തിരുവനന്തപുരം: പനി ബാധിത പ്രദേശങ്ങളെ തീവ്രതയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചു ചികിത്സാ സംവിധാനം ഒരുക്കാൻ മന്ത്രിസഭ നിർദേശിച്ചു. അപകടസാധ്യത കൂടിയത്, ഇടത്തരം, കുറഞ്ഞത് എന്നിങ്ങനെ മൂന്നായി തിരിച്ചാണു ചികിത്സാ പദ്ധതി നടപ്പാക്കുന്നത്. ഉയർന്ന അപകട സാധ്യതാ മേഖലയ്ക്കായി പ്രത്യേക പരിപാടികൾ നടപ്പാക്കുമെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ബോധവത്കരണ നടപടികളുടെ ഭാഗമായി മാധ്യമങ്ങളുടെ ആരോഗ്യ പരിപാടികളിൽ പനി വിഷയം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ബന്ധപ്പെട്ടവർക്കു കത്തെഴുതും. ജനങ്ങൾ തിങ്ങിക്കൂടുന്ന എല്ലായിടത്തും ശുചീകരണം നടപ്പാക്കണം. ഇതിനു സർക്കാർ- സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും രംഗത്തിറങ്ങണം. കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണു പനി തടയുന്നതിനുള്ള പ്രധാന മാർഗം. വീടുകളിലെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെങ്കിലും മറ്റു പൊതുസ്ഥലങ്ങളിലും ഇവ പെരുകുന്നതു തടയുന്നതിനുളള നടപടികൾ സ്വീകരിക്കണം. എവിടെയൊക്കെ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യമുണ്ടോ അതൊക്കെ ഇല്ലാതാക്കണം.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടറേയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനേയും സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ രണ്ടു ഡോക്ടർമാരെയും രണ്ടു പാരാമെഡിക്കൽ ജീവനക്കാരെയും തദ്ദേശസ്ഥാപനങ്ങൾ നിയമിക്കും.
നടപടികളിലൂടെ പകർച്ചപ്പനി പൂർണമായി തടയാനാകുമെന്ന ആത്മവിശ്വാസമുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ മാറ്റുന്നതിനാണു പ്രാമുഖ്യം നൽകുന്നത്. മാലിന്യം മാറ്റിയിടാൻ സ്ഥലമില്ലാത്ത തിരുവനന്തപുരം പോലെയുള്ളിടങ്ങളിൽ പ്രത്യേക സംവിധാനം കണ്ടെത്തും. എല്ലാക്കാലത്തേതും പോലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇക്കുറിയും നടന്നു. ഹരിത കേരള മിഷന്റെ ഭാഗമായി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഉദ്ദേശിച്ച തരത്തിൽ നടന്നില്ല.
സ്വകാര്യ ആശുപത്രികൾ ചികിത്സ നൽകാത്ത വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ അവസരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്നു സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ബോധവത്കരണ നടപടികളുടെ ഭാഗമായി മാധ്യമങ്ങളുടെ ആരോഗ്യ പരിപാടികളിൽ പനി വിഷയം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ബന്ധപ്പെട്ടവർക്കു കത്തെഴുതും. ജനങ്ങൾ തിങ്ങിക്കൂടുന്ന എല്ലായിടത്തും ശുചീകരണം നടപ്പാക്കണം. ഇതിനു സർക്കാർ- സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും രംഗത്തിറങ്ങണം. കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണു പനി തടയുന്നതിനുള്ള പ്രധാന മാർഗം. വീടുകളിലെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെങ്കിലും മറ്റു പൊതുസ്ഥലങ്ങളിലും ഇവ പെരുകുന്നതു തടയുന്നതിനുളള നടപടികൾ സ്വീകരിക്കണം. എവിടെയൊക്കെ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യമുണ്ടോ അതൊക്കെ ഇല്ലാതാക്കണം.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടറേയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനേയും സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ രണ്ടു ഡോക്ടർമാരെയും രണ്ടു പാരാമെഡിക്കൽ ജീവനക്കാരെയും തദ്ദേശസ്ഥാപനങ്ങൾ നിയമിക്കും.
നടപടികളിലൂടെ പകർച്ചപ്പനി പൂർണമായി തടയാനാകുമെന്ന ആത്മവിശ്വാസമുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ മാറ്റുന്നതിനാണു പ്രാമുഖ്യം നൽകുന്നത്. മാലിന്യം മാറ്റിയിടാൻ സ്ഥലമില്ലാത്ത തിരുവനന്തപുരം പോലെയുള്ളിടങ്ങളിൽ പ്രത്യേക സംവിധാനം കണ്ടെത്തും. എല്ലാക്കാലത്തേതും പോലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇക്കുറിയും നടന്നു. ഹരിത കേരള മിഷന്റെ ഭാഗമായി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഉദ്ദേശിച്ച തരത്തിൽ നടന്നില്ല.
സ്വകാര്യ ആശുപത്രികൾ ചികിത്സ നൽകാത്ത വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ അവസരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്നു സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.