തിരുവനന്തപുരം: സംസ്ഥാനത്ത് 2014-15 വർഷം സർക്കാർ മേഖലയിൽ ആരംഭിച്ച പുതിയ ഹയർ സെക്കൻഡറി സ്കൂളുകളിലും അധിക ബാച്ചുകളിലും അധ്യാപകരുടേത് അടക്കം 707 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രിൻസിപ്പൽ- 46, ഹയർ സെക്കൻഡറി സീനിയർ ടീച്ചർ- 232, ജൂണിയർ ടീച്ചർ- 269, അപ്ഗ്രഡേഷൻ- 113, ലാബ് അസിസ്റ്റന്റ്- 47 എന്നിങ്ങനെ 707 തസ്തികകളാണു സൃഷ്ടിക്കുന്നത്.
ഇതേവർഷം തുടങ്ങിയ എയ്ഡഡ് സ്കൂളുകളിലേക്കുള്ള തസ്തിക താമസിയാതെ അനുവദിക്കും. എയ്ഡഡ് സ്കൂളുകളിലെ തസ്തികയുമായി ബന്ധപ്പെട്ട കണക്കുകൾ ശേഖരിച്ചു വരുന്നതേയുള്ളു. പിഎസ്സിയിൽ ചില വിഷയങ്ങൾക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി ഉടൻ തീരുന്നതുകൂടി കണക്കിലെടുത്താണ് സർക്കാർ സ്കൂളുകളിലെ തസ്തിക തിരക്കിട്ട് സൃഷ്ടിച്ചത്. എയ്ഡഡ് മേഖലയിൽ 1500 ഓളം തസ്തികയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
2015- 16 വർഷത്തിൽ ആരംഭിച്ച ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും ബാച്ചുകളിലേക്കുമുള്ള തസ്തികകൾ അടുത്ത വർഷം സൃഷ്ടിക്കും. ഹയർ സെക്കൻഡറി തസ്തികകൾ രണ്ട് വർഷമായി സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രണ്ടു വർഷങ്ങളിലും കൂടി 600 ബാച്ചുകളാണ് നിലവിൽ വന്നത്. അധ്യാപക തസ്തിക കണക്കാക്കുന്ന മാനദണ്ഡം സർക്കാർ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. ഇതുപ്രകാരം 24 പീരിയഡിന് ഒരു സീനിയർ അധ്യാപക തസ്തിക കഴിഞ്ഞാൽ അടുത്ത ആറു പീരിയഡ് വരെ ഗസ്റ്റ് അധ്യാപകനെ നിയമിക്കാനേ കഴിയൂ. നേരത്തെ 24 പീരിയഡ് കഴിഞ്ഞാൽ അടുത്ത മൂന്ന് പീരിയഡിന് ഒരു ജൂനിയർ അധ്യാപകനെ നിയമിക്കാൻ കഴിയുമായിരുന്നു.
മാനദണ്ഡം പുതുക്കിയതോടെ അധ്യാപക തസ്തികകളുടെ എണ്ണം കുറയും. പുതിയ മാനദണ്ഡം മലയാളം, ബോട്ടണി, സുവോളജി വിഷയങ്ങളിലെ അധ്യാപകരെയാണ് കൂടുതലായി ബാധിക്കുക. ഹയർ സെക്കൻഡറി അധ്യാപക തസ്തിക കണക്കാക്കുന്നതിനു രണ്ടു മാനദണ്ഡം നിലവിൽ വരുന്നുണ്ട്.
പ്രിൻസിപ്പൽ- 46, ഹയർ സെക്കൻഡറി സീനിയർ ടീച്ചർ- 232, ജൂണിയർ ടീച്ചർ- 269, അപ്ഗ്രഡേഷൻ- 113, ലാബ് അസിസ്റ്റന്റ്- 47 എന്നിങ്ങനെ 707 തസ്തികകളാണു സൃഷ്ടിക്കുന്നത്.
ഇതേവർഷം തുടങ്ങിയ എയ്ഡഡ് സ്കൂളുകളിലേക്കുള്ള തസ്തിക താമസിയാതെ അനുവദിക്കും. എയ്ഡഡ് സ്കൂളുകളിലെ തസ്തികയുമായി ബന്ധപ്പെട്ട കണക്കുകൾ ശേഖരിച്ചു വരുന്നതേയുള്ളു. പിഎസ്സിയിൽ ചില വിഷയങ്ങൾക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി ഉടൻ തീരുന്നതുകൂടി കണക്കിലെടുത്താണ് സർക്കാർ സ്കൂളുകളിലെ തസ്തിക തിരക്കിട്ട് സൃഷ്ടിച്ചത്. എയ്ഡഡ് മേഖലയിൽ 1500 ഓളം തസ്തികയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
2015- 16 വർഷത്തിൽ ആരംഭിച്ച ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും ബാച്ചുകളിലേക്കുമുള്ള തസ്തികകൾ അടുത്ത വർഷം സൃഷ്ടിക്കും. ഹയർ സെക്കൻഡറി തസ്തികകൾ രണ്ട് വർഷമായി സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രണ്ടു വർഷങ്ങളിലും കൂടി 600 ബാച്ചുകളാണ് നിലവിൽ വന്നത്. അധ്യാപക തസ്തിക കണക്കാക്കുന്ന മാനദണ്ഡം സർക്കാർ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. ഇതുപ്രകാരം 24 പീരിയഡിന് ഒരു സീനിയർ അധ്യാപക തസ്തിക കഴിഞ്ഞാൽ അടുത്ത ആറു പീരിയഡ് വരെ ഗസ്റ്റ് അധ്യാപകനെ നിയമിക്കാനേ കഴിയൂ. നേരത്തെ 24 പീരിയഡ് കഴിഞ്ഞാൽ അടുത്ത മൂന്ന് പീരിയഡിന് ഒരു ജൂനിയർ അധ്യാപകനെ നിയമിക്കാൻ കഴിയുമായിരുന്നു.
മാനദണ്ഡം പുതുക്കിയതോടെ അധ്യാപക തസ്തികകളുടെ എണ്ണം കുറയും. പുതിയ മാനദണ്ഡം മലയാളം, ബോട്ടണി, സുവോളജി വിഷയങ്ങളിലെ അധ്യാപകരെയാണ് കൂടുതലായി ബാധിക്കുക. ഹയർ സെക്കൻഡറി അധ്യാപക തസ്തിക കണക്കാക്കുന്നതിനു രണ്ടു മാനദണ്ഡം നിലവിൽ വരുന്നുണ്ട്.