തിരുവനന്തപുരം: ഏഴു ഡിവൈഎസ്പിമാർക്ക് എസ്പിമാരായി സ്ഥാനക്കയറ്റം നൽകിയും നാല് എസ്പിമാരെ സ്ഥലംമാറ്റിയും സംസ്ഥാന പോലീസിൽ അഴിച്ചുപണി. കോഴിക്കോട് ഡപ്യൂട്ടി കമ്മീഷണറായിരുന്ന പി.ബി.രാജീവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് സിഐഡിയിലേക്ക് മാറ്റി.
എസ്എപി കമാൻഡന്റ് പി.ബിജോയിയെ ദേവസ്വം ബോർഡിൽ ചീഫ് വിജിലൻസ് ഓഫീസറാക്കി. വിജിലൻസ് സതേണ്‍ റേഞ്ച് എസ്പിയായിരുന്ന ജെ. കിഷോർകുമാറിനെ കെഎസ്ഇബിയിൽ വിജിലൻസ് ഓഫീസറാക്കി. സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോ എസ്പി കെ.എം.സാബു മാത്യുവിനെ എടിഎഫ് എസ്പിയാക്കി. കെഎസ്ഇബി വിജിലൻസ് ഓഫീസർ സ്ഥാനത്തുനിന്ന് മാറ്റിയ ഐപിഎസ് ഉദ്യോഗസ്ഥൻ സക്കറിയാ ജോർജിന് പുതിയ നിയമനം നൽകിയിട്ടില്ല.
ഡിവൈഎസ്പിമാരായ ആർ.ജയശങ്കർ, വി.എം.സന്ദീപ്, വി.സുനിൽകുമാർ, കെ.കെ.അജി, എ.എസ്.രാജു, കെ.എൽ.ജോണ്‍കുട്ടി, എൻ.രാജേഷ് എന്നിവർക്കാണ് എസ്പിമാരായി സ്ഥാനക്കയറ്റം നൽകിയത്. ആർ.ജയശങ്കറിനെ വിജിലൻസ് സതേണ്‍ റേഞ്ചിലും വി.എം. സന്ദീപിനെ മനുഷ്യാവകാശ കമ്മീഷനിലും വി.സുനിൽകുമാറിനെ സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസറായും കെ.കെ. അജിയെ പോലീസ് അക്കാഡമിയിൽ ട്രെയിനിംഗ് വിഭാഗത്തിലും എ. എസ്.രാജുവിനെ സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയിലും കെ.എൽ. ജോണ്‍കുട്ടിയെ ഉത്തരമേഖലാ ട്രാഫിക് എസ്പിയായും എൻ.രാജേഷിനെ പിഎസ്സിയിൽ വിജിലൻസ് ഓഫീസറായും നിയമിച്ചു. റ്റം
എസ്എപി കമാൻഡന്റ് പി.ബിജോയിയെ ദേവസ്വം ബോർഡിൽ ചീഫ് വിജിലൻസ് ഓഫീസറാക്കി. വിജിലൻസ് സതേണ്‍ റേഞ്ച് എസ്പിയായിരുന്ന ജെ. കിഷോർകുമാറിനെ കെഎസ്ഇബിയിൽ വിജിലൻസ് ഓഫീസറാക്കി. സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോ എസ്പി കെ.എം.സാബു മാത്യുവിനെ എടിഎഫ് എസ്പിയാക്കി. കെഎസ്ഇബി വിജിലൻസ് ഓഫീസർ സ്ഥാനത്തുനിന്ന് മാറ്റിയ ഐപിഎസ് ഉദ്യോഗസ്ഥൻ സക്കറിയാ ജോർജിന് പുതിയ നിയമനം നൽകിയിട്ടില്ല.
ഡിവൈഎസ്പിമാരായ ആർ.ജയശങ്കർ, വി.എം.സന്ദീപ്, വി.സുനിൽകുമാർ, കെ.കെ.അജി, എ.എസ്.രാജു, കെ.എൽ.ജോണ്‍കുട്ടി, എൻ.രാജേഷ് എന്നിവർക്കാണ് എസ്പിമാരായി സ്ഥാനക്കയറ്റം നൽകിയത്. ആർ.ജയശങ്കറിനെ വിജിലൻസ് സതേണ്‍ റേഞ്ചിലും വി.എം. സന്ദീപിനെ മനുഷ്യാവകാശ കമ്മീഷനിലും വി.സുനിൽകുമാറിനെ സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസറായും കെ.കെ. അജിയെ പോലീസ് അക്കാഡമിയിൽ ട്രെയിനിംഗ് വിഭാഗത്തിലും എ. എസ്.രാജുവിനെ സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയിലും കെ.എൽ. ജോണ്‍കുട്ടിയെ ഉത്തരമേഖലാ ട്രാഫിക് എസ്പിയായും എൻ.രാജേഷിനെ പിഎസ്സിയിൽ വിജിലൻസ് ഓഫീസറായും നിയമിച്ചു. റ്റം