കൊടകര: ആശുപത്രികളിൽ രോഗപരിശോധനയ്ക്കും ചികിത്സയ്ക്കും അനിവാര്യമായ ഉപകരണങ്ങൾ രൂപകല്പന ചെയ്യാനും പുതിയ മരുന്നുകൾ കണ്ടുപിടിക്കാനുമുള്ള പരിശീലനവും ഗവേഷണവും കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ ആരംഭിച്ചു.
തോമസ് ആൽവ എഡിസൻ 1892 ൽ സ്ഥാപിച്ച ലോകോത്തര കമ്പനിയായ ജിഇ (ജനറൽ എൻജിനിയറിംഗ്) യുമായി സഹകരിച്ചാണ് കോളജിൽ പരിശീലന, ഗവേഷണ പരിപാടി ആരംഭിച്ചത്. ജിഇ കമ്പനിയുടെ ആരോഗ്യ സാങ്കേതിക വിഭാഗം ഇന്ത്യയിൽ ആദ്യമായാണ് ഒരു കോളജിൽ ഈ പദ്ധതി നടപ്പാക്കുന്നതെന്നു കമ്പനി മേധാവികൾ വെളിപ്പെടുത്തി. ജിഇ - സഹൃദയ ഹെൽത്ത് കെയർ ട്രെയിനിംഗ് ആൻഡ് റിസേർച്ച് സെന്ററിന്റെ ഉദ്ഘാടനം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് നിർവഹിച്ചു. ഇരിങ്ങാലക്കുട ബിഷപ്പും കോളജിന്റെ ചെയർമാനുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികൾ ഗവേഷകരും കണ്ടുപിടിത്തങ്ങൾ നടത്തുന്നവരും സംരംഭകരുമായി മാറണമെന്നു ബിഷപ് മാർ പോളി കണ്ണൂക്കാടനും വൈസ് ചാൻസലറും വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
ലബോറട്ടറിയുടെ ആശീർവാദവും ബിഷപ് നിർവഹിച്ചു. സഹൃദയ എൻജിനിയറിംഗ് കോളജ് മാനേജരും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മോണ്‍. ലാസർ കുറ്റിക്കാടൻ, ഡയറക്ടർ റവ.ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ ഡോ. നിക്സൻ കുരുവിള, ഫിനാൻസ് ഓഫീസർ ഫാ. തോമസ് വെളക്കനാടൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധ ജോർജ് വളവി, അഡ്വൈസർ പ്രഫ. കെ.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു. പരിശീലനം നേടാൻ ഇതര കോളജുകളിലെ വിദ്യാർഥികൾക്കും അവസരമുണ്ടാകും. സഹൃദയ കോളജിലെ വിദ്യാർഥികൾക്കു നാലുവർഷത്തെ കോഴ്സാണ് സജ്ജമാക്കുന്നതെന്നു സഹൃദയ എൻജിനിയറിംഗ് കോളജ് ഡയറക്ടർ റവ. ഡോ. ജോസ് കണ്ണമ്പുഴ അറിയിച്ചു. കോളജിലെ ബയോടെക്നോളജി, ബയോ മെഡിക്കൽ വിഭാഗങ്ങളുടെ മേൽനോട്ടത്തിലാണ് ഈ സെന്റർ പ്രവർത്തിക്കുക.
തോമസ് ആൽവ എഡിസൻ 1892 ൽ സ്ഥാപിച്ച ലോകോത്തര കമ്പനിയായ ജിഇ (ജനറൽ എൻജിനിയറിംഗ്) യുമായി സഹകരിച്ചാണ് കോളജിൽ പരിശീലന, ഗവേഷണ പരിപാടി ആരംഭിച്ചത്. ജിഇ കമ്പനിയുടെ ആരോഗ്യ സാങ്കേതിക വിഭാഗം ഇന്ത്യയിൽ ആദ്യമായാണ് ഒരു കോളജിൽ ഈ പദ്ധതി നടപ്പാക്കുന്നതെന്നു കമ്പനി മേധാവികൾ വെളിപ്പെടുത്തി. ജിഇ - സഹൃദയ ഹെൽത്ത് കെയർ ട്രെയിനിംഗ് ആൻഡ് റിസേർച്ച് സെന്ററിന്റെ ഉദ്ഘാടനം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് നിർവഹിച്ചു. ഇരിങ്ങാലക്കുട ബിഷപ്പും കോളജിന്റെ ചെയർമാനുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികൾ ഗവേഷകരും കണ്ടുപിടിത്തങ്ങൾ നടത്തുന്നവരും സംരംഭകരുമായി മാറണമെന്നു ബിഷപ് മാർ പോളി കണ്ണൂക്കാടനും വൈസ് ചാൻസലറും വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
ലബോറട്ടറിയുടെ ആശീർവാദവും ബിഷപ് നിർവഹിച്ചു. സഹൃദയ എൻജിനിയറിംഗ് കോളജ് മാനേജരും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മോണ്‍. ലാസർ കുറ്റിക്കാടൻ, ഡയറക്ടർ റവ.ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ ഡോ. നിക്സൻ കുരുവിള, ഫിനാൻസ് ഓഫീസർ ഫാ. തോമസ് വെളക്കനാടൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധ ജോർജ് വളവി, അഡ്വൈസർ പ്രഫ. കെ.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു. പരിശീലനം നേടാൻ ഇതര കോളജുകളിലെ വിദ്യാർഥികൾക്കും അവസരമുണ്ടാകും. സഹൃദയ കോളജിലെ വിദ്യാർഥികൾക്കു നാലുവർഷത്തെ കോഴ്സാണ് സജ്ജമാക്കുന്നതെന്നു സഹൃദയ എൻജിനിയറിംഗ് കോളജ് ഡയറക്ടർ റവ. ഡോ. ജോസ് കണ്ണമ്പുഴ അറിയിച്ചു. കോളജിലെ ബയോടെക്നോളജി, ബയോ മെഡിക്കൽ വിഭാഗങ്ങളുടെ മേൽനോട്ടത്തിലാണ് ഈ സെന്റർ പ്രവർത്തിക്കുക.