കൊച്ചി: കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് കർണൻ കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞതു സംബന്ധിച്ച അന്വേഷണം പോലീസ് താത്കാലികമായി നിർത്തിവച്ചു. കൊച്ചിയിൽ അദ്ദേഹത്തിന് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ തങ്ങൾ കൂടുതൽ നിർദേശങ്ങൾ കാക്കുകയാണെന്നു പനങ്ങാട് എസ്ഐ ദിലീപ്കുമാർ പറഞ്ഞു.
അദ്ദേഹം കൊച്ചിയിൽ താമസിച്ചിരുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ വിവരങ്ങൾ തേടുമെന്ന സൂചനയുടെ പുറത്താണു പനങ്ങാട് പോലീസ് കഴിഞ്ഞദിവസം നടപടികൾ ആരംഭിച്ചത്.
എന്നാൽ ഇന്നലെയും ഇതു സംബന്ധിച്ചു നിർദേശങ്ങളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ തത്കാലം നടപടികൾ അവസാനിപ്പിക്കുകയാണെന്നും അന്വേഷണം നടത്തണമെന്ന നിർദേശം ലഭിച്ചാൽ മാത്രമേ പോലീസ് കൂടുതൽ നടപടികൾ കൈക്കൊള്ളുകയുള്ളൂവെന്നും എസ്ഐ പറഞ്ഞു. കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് കർണൻ കോയന്പത്തൂരിൽ അറസ്റ്റിലായപ്പോൾ കൊച്ചി പനങ്ങാടുള്ള ലേക് സിംഫണി റിസോർട്ടിൽ മൂന്നു ദിവസം താൻ ഒളിവിൽ കഴിഞ്ഞതായി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പനങ്ങാട് പോലീസ് അന്വേഷണം തുടങ്ങിയത്.
അന്വഷണത്തിന്റെ ഭാഗമായി റിസോർട്ടിലെത്തുന്നവരുടെ പേരു വിവരങ്ങൾ രേഖപ്പെടുന്നത്തുന്ന രജിസ്റ്റർ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു.
അദ്ദേഹം കൊച്ചിയിൽ താമസിച്ചിരുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ വിവരങ്ങൾ തേടുമെന്ന സൂചനയുടെ പുറത്താണു പനങ്ങാട് പോലീസ് കഴിഞ്ഞദിവസം നടപടികൾ ആരംഭിച്ചത്.
എന്നാൽ ഇന്നലെയും ഇതു സംബന്ധിച്ചു നിർദേശങ്ങളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ തത്കാലം നടപടികൾ അവസാനിപ്പിക്കുകയാണെന്നും അന്വേഷണം നടത്തണമെന്ന നിർദേശം ലഭിച്ചാൽ മാത്രമേ പോലീസ് കൂടുതൽ നടപടികൾ കൈക്കൊള്ളുകയുള്ളൂവെന്നും എസ്ഐ പറഞ്ഞു. കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് കർണൻ കോയന്പത്തൂരിൽ അറസ്റ്റിലായപ്പോൾ കൊച്ചി പനങ്ങാടുള്ള ലേക് സിംഫണി റിസോർട്ടിൽ മൂന്നു ദിവസം താൻ ഒളിവിൽ കഴിഞ്ഞതായി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പനങ്ങാട് പോലീസ് അന്വേഷണം തുടങ്ങിയത്.
അന്വഷണത്തിന്റെ ഭാഗമായി റിസോർട്ടിലെത്തുന്നവരുടെ പേരു വിവരങ്ങൾ രേഖപ്പെടുന്നത്തുന്ന രജിസ്റ്റർ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു.