കോഴിക്കോട്: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയിട്ടും ഷാഫിൽ മാഹീൻ എൻജിനിയറാവാനില്ല, തുടർപഠനവും എൻജിനിയറിംഗിലല്ല. പകരം ഗണിതശാസ്ത്രജ്ഞനാകണം. അതിനായുള്ള ഒരുക്കം ഷാഫിൽ നേരത്തെ തന്നെ തുടങ്ങിയിരുന്നു.
ഗണിതശാസ്ത്രത്തോടുള്ള അടങ്ങാത്ത ആവേശം കാരണം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) ഇതിനകം സീറ്റ് ഉറപ്പാക്കിക്കഴിഞ്ഞു ഈ മിടുക്കൻ. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നതിനു മുമ്പുതന്നെ അഖിലേന്ത്യാതലത്തിൽ മികച്ച നേട്ടങ്ങൾക്കുകൂടി ഉടമയാണ് ഷാഫിൽ. ഇന്ത്യയിലെ ഏറ്റവും കഠിനമായ എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസിഡിലെ നാലാംറാങ്ക് ഷാഫിലിന്റെ പേരിലാണ്. 366-ൽ 331-മാർക്ക്. ദക്ഷിണേന്ത്യയിൽ തന്നെ ഒന്നാമൻ. ജെഇഇയുടെ ആദ്യകടമ്പയായ മെയിൻ എൻട്രൻസിൽ എട്ടാം റാങ്ക് നേടിയ ശേഷമാണ് നാലാം റാങ്കെന്ന മികച്ച നേട്ടത്തിലേക്ക് ഷാഫിൽ എത്തിയത്. ഇപ്പോഴിതാ പൊൻതിളക്കമായി ഒന്നാം റാങ്കും.
കോഴിക്കോട് അരയിടത്ത് മേൽപ്പാലത്തിനു സമീപത്തെ സൗഭാഗ്യ അപ്പാർട്മെൻറിൽ എത്തുമ്പോൾ ഷാഫിൽ ഒറ്റയ്ക്കായിരുന്നു.പിതാവ് കെ. നിയാസ് തിരൂർ എസ്എസ്എം പോളിടെക്നിക് കോളജിൽ അധ്യാപകനാണ്. മാതാവ് ഷംജിദ കാവന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറും. രണ്ടുപേരും ജോലിക്കുപോയപ്പോഴാണ് റാങ്ക് വിവരം അറിയുന്നത്. /”വിജയത്തിൽ സന്തോഷമുണ്ട്. ശരിക്കും എൻട്രൻസിൽ എന്നേക്കാൾ സ്കോർ ചെയ്ത ഒരു കുട്ടിയുണ്ടായിരുന്നു. പക്ഷെ പ്ലസ്ടുമാർക്ക് കൂടി പരിഗണിച്ചപ്പോഴാണ് എനിക്ക് ഒന്നാം റാങ്കായത്. ഒട്ടും പ്രതീക്ഷച്ചതല്ല അത്”- ഷാഫിൽ പ്രതികരിച്ചു. എൻജിനിയറിംഗ് മേഖലയിലല്ല, ഗണിതശാസ്ത്രത്തിലാണ് താൽപര്യം. അതിൽ ഗവേഷണം നടത്തണം. വീട്ടുകാർക്ക് താൽപര്യം കംപ്യൂട്ടർസയൻസിനോടും മറ്റുമായിരുന്നു. പക്ഷെ എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സീറ്റു നേടിയതെന്നും ഷാഫിൽ പറഞ്ഞു.
നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (റിസേർച്ച്) പോഗ്രാമാണ് കോഴ്സ്. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന പരീക്ഷയിൽ ദേശീയതലത്തിൽ നേടിയ 41ാം റാങ്കിന്റെ ബലത്തിലാണ് ഷാഫിലിന് അവിടെ പ്രവേശനം ലഭിച്ചത്. തിരൂർ എംഇഎസിലാണ് പത്താം ക്ലാസുവരെ പഠനം. തുടർന്ന് കോഴിക്കോട് റേയ്സിൽ നിന്ന് പ്ലസ്ടു. അവിടെ തന്നെയായിരുന്നു എൻട്രൻസ് പരിശീലനവും.
വേദാന്ത് ആകാശത്തു നോക്കുന്നത് എന്തിന് ?
കോട്ടയം: എൻജിനിയറിംഗ് എൻട്രൻസിൽ രണ്ടാം റാങ്കുകാരനായ വേദാന്ത് രാത്രിയായാൽ പലപ്പോഴും ആകാശത്തു നോക്കിയിരിപ്പാണ്! വാനനിരീക്ഷണത്തിൽ ഹരം കയറിയിരിക്കുകയാണ് ഈ മിടുമിടുക്കൻ. ഐഐടിയിലെ പഠനത്തിനു ശേഷം വാനനിരീക്ഷണത്തിൽ കഴിവു തെളിയിക്കണമെന്നതാണ് സ്വപ്നം. മത്സര പരീക്ഷകൾ ഹരമായ വേദാന്ത് റാങ്ക് ലിസ്റ്റിൽ ഉയർന്ന സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും റാങ്കിൽ എണ്ണപ്പെടുമെന്നു കരുതിയിരുന്നില്ല. എംജി യൂണിവേഴസിറ്റി ബയോസയൻസ് വിഭാഗം പ്രഫ. പ്രകാശ് കുമാറിന്റെയും ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ ഷീബാ രവിയുടെയും മകനാണു വേദാന്ത്. നാഷണൽ ടാലന്റ് സേർച്ച് പരീക്ഷയ്ക്കായി എട്ടാം ക്ലാസു മുതൽ പരിശീലനം ആരംഭിച്ചിരുന്ന വേദാന്ത് സ്കൂൾ പഠനത്തിനൊപ്പം എൻട്രസിനും പരിശീലനം നേടിയിരുന്നു. മാന്നാനം കെഇ സ്കൂളിലെ വിദ്യാർഥിയായ വേദാന്ത് പാലാ ബ്രില്ല്യന്റ് അക്കാഡമിയിലായിരുന്നു എൻട്രൻസ് പരിശീലനം.
ഐഐടി എൻട്രൻസിലും മികച്ച സ്ഥാനം നേടിയിരുന്നു. മുംബൈ ഐഐടിയിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലൊന്നിൽ ചേരാനാണു താത്പര്യം. പഠനത്തോടൊപ്പം വായനയും ഈ മിടുക്കനു പ്രിയപ്പെട്ടതാണ്. ഒളിന്പ്യാഡ് പ്രവേശന പരീക്ഷയിൽ യോഗ്യത തേടിയ വേദാന്ത് അടുത്തിടെ, മുംബൈയിൽ രണ്ടാഴ്ച നീണ്ടുനിന്ന വാനനിരീക്ഷണ ക്യാന്പിൽ പങ്കെടുത്തിരുന്നു.
രാത്രിയിൽ പലപ്പോഴും വാനനിരീക്ഷണത്തിന്റെ തിരക്കിലാവും വേദാന്ത്. കളത്തിപ്പടി ബ്ലൂ ബെൽ അപ്പാർട്ട്മെന്റ് ലീലാ സദനത്തിലാണു താമസം. ആലപ്പുഴ ടിഡി അന്പലത്തിനുസമീപം വടക്കേനടയിൽ വലിയവീട്ടിൽ കുടുംബ വീട്ടിൽനിന്നു മാറി വിദ്യാഭ്യാസവും ജോലിയുമായി തിരുവനന്തപുരം മണ്വിളയിലായിരുന്നു വർഷങ്ങളായി താമസം. കോന്നി തെങ്ങ്കാവ് ഞക്കുകാവിൽ കുടുംബാംഗമാണ് ഷീബാ രവി.
