതിയിൽ കണ്ണൂർ ഡിസിസി സെക്രട്ടറി സത്യൻ നരവൂരിന്റെ മൊഴി ഇന്നു വിജിലൻസ് രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാവുമെന്നാണു വിജിലൻസ് ഉന്നതർ നൽകുന്ന സൂചന.
രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50 ഏക്കറുള്ള അൽഫോണ്‍സോ മാവിൻതോട്ടം വാങ്ങിയത് ജേക്കബ്തോമസ് സ്വത്തുവിവരം നൽകിയപ്പോൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം. അഗ്രോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥർ വിദേശത്തായിരുന്നതിനാൽ അവരുടെ പണമുപയോഗിച്ച് അടിയന്തര സാഹചര്യത്തിൽ സ്വന്തം പേരിൽ ജേക്കബ് തോമസ് ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണു വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 1997 മുതൽ 2007 വരെ കാലയളവിലെ ജേക്കബ് തോമസിന്റെ സ്വത്തുവിവരം വിജിലൻസ് പരിശോധിച്ച് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു.
കൊച്ചിയിലെ ട്രാവൽഏജൻസി വഴി വിദേശത്തേക്കു മനുഷ്യക്കടത്തു നടത്തിയെന്നും ഇസ്രേലി പൗരന്മാരെ ബേനാമികളാക്കി സ്വത്തു സമ്പാദിച്ചെന്നും വിദേശനാണ്യ വിനിമയനിയമം ലംഘിച്ചെന്നുമൊക്കെ ജേക്കബ് തോമസിനെതിരേയുള്ള പുതിയ പരാതിയിലുണ്ട്.
രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50 ഏക്കറുള്ള അൽഫോണ്‍സോ മാവിൻതോട്ടം വാങ്ങിയത് ജേക്കബ്തോമസ് സ്വത്തുവിവരം നൽകിയപ്പോൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം. അഗ്രോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥർ വിദേശത്തായിരുന്നതിനാൽ അവരുടെ പണമുപയോഗിച്ച് അടിയന്തര സാഹചര്യത്തിൽ സ്വന്തം പേരിൽ ജേക്കബ് തോമസ് ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണു വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 1997 മുതൽ 2007 വരെ കാലയളവിലെ ജേക്കബ് തോമസിന്റെ സ്വത്തുവിവരം വിജിലൻസ് പരിശോധിച്ച് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു.
കൊച്ചിയിലെ ട്രാവൽഏജൻസി വഴി വിദേശത്തേക്കു മനുഷ്യക്കടത്തു നടത്തിയെന്നും ഇസ്രേലി പൗരന്മാരെ ബേനാമികളാക്കി സ്വത്തു സമ്പാദിച്ചെന്നും വിദേശനാണ്യ വിനിമയനിയമം ലംഘിച്ചെന്നുമൊക്കെ ജേക്കബ് തോമസിനെതിരേയുള്ള പുതിയ പരാതിയിലുണ്ട്.