തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയുടെ എംബിബിഎസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് പുറത്തായെന്ന പരാതിയിൽ അന്വേഷണം സംഘം തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ പേരാമംഗലം സിഐ ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സർവകലാശാലയിലെത്തി തെളിവെടുപ്പ് നടത്തിയത്.
2012 ൽ പ്രവേശനം നേടിയ എംബിബിഎസ് ബാച്ചിന്റെ അവസാനവർഷ പരീക്ഷാഫലമാണ് പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പ് ചോർന്നതായി പറയപ്പെടുന്നത്. കോലഞ്ചേരി കോളജിലെ വിദ്യാർഥികളുടെ ഫലം കോളജ് വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നതായി മറ്റു വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്ന് സർവകലാശാല വൈസ് ചാൻസലർ എസ്പിക്കു പരാതികൊടുക്കുകയായിരുന്നു.
സർവകാശാല രജിസ്ട്രാർ ഡോ. എം.കെ. മംഗളം, പ്രൊ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ എന്നിവരിൽനിന്ന് ഇന്നലെ പോലീസ് വിവരങ്ങൾ ശേഖരിച്ചു. സർവകലാശാലയിലെ ഇ വിഭാഗത്തിന്റെ ചുമതലയുള്ള ഹരിലാൽ, കംപ്യൂട്ടർ പ്രോഗ്രാമർ എന്നിവരിൽനിന്നു പരീക്ഷാഫലങ്ങൾ രേഖപ്പെടുത്തുന്നതു സംബന്ധിച്ച് പോലീസ് വിവരങ്ങൾ ആരാഞ്ഞു.
പരീക്ഷാഫലം ആദ്യമായി സാമൂഹിക മാധ്യമത്തിലിട്ട വിദ്യാർഥിയുടെ വാട്സ് ആപ്പിലെ സമയവും ഉറവിടവും സംബന്ധിച്ച് സൈബർപോലീസ് അന്വേഷിക്കും. സർവകലാശാലയിലെ ഏതെങ്കിലും ജീവനക്കാരൻ മുഖേനയാണോ ഫലം പുറത്തായത് എന്നതും പരീക്ഷാസംബന്ധമായ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിൽ കാര്യമായ സൂക്ഷ്മത ഉണ്ടോ എന്നതും പോലീസ് അന്വേഷണത്തിലുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച പരീക്ഷാഫലം യഥാർഥത്തിലുള്ളതാണെന്നും സർവകലാശാലയിൽനിന്നു ചോർന്നതുതന്നെയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫലം ചോരുന്നതിന്റെ ഒരു ദിവസം മുമ്പ് ആരോഗ്യ സർവകലാശാലയുടെ കീഴിൽ വരുന്ന 255 ആരോഗ്യ വിദ്യാഭ്യാസ സഥാപനങ്ങളുടെ പ്രിൻസിപ്പൽമാർ പങ്കെടുത്ത യോഗം സർവകലാശാലയിൽ ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്കു സംഭവത്തിൽ പങ്കുണ്ടോ എന്നു പരിശോധിക്കും.
2012 ൽ പ്രവേശനം നേടിയ എംബിബിഎസ് ബാച്ചിന്റെ അവസാനവർഷ പരീക്ഷാഫലമാണ് പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പ് ചോർന്നതായി പറയപ്പെടുന്നത്. കോലഞ്ചേരി കോളജിലെ വിദ്യാർഥികളുടെ ഫലം കോളജ് വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നതായി മറ്റു വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്ന് സർവകലാശാല വൈസ് ചാൻസലർ എസ്പിക്കു പരാതികൊടുക്കുകയായിരുന്നു.
സർവകാശാല രജിസ്ട്രാർ ഡോ. എം.കെ. മംഗളം, പ്രൊ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ എന്നിവരിൽനിന്ന് ഇന്നലെ പോലീസ് വിവരങ്ങൾ ശേഖരിച്ചു. സർവകലാശാലയിലെ ഇ വിഭാഗത്തിന്റെ ചുമതലയുള്ള ഹരിലാൽ, കംപ്യൂട്ടർ പ്രോഗ്രാമർ എന്നിവരിൽനിന്നു പരീക്ഷാഫലങ്ങൾ രേഖപ്പെടുത്തുന്നതു സംബന്ധിച്ച് പോലീസ് വിവരങ്ങൾ ആരാഞ്ഞു.
പരീക്ഷാഫലം ആദ്യമായി സാമൂഹിക മാധ്യമത്തിലിട്ട വിദ്യാർഥിയുടെ വാട്സ് ആപ്പിലെ സമയവും ഉറവിടവും സംബന്ധിച്ച് സൈബർപോലീസ് അന്വേഷിക്കും. സർവകലാശാലയിലെ ഏതെങ്കിലും ജീവനക്കാരൻ മുഖേനയാണോ ഫലം പുറത്തായത് എന്നതും പരീക്ഷാസംബന്ധമായ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിൽ കാര്യമായ സൂക്ഷ്മത ഉണ്ടോ എന്നതും പോലീസ് അന്വേഷണത്തിലുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച പരീക്ഷാഫലം യഥാർഥത്തിലുള്ളതാണെന്നും സർവകലാശാലയിൽനിന്നു ചോർന്നതുതന്നെയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫലം ചോരുന്നതിന്റെ ഒരു ദിവസം മുമ്പ് ആരോഗ്യ സർവകലാശാലയുടെ കീഴിൽ വരുന്ന 255 ആരോഗ്യ വിദ്യാഭ്യാസ സഥാപനങ്ങളുടെ പ്രിൻസിപ്പൽമാർ പങ്കെടുത്ത യോഗം സർവകലാശാലയിൽ ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്കു സംഭവത്തിൽ പങ്കുണ്ടോ എന്നു പരിശോധിക്കും.