ഐഐടി ലക്ഷ്യമിട്ട് ഇന്ദ്രജിത്
പരപ്പനങ്ങാടി: സംസ്ഥാന എൻജിനിയറിംഗ് എൻട്രൻസിൽ എസ്സി വിഭാഗത്തിൽ ഒന്നാം റാങ്ക് പരപ്പനങ്ങാടിയ്ക്കടുത്ത് ചെട്ടിപ്പടി കപ്പിവളവിലെ സി. ഇന്ദ്രജിത്തിന്. ഒമാനിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്യുന്ന ചിറന്തിണ്ടത്ത് ഗിരീഷ് കുമാറിന്റെയും തിരൂരങ്ങാടി കൊടിഞ്ഞിയിലെ ഐഇസി സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപികയുമായ ഷീജയുടെയും മകനാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് ഏഴാം ക്ലാസ് വരെ ഹരിപുരം വിദ്യാനികേതനിലും തുടർന്നു പരപ്പനങ്ങാടി എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. ഐഐടിയിൽ തുടർപഠനത്തിനു ചേരാനാണ് ആഗ്രഹമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
ഫാർമസി എൻട്രൻസിൽ അലിഫ് അൻഷിലിന് ഒന്നാം റാങ്ക്
തിരൂരങ്ങാടി: ഫാർമസി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി സ്വദേശിക്ക്. തിരൂരങ്ങാടി കൊടിഞ്ഞി സെൻട്രൽ ബസാറിലെ ചാണാപറമ്പിൽ അഷ്കറിന്റെയും ആരിഫയുടെ മകനായ അലിഫ് അൻഷിൽ ആണ് നാടിനഭിമാനമായത്.
കഴിഞ്ഞ പ്രാവശ്യം എൻട്രൻസ് എഴുതിയിരുന്നെങ്കിലും 26000 ആയിരുന്നു റാങ്ക്. എയിംസിൽ 449 ഉം ഐഐടിക്ക് 2900ാം റാങ്കും നേടിയ അലിഫ് അൻഷിലിനു എൻഐടിയിൽ സെലക്ഷനും ലഭിച്ചിട്ടുണ്ട്. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 92 ശതമാനം മാർക്കുണ്ടായിരുന്നു.
എംബിബിഎസ് ആണ് അൻഷിലിനു ആഗ്രഹം. നാലാം ക്ലാസുകാരി ആയിശ ഏക സഹോദരിയാണ്.
എസ്ടി വിഭാഗത്തിൽ ജിബിൻ ജോർജിന് ഒന്നാം റാങ്ക്
മേലുകാവ്: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ എസ്ടി വിഭാഗത്തിൽ ജിബിൻ ജോർജ് ഒന്നാം റാങ്ക് നേടി. പുത്തൻപറന്പിൽ ജോർജിന്റെയും ഗ്രേസിയുടെയും മകനാണ് ജിബിൻ. 2008ൽ ജിബിന്റെ സഹോദരൻ ബിബിൻ ഇതേ വിഷയത്തിൽ രണ്ടാം റാങ്ക് നേടിയിരുന്നു. സഹോദരൻ ബിബിൻ ബംഗളൂരുവിൽ എൻജിനിയറാണ്. മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠിച്ച ജിബിൻ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ തൊടുപുഴ സെന്ററിലാണ് എൻട്രൻസ് പരിശീലനം നടത്തിയത്.
ഒഡീഷക്കാരൻ അഭിലാഷിന് മൂന്നാം റാങ്ക്
കോട്ടയം: കേരളത്തിൽ പഠിക്കുന്ന ഒഡിഷക്കാരൻ മലയാളികളെ പിന്തള്ളി മൂന്നാം റാങ്ക് നേടി. കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ്ടു പാസായ ഒഡീഷ ഡെൻകനാൻ സ്വദേശി അഭിലാഷ് കറാണ് എൻജിനിയറിംഗ് മൂന്നാം റാങ്ക് സ്വന്തമാക്കിയത്.
ലക്ഷ്യബോധത്തോടെയുള്ള പഠനവും വായനാശീലവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ജി. ബീന പറഞ്ഞു. രണ്ടു വർഷത്തെ പഠനത്തിനിടെ ഒരിക്കൽ പോലും ഒഡിഷയിലെ വീട്ടിലേക്കു പോകാതെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. പിതാവ് കർഷകനായ പ്രേമന്ദകറും മാതാവ് അധ്യാപികയായ സുചിത്രയുമാണ്. കോട്ടയത്തെ പഠനവും ജീവിതവും ഏറെ സന്തോഷം പകർന്നതായി അഭിലാഷ് കർ പറഞ്ഞു.
നാലാം റാങ്കുകാരൻ ആനന്ദിന്റെ ലക്ഷ്യം ഐഐടി
പാലാ: കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ നാലാം റാങ്ക് ലഭിച്ച പാലാ ചെത്തിമറ്റം മുതുകാട്ടിൽ ആനന്ദ് ജോർജിന് ഐഐടി മോഹം.
ജെഇ അഡ്വാൻസ് പരീക്ഷയിലും ഉയർന്ന റാങ്ക് ലഭിച്ചതിനാൽ മദ്രാസ് ഐഐടിയിൽ ചേർന്നു പഠിക്കണമെന്ന ആഗ്രഹം സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആനന്ദ് ജോർജ്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണു വിജയം.
ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിലാണ് പത്താം ക്ലാസ് പഠിച്ചത്. പാലാ ചാവറ പബ്ലിക് സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. പിതാവ് ജോർജ് മസ്കറ്റിൽ ജോലിക്കാരനാണ്. മാതാവ് ലാലി ജോർജ്. സഹോദരി അന്ന ജോർജ് തൊടുപുഴ ന്യൂമാൻ കോളജ് ലക്ചററാണ്.
അഞ്ചാം റാങ്കുകാരന് ഊർജതന്ത്രം മതി
കോഴിക്കോട്: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ എം. നന്ദഗോപാലിന് താത്പര്യം ഊർജതന്ത്രത്തിൽ ഗവേഷണം നടത്താൻ. തുടർപഠനത്തിനായി നന്ദഗോപാൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) ചേർന്നു. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) പരീക്ഷയിൽ 44ാം റാങ്ക് കരസ്ഥമാക്കിയാണ് ഐഐഎസ്സിയിൽ അഡ്മിഷൻ നേടിയത്. ജൂലൈ 24ന് ക്ളാസ് ആരംഭിക്കും.
ആദ്യ 5000 റാങ്കിൽ കേരള സിലബസിൽ നിന്ന് 2535 പേർ
തിരുവനന്തപുരം: എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ ആദ്യ 5000 റാങ്കിൽ കേരള ഹയർസെക്കൻഡറി സിലബസ് പഠിച്ച് ഇടം നേടിയത് 2535 വിദ്യാർഥികൾ. സിബിഎസ്ഇ സിലബസിൽ നിന്നുള്ള 2280 വിദ്യാർഥികളും ഐഎസ് സിഇ സിലബസിൽ നിന്നുള്ള 140 വിദ്യാർഥികളും ആദ്യ 5000 ൽ ഇടംനേടി.
ആദ്യ 100 റാങ്കിൽ 87 എണ്ണം ആണ്കുട്ടികൾ സ്വന്തമാക്കിയപ്പോൾ 13 റാങ്കുകളാണു പെണ്കുട്ടികൾ നേടിയത്. ആദ്യ 100-ൽ 20 എണ്ണം കോട്ടയം ജില്ലക്കാരാണ്. 17 പേർ എറണാകുളത്തുനിന്നും 14 പേർ കോഴിക്കോട്ടുനിന്നുമുള്ളവർ. ആദ്യ 1000 റാങ്കിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ട ജില്ല എറണാകുളം ആണ്- 165 പേർ. കോഴിക്കോട്ടു നിന്നു 128 ഉം മലപ്പുറത്തു നിന്നു 106 ഉം തിരുവനന്തപുരത്തു നിന്നു 102 ഉം വിദ്യാർഥികൾ ഇടം നേടി.
