കൊച്ചി: മൂന്നാറിൽ വില്ലേജ് ഓഫീസ് സ്ഥാപിക്കുന്നതിനാണ് കൈയേറ്റ ഭൂമിയലെ സ്വകാര്യ ഹോംസ്റ്റേ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയതെന്നു റവന്യു വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു.
കണ്ണൻദേവൻ ഹിൽ (കെഡിഎച്ച്) വില്ലേജ് വിഭജിച്ചു മൂന്നാർ വില്ലേജിനു രൂപം നൽകാനും നഗരത്തിൽ ഇതിനായി ഓഫീസ് സ്ഥാപിക്കാനും സർക്കാർ 2014 നവംബർ ഏഴിന് ഉത്തരവിട്ടിരുന്നു. നഗരത്തിൽ വില്ലേജ് ഓഫീസ് സ്ഥാപിക്കാൻ ഭൂമിയോ കെട്ടിടമോ ലഭിക്കാത്തതിനാൽ ഇതുവരെ ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ല.
തുടർന്നാണ് ഹോം സ്റ്റേ നിൽക്കുന്ന 22 സെന്റ് ഭൂമി സർക്കാർ ഭൂമിയാണെന്നും ഇവിടെ വില്ലേജ് ഓഫീസ് നിർമിക്കാനാവുമെന്നും തഹസീൽദാർ കണ്ടെത്തിയത്. ജൂണ്‍ ഏഴിനു നോട്ടീസും നൽകി.
രണ്ടു ദിവസത്തിനുള്ളിൽ ഒഴിയാനാണ് നോട്ടീസ് നൽകിയത്. ഇതിനെതിരേ ഹർജിക്കാരൻ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകിയെങ്കിലും കേരള ഭൂമി പതിച്ചു നൽകൽ നിയമപ്രകാരം ഇത്തരം അപ്പീലുകൾ പരിഗണിക്കാൻ അധികാരമില്ല.
ആ നിലയ്ക്കു ഹർജിക്കാരുടെ അപ്പീൽ കളക്ടർ പരിഗണിച്ചില്ലെന്ന പരാതി നിലനിൽക്കില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ചു റവന്യു വകുപ്പ് നോട്ടീസ് നൽകിയതിനെതിരേ മൂന്നാറിലെ ലൗ ഡേൽ എന്ന ഹോംസ്റ്റേയുടെ നടത്തിപ്പുകാരൻ വി. വി. ജോർജ് നൽകിയ ഹർജിയിലാണു ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്റ്റേറ്റ്മെന്റ് നൽകിയിട്ടുള്ളത്. ഹൈക്കോടതി ഹർജി പിന്നീട് പരിഗണിക്കും.
കണ്ണൻദേവൻ ഹിൽ (കെഡിഎച്ച്) വില്ലേജ് വിഭജിച്ചു മൂന്നാർ വില്ലേജിനു രൂപം നൽകാനും നഗരത്തിൽ ഇതിനായി ഓഫീസ് സ്ഥാപിക്കാനും സർക്കാർ 2014 നവംബർ ഏഴിന് ഉത്തരവിട്ടിരുന്നു. നഗരത്തിൽ വില്ലേജ് ഓഫീസ് സ്ഥാപിക്കാൻ ഭൂമിയോ കെട്ടിടമോ ലഭിക്കാത്തതിനാൽ ഇതുവരെ ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ല.
തുടർന്നാണ് ഹോം സ്റ്റേ നിൽക്കുന്ന 22 സെന്റ് ഭൂമി സർക്കാർ ഭൂമിയാണെന്നും ഇവിടെ വില്ലേജ് ഓഫീസ് നിർമിക്കാനാവുമെന്നും തഹസീൽദാർ കണ്ടെത്തിയത്. ജൂണ്‍ ഏഴിനു നോട്ടീസും നൽകി.
രണ്ടു ദിവസത്തിനുള്ളിൽ ഒഴിയാനാണ് നോട്ടീസ് നൽകിയത്. ഇതിനെതിരേ ഹർജിക്കാരൻ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകിയെങ്കിലും കേരള ഭൂമി പതിച്ചു നൽകൽ നിയമപ്രകാരം ഇത്തരം അപ്പീലുകൾ പരിഗണിക്കാൻ അധികാരമില്ല.
ആ നിലയ്ക്കു ഹർജിക്കാരുടെ അപ്പീൽ കളക്ടർ പരിഗണിച്ചില്ലെന്ന പരാതി നിലനിൽക്കില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ചു റവന്യു വകുപ്പ് നോട്ടീസ് നൽകിയതിനെതിരേ മൂന്നാറിലെ ലൗ ഡേൽ എന്ന ഹോംസ്റ്റേയുടെ നടത്തിപ്പുകാരൻ വി. വി. ജോർജ് നൽകിയ ഹർജിയിലാണു ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്റ്റേറ്റ്മെന്റ് നൽകിയിട്ടുള്ളത്. ഹൈക്കോടതി ഹർജി പിന്നീട് പരിഗണിക്കും.