തിരുവനന്തപുരം: കൊച്ചി സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി വരുന്നതിനു മുമ്പു തന്നെ ഇന്റലിജൻസ് ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, ഇക്കാര്യം പുറത്തു വിടാതിരിക്കുകയായിരുന്നുവെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ പുതുവൈപ്പ് സംഭവവുമായി ബന്ധപ്പെട്ടു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറും പ്രധാനമന്ത്രിക്കു തീവ്രവാദ ഭീഷണിയുണ്ടെന്നു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനാലാണു മുന്നറിയിപ്പില്ലാതെ നഗരത്തിലേക്കു സമരത്തിനു വന്നവർക്കെതിരേ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ചതെന്നു ഡിജിപി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇക്കാര്യം പുറത്തു വിടാതിരിക്കുകയായിരുന്നുവെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ പുതുവൈപ്പ് സംഭവവുമായി ബന്ധപ്പെട്ടു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറും പ്രധാനമന്ത്രിക്കു തീവ്രവാദ ഭീഷണിയുണ്ടെന്നു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനാലാണു മുന്നറിയിപ്പില്ലാതെ നഗരത്തിലേക്കു സമരത്തിനു വന്നവർക്കെതിരേ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ചതെന്നു ഡിജിപി വ്യക്തമാക്കിയിരുന്നു.