ഗണിതശാസ്ത്രത്തോടുള്ള അടങ്ങാത്ത ആവേശം കാരണം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) ഇതിനകം സീറ്റ് ഉറപ്പാക്കിക്കഴിഞ്ഞു ഈ മിടുക്കൻ. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നതിനു മുമ്പുതന്നെ അഖിലേന്ത്യാതലത്തിൽ മികച്ച നേട്ടങ്ങൾക്കുകൂടി ഉടമയാണ് ഷാഫിൽ. ഇന്ത്യയിലെ ഏറ്റവും കഠിനമായ എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസിഡിലെ നാലാംറാങ്ക് ഷാഫിലിന്റെ പേരിലാണ്. 366-ൽ 331-മാർക്ക്. ദക്ഷിണേന്ത്യയിൽ തന്നെ ഒന്നാമൻ. ജെഇഇയുടെ ആദ്യകടമ്പയായ മെയിൻ എൻട്രൻസിൽ എട്ടാം റാങ്ക് നേടിയ ശേഷമാണ് നാലാം റാങ്കെന്ന മികച്ച നേട്ടത്തിലേക്ക് ഷാഫിൽ എത്തിയത്. ഇപ്പോഴിതാ പൊൻതിളക്കമായി ഒന്നാം റാങ്കും.
കോഴിക്കോട് അരയിടത്ത് മേൽപ്പാലത്തിനു സമീപത്തെ സൗഭാഗ്യ അപ്പാർട്മെൻറിൽ എത്തുമ്പോൾ ഷാഫിൽ ഒറ്റയ്ക്കായിരുന്നു.പിതാവ് കെ. നിയാസ് തിരൂർ എസ്എസ്എം പോളിടെക്നിക് കോളജിൽ അധ്യാപകനാണ്. മാതാവ് ഷംജിദ കാവന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറും. രണ്ടുപേരും ജോലിക്കുപോയപ്പോഴാണ് റാങ്ക് വിവരം അറിയുന്നത്. /”വിജയത്തിൽ സന്തോഷമുണ്ട്. ശരിക്കും എൻട്രൻസിൽ എന്നേക്കാൾ സ്കോർ ചെയ്ത ഒരു കുട്ടിയുണ്ടായിരുന്നു. പക്ഷെ പ്ലസ്ടുമാർക്ക് കൂടി പരിഗണിച്ചപ്പോഴാണ് എനിക്ക് ഒന്നാം റാങ്കായത്. ഒട്ടും പ്രതീക്ഷച്ചതല്ല അത്”- ഷാഫിൽ പ്രതികരിച്ചു. എൻജിനിയറിംഗ് മേഖലയിലല്ല, ഗണിതശാസ്ത്രത്തിലാണ് താൽപര്യം. അതിൽ ഗവേഷണം നടത്തണം. വീട്ടുകാർക്ക് താൽപര്യം കംപ്യൂട്ടർസയൻസിനോടും മറ്റുമായിരുന്നു. പക്ഷെ എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സീറ്റു നേടിയതെന്നും ഷാഫിൽ പറഞ്ഞു.
നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (റിസേർച്ച്) പോഗ്രാമാണ് കോഴ്സ്. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന പരീക്ഷയിൽ ദേശീയതലത്തിൽ നേടിയ 41ാം റാങ്കിന്റെ ബലത്തിലാണ് ഷാഫിലിന് അവിടെ പ്രവേശനം ലഭിച്ചത്. തിരൂർ എംഇഎസിലാണ് പത്താം ക്ലാസുവരെ പഠനം. തുടർന്ന് കോഴിക്കോട് റേയ്സിൽ നിന്ന് പ്ലസ്ടു. അവിടെ തന്നെയായിരുന്നു എൻട്രൻസ് പരിശീലനവും.
