കൊച്ചി: സ്വകാര്യ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കാനുള്ള ഉന്നതാധികാര സമിതി റിപ്പോർട്ട് നടപ്പാക്കണമെന്ന ഹർജിയിൽ സർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഏതാനും നഴ്സുമാരും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സേവന വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നൽകിയ ഹർജിയിൽ റിപ്പോർട്ടുണ്ടാക്കാൻ ഉന്നതാധികാര സമിതിക്കു രൂപം നൽകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്ര സർക്കാർ രൂപം നൽകിയ സമിതി റിപ്പോർട്ട് തയാറാക്കി സംസ്ഥാന സർക്കാരുകൾക്കു നൽകി. 2016 ൽ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് ലഭിച്ചെങ്കിലും തുടർനടപടിയുണ്ടായില്ലെന്നു ഹർജിയിൽ പറയുന്നു.
കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഏതാനും നഴ്സുമാരും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സേവന വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നൽകിയ ഹർജിയിൽ റിപ്പോർട്ടുണ്ടാക്കാൻ ഉന്നതാധികാര സമിതിക്കു രൂപം നൽകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്ര സർക്കാർ രൂപം നൽകിയ സമിതി റിപ്പോർട്ട് തയാറാക്കി സംസ്ഥാന സർക്കാരുകൾക്കു നൽകി. 2016 ൽ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് ലഭിച്ചെങ്കിലും തുടർനടപടിയുണ്ടായില്ലെന്നു ഹർജിയിൽ പറയുന്നു.