വേദാന്ത് ആകാശത്തു നോക്കുന്നത് എന്തിന് ?
കോട്ടയം: എൻജിനിയറിംഗ് എൻട്രൻസിൽ രണ്ടാം റാങ്കുകാരനായ വേദാന്ത് രാത്രിയായാൽ പലപ്പോഴും ആകാശത്തു നോക്കിയിരിപ്പാണ്! വാനനിരീക്ഷണത്തിൽ ഹരം കയറിയിരിക്കുകയാണ് ഈ മിടുമിടുക്കൻ. ഐഐടിയിലെ പഠനത്തിനു ശേഷം വാനനിരീക്ഷണത്തിൽ കഴിവു തെളിയിക്കണമെന്നതാണ് സ്വപ്നം. മത്സര പരീക്ഷകൾ ഹരമായ വേദാന്ത് റാങ്ക് ലിസ്റ്റിൽ ഉയർന്ന സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും റാങ്കിൽ എണ്ണപ്പെടുമെന്നു കരുതിയിരുന്നില്ല. എംജി യൂണിവേഴസിറ്റി ബയോസയൻസ് വിഭാഗം പ്രഫ. പ്രകാശ് കുമാറിന്റെയും ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ ഷീബാ രവിയുടെയും മകനാണു വേദാന്ത്. നാഷണൽ ടാലന്റ് സേർച്ച് പരീക്ഷയ്ക്കായി എട്ടാം ക്ലാസു മുതൽ പരിശീലനം ആരംഭിച്ചിരുന്ന വേദാന്ത് സ്കൂൾ പഠനത്തിനൊപ്പം എൻട്രസിനും പരിശീലനം നേടിയിരുന്നു. മാന്നാനം കെഇ സ്കൂളിലെ വിദ്യാർഥിയായ വേദാന്ത് പാലാ ബ്രില്ല്യന്റ് അക്കാഡമിയിലായിരുന്നു എൻട്രൻസ് പരിശീലനം.
ഐഐടി എൻട്രൻസിലും മികച്ച സ്ഥാനം നേടിയിരുന്നു. മുംബൈ ഐഐടിയിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലൊന്നിൽ ചേരാനാണു താത്പര്യം. പഠനത്തോടൊപ്പം വായനയും ഈ മിടുക്കനു പ്രിയപ്പെട്ടതാണ്. ഒളിന്പ്യാഡ് പ്രവേശന പരീക്ഷയിൽ യോഗ്യത തേടിയ വേദാന്ത് അടുത്തിടെ, മുംബൈയിൽ രണ്ടാഴ്ച നീണ്ടുനിന്ന വാനനിരീക്ഷണ ക്യാന്പിൽ പങ്കെടുത്തിരുന്നു.
രാത്രിയിൽ പലപ്പോഴും വാനനിരീക്ഷണത്തിന്റെ തിരക്കിലാവും വേദാന്ത്. കളത്തിപ്പടി ബ്ലൂ ബെൽ അപ്പാർട്ട്മെന്റ് ലീലാ സദനത്തിലാണു താമസം. ആലപ്പുഴ ടിഡി അന്പലത്തിനുസമീപം വടക്കേനടയിൽ വലിയവീട്ടിൽ കുടുംബ വീട്ടിൽനിന്നു മാറി വിദ്യാഭ്യാസവും ജോലിയുമായി തിരുവനന്തപുരം മണ്വിളയിലായിരുന്നു വർഷങ്ങളായി താമസം. കോന്നി തെങ്ങ്കാവ് ഞക്കുകാവിൽ കുടുംബാംഗമാണ് ഷീബാ രവി.
ഐഐടി ലക്ഷ്യമിട്ട് ഇന്ദ്രജിത്
പരപ്പനങ്ങാടി: സംസ്ഥാന എൻജിനിയറിംഗ് എൻട്രൻസിൽ എസ്സി വിഭാഗത്തിൽ ഒന്നാം റാങ്ക് പരപ്പനങ്ങാടിയ്ക്കടുത്ത് ചെട്ടിപ്പടി കപ്പിവളവിലെ സി. ഇന്ദ്രജിത്തിന്. ഒമാനിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്യുന്ന ചിറന്തിണ്ടത്ത് ഗിരീഷ് കുമാറിന്റെയും തിരൂരങ്ങാടി കൊടിഞ്ഞിയിലെ ഐഇസി സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപികയുമായ ഷീജയുടെയും മകനാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് ഏഴാം ക്ലാസ് വരെ ഹരിപുരം വിദ്യാനികേതനിലും തുടർന്നു പരപ്പനങ്ങാടി എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. ഐഐടിയിൽ തുടർപഠനത്തിനു ചേരാനാണ് ആഗ്രഹമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
ഫാർമസി എൻട്രൻസിൽ അലിഫ് അൻഷിലിന് ഒന്നാം റാങ്ക്
തിരൂരങ്ങാടി: ഫാർമസി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി സ്വദേശിക്ക്. തിരൂരങ്ങാടി കൊടിഞ്ഞി സെൻട്രൽ ബസാറിലെ ചാണാപറമ്പിൽ അഷ്കറിന്റെയും ആരിഫയുടെ മകനായ അലിഫ് അൻഷിൽ ആണ് നാടിനഭിമാനമായത്.
കഴിഞ്ഞ പ്രാവശ്യം എൻട്രൻസ് എഴുതിയിരുന്നെങ്കിലും 26000 ആയിരുന്നു റാങ്ക്. എയിംസിൽ 449 ഉം ഐഐടിക്ക് 2900ാം റാങ്കും നേടിയ അലിഫ് അൻഷിലിനു എൻഐടിയിൽ സെലക്ഷനും ലഭിച്ചിട്ടുണ്ട്. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 92 ശതമാനം മാർക്കുണ്ടായിരുന്നു.
എംബിബിഎസ് ആണ് അൻഷിലിനു ആഗ്രഹം. നാലാം ക്ലാസുകാരി ആയിശ ഏക സഹോദരിയാണ്.
എസ്ടി വിഭാഗത്തിൽ ജിബിൻ ജോർജിന് ഒന്നാം റാങ്ക്
മേലുകാവ്: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ എസ്ടി വിഭാഗത്തിൽ ജിബിൻ ജോർജ് ഒന്നാം റാങ്ക് നേടി. പുത്തൻപറന്പിൽ ജോർജിന്റെയും ഗ്രേസിയുടെയും മകനാണ് ജിബിൻ. 2008ൽ ജിബിന്റെ സഹോദരൻ ബിബിൻ ഇതേ വിഷയത്തിൽ രണ്ടാം റാങ്ക് നേടിയിരുന്നു. സഹോദരൻ ബിബിൻ ബംഗളൂരുവിൽ എൻജിനിയറാണ്. മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠിച്ച ജിബിൻ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ തൊടുപുഴ സെന്ററിലാണ് എൻട്രൻസ് പരിശീലനം നടത്തിയത്.
ഒഡീഷക്കാരൻ അഭിലാഷിന് മൂന്നാം റാങ്ക്
കോട്ടയം: കേരളത്തിൽ പഠിക്കുന്ന ഒഡിഷക്കാരൻ മലയാളികളെ പിന്തള്ളി മൂന്നാം റാങ്ക് നേടി. കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ്ടു പാസായ ഒഡീഷ ഡെൻകനാൻ സ്വദേശി അഭിലാഷ് കറാണ് എൻജിനിയറിംഗ് മൂന്നാം റാങ്ക് സ്വന്തമാക്കിയത്.
ലക്ഷ്യബോധത്തോടെയുള്ള പഠനവും വായനാശീലവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ജി. ബീന പറഞ്ഞു. രണ്ടു വർഷത്തെ പഠനത്തിനിടെ ഒരിക്കൽ പോലും ഒഡിഷയിലെ വീട്ടിലേക്കു പോകാതെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. പിതാവ് കർഷകനായ പ്രേമന്ദകറും മാതാവ് അധ്യാപികയായ സുചിത്രയുമാണ്. കോട്ടയത്തെ പഠനവും ജീവിതവും ഏറെ സന്തോഷം പകർന്നതായി അഭിലാഷ് കർ പറഞ്ഞു.
നാലാം റാങ്കുകാരൻ ആനന്ദിന്റെ ലക്ഷ്യം ഐഐടി
പാലാ: കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ നാലാം റാങ്ക് ലഭിച്ച പാലാ ചെത്തിമറ്റം മുതുകാട്ടിൽ ആനന്ദ് ജോർജിന് ഐഐടി മോഹം.
ജെഇ അഡ്വാൻസ് പരീക്ഷയിലും ഉയർന്ന റാങ്ക് ലഭിച്ചതിനാൽ മദ്രാസ് ഐഐടിയിൽ ചേർന്നു പഠിക്കണമെന്ന ആഗ്രഹം സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആനന്ദ് ജോർജ്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണു വിജയം.
ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിലാണ് പത്താം ക്ലാസ് പഠിച്ചത്. പാലാ ചാവറ പബ്ലിക് സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. പിതാവ് ജോർജ് മസ്കറ്റിൽ ജോലിക്കാരനാണ്. മാതാവ് ലാലി ജോർജ്. സഹോദരി അന്ന ജോർജ് തൊടുപുഴ ന്യൂമാൻ കോളജ് ലക്ചററാണ്.
അഞ്ചാം റാങ്കുകാരന് ഊർജതന്ത്രം മതി
കോഴിക്കോട്: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ എം. നന്ദഗോപാലിന് താത്പര്യം ഊർജതന്ത്രത്തിൽ ഗവേഷണം നടത്താൻ. തുടർപഠനത്തിനായി നന്ദഗോപാൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) ചേർന്നു. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) പരീക്ഷയിൽ 44ാം റാങ്ക് കരസ്ഥമാക്കിയാണ് ഐഐഎസ്സിയിൽ അഡ്മിഷൻ നേടിയത്. ജൂലൈ 24ന് ക്ളാസ് ആരംഭിക്കും.
ആദ്യ 5000 റാങ്കിൽ കേരള സിലബസിൽ നിന്ന് 2535 പേർ
തിരുവനന്തപുരം: എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ ആദ്യ 5000 റാങ്കിൽ കേരള ഹയർസെക്കൻഡറി സിലബസ് പഠിച്ച് ഇടം നേടിയത് 2535 വിദ്യാർഥികൾ. സിബിഎസ്ഇ സിലബസിൽ നിന്നുള്ള 2280 വിദ്യാർഥികളും ഐഎസ് സിഇ സിലബസിൽ നിന്നുള്ള 140 വിദ്യാർഥികളും ആദ്യ 5000 ൽ ഇടംനേടി.
ആദ്യ 100 റാങ്കിൽ 87 എണ്ണം ആണ്കുട്ടികൾ സ്വന്തമാക്കിയപ്പോൾ 13 റാങ്കുകളാണു പെണ്കുട്ടികൾ നേടിയത്. ആദ്യ 100-ൽ 20 എണ്ണം കോട്ടയം ജില്ലക്കാരാണ്. 17 പേർ എറണാകുളത്തുനിന്നും 14 പേർ കോഴിക്കോട്ടുനിന്നുമുള്ളവർ. ആദ്യ 1000 റാങ്കിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ട ജില്ല എറണാകുളം ആണ്- 165 പേർ. കോഴിക്കോട്ടു നിന്നു 128 ഉം മലപ്പുറത്തു നിന്നു 106 ഉം തിരുവനന്തപുരത്തു നിന്നു 102 ഉം വിദ്യാർഥികൾ ഇടം നേടി.